Saturday, September 19, 2009

സ്വാമി

രാവിലെ അമ്പലത്തിലേക്ക്‌ പൂജക്കുള്ള പുഷ്പങ്ങള്‍ എത്തിച്ചിരുന്നത്‌ അയാളാണ്‌.ഒരു വരുമാനമാര്‍ഗ്ഗം എന്നതിലുപരി ഭഗവല്‍ സേവനമായി കരുതിയാണതെല്ലാം നിര്‍വ്വഹിച്ചിരുന്നത്‌.പതുക്കെ പതുക്കെ ക്ഷേത്രത്തില്‍ തന്നെയായി അയാളുടെ കിടപ്പ്‌.അയാള്‍ ആരാണെന്നൊ,എവിടെ നിന്നു വന്നു എന്നോ ആര്‍ക്കും അറിയില്ല എങ്കിലും അയാളെ എല്ലാവരും ഇഷ്ടപ്പെട്ടു തുടങ്ങി.
ആദ്യമൊന്നും അയാളെ ആരും ഗൌനിച്ചിരുന്നില്ല. എങ്കിലും അയാള്‍ ഭക്തര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. എല്ലാം കഴിഞ്ഞു പോകാന്‍ നേരം ആളുകള്‍ അയാളെ വിളിക്കും
"ഡോ...ഇങ്ങട്‌ വരൂ..." ഭവ്യതയോടെ വരുന്ന അയാള്‍ക്കുനേരെ ചെറു ചിരിയോടെ നാണയതുട്ടു നല്‍കി അവര്‍ നടന്നകലും.
ഭക്തരുടെ വിഷമങ്ങള്‍ മനസിലാക്കി,അവരെ ആശ്വസിപ്പിച്ചും തനിക്കു തോനിയ പരിഹാരങ്ങള്‍ പറഞ്ഞുകൊടുത്തും അയാള്‍ ഭക്തജനങ്ങളുടെ പ്രീയപ്പെട്ടവനായി.ക്ഷേത്രത്തില്‍ ഭക്തരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വന്നു.
ഭക്തജനങ്ങള്‍ വന്ന് ക്ഷേത്രം ശാന്തിയോട്‌ ചോദിച്ചു
"സ്വാമിയെവിടെ... ?"
അത്ഭുതത്തോടെ ശാന്തി ചോദിച്ചു "സ്വാമിയോ..ഏതു സ്വാമി.. ?"
"ഇവിടെ ഉണ്ടാകാറില്ലേ ഒരു സ്വാമി അദ്ദ്യേഹത്തെ കാണാനായ ഞങ്ങള്‍ വന്നത്‌.. "
ആളുകള്‍ക്കുവന്ന മാറ്റം കണ്ട്‌ ശാന്തിക്ക്‌ ചിരിയാണ്‌ വന്നത്‌.
"ദാ തിടപ്പള്ളീടേ പിറകില്‌ പാത്രം കഴുകുന്നുണ്ട്‌.. "അവര്‍ അവിടേക്ക്‌ നടന്നു..
"സ്വാമീ...അങ്ങ്‌ ഞങ്ങളെ രക്ഷിച്ചു..." എന്ന് പറഞ്ഞ്‌ അവര്‍ അയാളുടെ കാല്‍ക്കല്‍ നമസകരിച്ചു. ഒന്നും മനസിലാകാതെ അയാള്‍ ചോദിച്ചു
"എന്താ ഈ കാട്ട്ണേ...എഴുന്നേല്‍ക്കൂ ..എവ്ടാകെ അഴുക്കാ... "
"സ്വാമീ അങ്ങ്‌ പറഞ്ഞതു പോലെ ചെയത്തതിനാല്‍ ഞങ്ങടെ പ്രശനങ്ങളെല്ലം തീര്‍ന്നു... "
ഇതു കേട്ടപ്പോഴാണ്‌ അയാള്‍ക്ക്‌ കാര്യം മനസിലായത്‌..
"എല്ലാം ഭഗവല്‍ പ്രസാദം...ഭഗവാനെ നന്നായി പ്രാത്ഥിക്കൂ എല്ലാം നന്നായ്‌ വരും.. "
തിരികേ പോകാന്‍ നേരം അവര്‍ ഒരു കെട്ട്‌ നോട്ടുകള്‍ അയാളുടെ കാല്‍ക്കല്‍ വച്ചു..
"എന്താ ഇത്‌ ഇത്‌ ഭഗവാണ്റ്റെ നടയില്‍ വെക്കൂ... "
"സ്വാമീ ഇത്‌ ഞങ്ങള്‍ അങ്ങേക്കായി കൊണ്ടു വന്നതാ...ഇതു സ്വീകരിച്ച്‌ ഞങ്ങളെ അനുഗ്രഹിക്കണം.." എന്ന് പറഞ്ഞ്‌ നമസകരിച്ച്‌ അവര്‍ നടന്നകന്നു.
അയാള്‍ ആ നോട്ടു കെട്ടുകള്‍ ഭഗവാണ്റ്റെ നടയില്‍ സമര്‍പ്പിച്ചു.
സ്വാമിയുടെ ഭക്ത ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങിയപ്പോള്‍ ക്ഷേത്രകമ്മറ്റി സ്വാമിക്ക്‌ ഇരിക്കാനായ്‌ പര്‍ണ്ണ്‍ശാല പണികഴിപ്പിച്ചു. ദര്‍ശന സമയം നിശ്ചയിച്ചു,അനുഗ്രഹലഭ്ധിക്കായ്‌ ദക്ഷിണയും നിശ്ച്ചയിച്ചു.
അയാള്‍ക്കിതൊന്നും ഇഷ്ടമായില്ലെങ്കിലും,തനിക്ക്‌ അഭയം തന്നവര്‍ പറയുമ്പോള്‍ എതിര്‍ക്കാന്‍ അയാള്‍ക്കായില്ല.അയാളറിയാതെ അയാളുടെ നിയന്ത്രണം മറ്റാരെല്ലാമോ ഏറ്റെടുത്തു. അയാളുടെ ശിഷ്യന്‍മാര്‍ നാടെങ്ങും ആശ്രമങ്ങള്‍ സ്താപിച്ചു.അവിടെയും ഭക്തജനങ്ങള്‍ നിറഞ്ഞു.എന്താണ്‌ നടക്കുന്നത്‌ എന്നറിയാതെ ,പ്രതികരിക്കാനാകതെ അയാള്‍ ചിരിക്കുന്ന മുഖവുമായി ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കികൊണ്ടിരുന്നു.
തന്നെ മുതലെടുക്കുകയാണിവര്‍ എന്ന ചിന്ത അയാളെ അലട്ടി.അവസാനം അയാള്‍ തണ്റ്റെ പേരിലുള്ള ട്രസ്റ്റിണ്റ്റെ പ്രവര്‍ത്തനത്തെ കുറിച്ച്‌ അന്വേഷിച്ചു.
അടുത്ത ദിവസം ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങള്‍ അറിഞ്ഞത്‌ സ്വാമി സമാധിയായി എന്നാണ്‌.

Wednesday, September 16, 2009

ശുദ്ധരില്‍ ശുദ്ധന്‍...

പണിക്കരുടെ അടുത്തേക്ക്‌ നടക്കുമ്പോള്‍ വാസേട്ടന്‍ ചോദിച്ചു
"എന്താ ഒന്നും ശരിയായില്ലേ...?"
ആ ചോദ്യത്തിലെ പരിഹാസം മനസിലാക്കിയതിനാല്‍ മറുപടി ഒന്നും പറയാതെ നടന്നു.
ചെറിയ ഒരു മുറിയിലാണ്‌ പണിക്കറ്‍ ഇരിക്കുന്നത്‌.അദ്ദേഹത്തിണ്റ്റെ മുന്നിലെ കസേരയില്‍ ഇരുന്നു.കയ്യിലുള്ള കുറിപ്പുകള്‍ കൊടുത്തപ്പോള്‍ ഓരോന്നായ്‌ നോക്കി മാറ്റിവെച്ചു.
അവസാനം ഒരെണ്ണം എടുത്ത്‌ പറഞ്ഞു
" നീ തന്നതില്‍ ഇതുമാത്രേ ചേരൂ...ഇനി പൊരുത്തം നോക്കട്ടെ... "
മുപ്പതിലധികം കുറിപ്പുകളില്‍ ഒരെണ്ണമെങ്കിലും ചേര്‍ന്നല്ലോ എന്ന ആശ്വാസത്തിലിരുന്നു.
" ആറര പൊരുത്തം ഉണ്ട്‌..പക്ഷേ ഒരു കുഴപ്പം...? "
ഞാന്‍ അദ്ദേഹത്തെ നോക്കി ഇരിക്കുകയാണ്‌ ഞാന്‍ മറു പടിയൊന്നും പറയാതെ ഇരുന്നതിനാലകും അദ്ദ്യേഹം വീണ്ടും പറഞ്ഞു.
"ഇന്നത്തെ കാലത്ത്‌ ആരും അങ്ങിനെ നോക്കാറൊന്നും ഇല്ല...ആറുപൊരുത്തം തന്നെ അധികാ... "
എന്നിട്ടും കാര്യം പറയാത്തതിനാല്‍ ചോദിച്ചു..
"എന്താ പ്രശ്നം... ?"
വീണ്ടും ഒന്ന് ചിന്തിച്ച്‌.. അദ്ദ്യേഹം തുടര്‍ന്നു
"ഗണപ്പൊരുത്തം ഇല്ല...എന്നു വെച്ചാല്‍ ഒരാള്‍ അസുരനും ,മറ്റേയാല്‍ ദേവനുമാ... "
"അതിനെന്താ... " എന്ന് ചോദിച്ചപ്പോള്‍
വീണ്ടും ചിന്തിച്ച്‌ പറഞ്ഞു
"ഒന്നൂല്യാ..നിങ്ങള്‍ തമ്മില്‍ എന്നും അഭിപ്രായ വ്യത്യാസം ഉണ്ടാകും...അതായത്‌ സ്വരചേര്‍ച്ച ഉണ്ടാകില്യാന്നര്‍ഥം.. "
ആ പറഞ്ഞതിന്‌ മറുപടിയൊന്നും പറയാതെ ആകുറിപ്പും തിരിച്ചു വാങ്ങി ചോദിച്ചു
"മറ്റേകുറിപ്പുകളെല്ലാം ഒന്നും ഇങ്ങനെ നോക്കാതെ എന്താ മാറ്റിവെച്ചേ..."
പച്ചക്കറിക്കടയില്‍ പോയി നല്ലത്‌ തിരഞ്ഞെടുക്കുന്നത്‌ പോലെ ഒരെണ്ണം തിരഞ്ഞെടുത്തപ്പോള്‍ ചോദിക്കണം എന്നു കരുതിയതാ.
"നിണ്റ്റെ ജാതകം തനി ശുദ്ദാ..അതായത്‌ ലഗ്നാല്‍,ചന്ദ്രാല്‍,ശുക്രാല്‍ ഏഴാം ഭാവം ശുദ്ധാവണം..അതു ശരിയായാലേ ഭാക്കി നോക്കേണ്ടുള്ളൂ.. "
അപ്പോള്‍ എണ്റ്റെ കാര്യം ഇപ്പോഴൊന്നും നടക്കും എന്നു തോനുന്നില്ല..എന്ന് മനസില്‍ കരുതി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദ്യേഹം പറഞ്ഞു...
"പിന്നെ നല്ല കേസുകളൊക്കെയാണേല്‍ നമുക്ക്‌ അങ്ങട്‌ ശരിപ്പെടുത്തിയെടുക്കാം...എല്ലാവരും അങ്ങിനെയൊക്കെയാ ചെയ്യുന്നേ.. "
മറുപടിയൊന്നും പറയാതെ ഇറങ്ങി നടന്നു.

Thursday, September 3, 2009

ഓണത്തെകുറിച്ച്‌ ഓര്‍ക്കുമ്പോള്‍

ഓണത്തിണ്റ്റെ ഓര്‍മകള്‍ തന്നെ മനസിനെ കൂളിരണിയിക്കുന്നതാണ്‌.കുട്ടിക്കാലത്ത്‌ അത്തം മുതല്‍ കളമിടാനായി പൂപറിക്കാന്‍ നടക്കുന്നതും,ഏേറ്റവുന്‍ നല്ലകളൈടാനായി മത്സരിക്കുന്നതും,ഉത്രാടത്തിനെ തൃക്കാക്കരാപ്പനെ കളത്തില്‍ തുമ്പപൂവുകൊണ്ട്‌ അലങ്കരിച്ച്‌ അടനിവേദിച്ച്‌ ആറാറപൂവ്വേ..എന്നു വിളിക്കുന്നതും,അച്ചന്‍ കൊണ്ടുവരുന്ന ഓണക്കോടിയുടുത്ത്‌ ഓണം ഉണ്ണുന്നതും എല്ലാം നല്ല ഓര്‍മകളായി അവശേഷിക്കുന്നു.

പിന്നീട്‌ ഒരോണക്കാലത്താണ്‌ എനിക്കെണ്റ്റെ അച്ഛനെ നഷ്ടപ്പെട്ടത്‌.പിന്നീടുള്ള ഓണക്കാലത്ത്‌ കളമിടാനോ,തൃക്കാക്കരെ അപ്പനെ അലങ്കരിക്കാനോ ശ്രമിച്ചില്ല.പിന്നീട്‌ ഓണക്കാലത്തിണ്റ്റെ പ്രസക്തി കുറഞ്ഞുവന്നു.ടെലിവിഷനിലെ പരിപാടികളും,വിലക്കുവാങ്ങുന്ന സദ്യവട്ടങ്ങളുമായി സാധാരണ ഒരു ആഘോഷമായി ചുരുങ്ങിയിരിക്കുന്നു.

പ്രവാസിയയപ്പോഴാണ്‌ പിന്നീട്‌ ഓണം വീണ്ടും ആഘോഷിച്ചു തുടങ്ങിയത്‌.അവധിയെടുത്ത്‌ റൂമില്‍ സദ്യയുണ്ടാക്കുന്നത്‌ മറക്കാനവാത്ത അനുഭവമാണ്‌.എല്ല സുഹൃത്തുക്കളുമായി ഓണപ്പാട്ടുകള്‍ പാടി ഒരുക്കുന്ന സദ്യയും,മറ്റ്‌ നേരം പോക്കുകളുായി ഒരുദിവസം.എനിക്കു തോനുന്നത്‌ പ്രവാസികളാണ്‌ ഓണം ശരിക്കും ആഘോഷിക്കുന്നത്‌.

Sunday, August 2, 2009

പെണ്ണുകാണല്‍ ഇങ്ങനെയും...

പെണ്‍കുട്ടിയുടെ ഭംഗിയില്‍ ഒരു വിട്ടുവീഴയുമില്ല എന്ന് തീരുമാനിച്ചാണ്‌ നമ്മുടെ കഥാനായകന്‍ പെണ്ണുകാണലിനിറങ്ങിയത്‌ പക്ഷെ വീട്ടുകാരുടെ ആഗ്രഹം പെണ്‍കുട്ടിയേക്കാള്‍ വീട്ടുകാരും മറ്റുകാര്യങ്ങളും നന്നായിരിക്കണം എന്നാണ്‌.

അതിനാല്‍ ഒന്നും അങ്ങട്‌! ഒക്കുന്നില്ല.

സമയം കളയാന്‍ പഴയ സിനിമകള്‍ കണ്ടിരിക്കുംബോഴാണ്‌ സിനിമയിലെ വ്യത്യസ്തമായ പെണ്ണുകാണല്‍ ശ്റദ്ധയില്‍ പെട്ടത്‌.വേഗം തന്നെ ഒരുങ്ങി വണ്ടിയുമെടുത്ത്‌ പുറത്തിറങ്ങി വഴിയില്‍ കണ്ട ബാല്യകാല സുഹൃത്തിനെ സ്റ്റപ്പിനിയാക്കി സാമാന്യം നല്ല കുട്ടികളുള്ള വനിതാകലാലയത്തിനു മുന്‍പിലെത്തി.

ഇന്നെന്തായാലും തണ്റ്റെ മനസിനിണങ്ങിയ ഒരു മുഖം തപ്പിയെടുക്കും എന്ന വിശ്വാസത്തില്‍ നില്‍ക്കുന്ന നായകനോടൊപ്പം..ഇന്ന് കിടപ്പ്‌ ലോക്കപ്പില്‍ തന്നെ എന്ന ചിന്തയില്‍ പാവം സുഹൃത്ത്‌ ജീപ്പിണ്റ്റെ ശബ്ദവും കാതോര്‍ത്ത്‌ നിന്നു.

ബ്രോയ്‌ലര്‍ ഫാമിലെത്തിയ പോലെ കണ്ണു മഞ്ഞളിച്ചു പോയതിനാല്‍ ഒരു മുഖം തപ്പിയെടുക്കാന്‍ കഴിയാത്തതിണ്റ്റെ വിഷമത്തില്‍ തിരിച്ചു പോരുംബോഴാണ്‌ അടുത്ത ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന കുട്ടിയെ കണ്ടത്‌. ഈ മുഖമാണ്‌ ഞാന്‍ അന്വേഷിച്ചുനടന്നത്‌ എന്ന് പറഞ്ഞ്‌ പെണ്‍കുട്ടിയുടെ അടുത്തേക്ക്‌ നായകന്‍ നീങ്ങിയപ്പോള്‍ സുഹൃത്ത്‌ മനസില്‍ പറഞ്ഞു
" കണ്ടകശ്ശനി കൊണ്ടേ പോകൂ.. "

പതിവു പെണ്ണു കാണല്‍ രീതിയില്‍ തന്നെ തുടങ്ങാം എന്ന് ചിന്തിച്ച്‌ ചോദിച്ചു..
"എന്താ പേര്‌...?" ഒന്നു മാറിനിന്ന് കടുത്ത ഒരു നോട്ടമായിരുന്നു ഉത്തരം.
"അല്ലെങ്കില്‍ വേണ്ട ഇപ്പോള്‍ എന്തു ചെയ്യുന്നു... ?" എന്ന് ചോദിച്ചപ്പോഴേക്കും ബസ്സ്‌ വന്നു
തറപ്പിച്ചൊന്ന് നോക്കി അവള്‍ ബസ്സില്‍ കയറി. അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ..? മനസിനിണങ്ങിയ ഒരു മുഖം കണ്ടെത്തിയിട്ട്‌ വിട്ടുകളയാപറ്റില്ല എന്നതീരുമാനത്തില്‍ ബസ്സിനു പുറകേ പോയി.

ബസ്സിറങ്ങി നടക്കുന്ന അവളോടൊപ്പം നടന്ന് ചോദിച്ചു..
"എന്തെങ്കിലും പ്രൊപ്പോസല്‍ വന്നിട്ടുണ്ടോ...?"
ഒന്നും പറയാതെ നടത്തത്തിനു വേഗം കൂട്ടിയ അവളോടൊപ്പം എത്താന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ രണ്ടു ബലിഷ്ടമായ കൈകള്‍ക്കുള്ളില്‍ അകപ്പെട്ടത്‌.
"എന്താടാ.. പെണ്‍കുട്ടികളേ..വഴിനടക്കാന്‍ സമ്മതിക്കില്ലേ... ?" എന്നു പറഞ്ഞ്‌ അടിക്കാനോങ്ങി
"അല്ല ചേട്ടാ...കല്യാണം ആലോചിച്ചതാ... " അയാളുടെ കൈ പിടിച്ചു കൊണ്ടാണ്‌ ഇത്‌ പറഞ്ഞത്‌
"നടുറോട്ടിലാണോടാ പെണ്ണന്വേഷണം... ?"
അപ്പോഴേക്കും സുഹൃത്ത്‌ എത്തി.അവന്‍ കയ്യിലുള്ള ജാതകകുറിപ്പുകള്‍ തെളിവിനായ്‌ നിരത്തി പൂവാലനല്ല എന്ന് സ്താപിച്ചെടുക്കാന്‍ ശ്രമിച്ചു.
"ഇനി മേലില്‍ ഈ പരിസരത്തുകണ്ടാല്‍....!" എന്നൊരു താക്കീതും നല്‍കി പറഞ്ഞയച്ചു.

ഇത്തരം നാട്ടുകാരുള്ള സ്തലത്തു നിന്ന് കല്ല്യാണം കഴിക്കില്ല എന്ന നായകണ്റ്റെ ഉറച്ചതീരുമാനം അറിഞ്ഞപ്പോള്‍ സുഹൃത്ത്‌ ദൈവത്തിനു നന്ദി പറഞ്ഞു...

Sunday, July 19, 2009

പെണ്ണുകാണല്‍...

"ശുദ്ദജാതകാ നിണ്റ്റെ.... കടുമ്പിടുത്തം ഒന്നും നടക്കില്ല...ശരിയാവണേതായാലും പോയ്‌ കാണാ..അത്രതന്നെ... "
അമ്മ പറഞ്ഞപ്പോള്‍ അച്ഛാച്ഛന്‍ അത്‌ ന്യായീകരിക്കാനായി പറഞ്ഞു..
"കല്യാണം ഒരുയോഗാ...എവ്ട്യാ എങ്ങന്യാ എന്നൊന്നും പറയാന്‍ പറ്റൂല്ല..എന്തായാലും കാണാതിരിക്കേണ്ട... "

അമ്മക്ക്‌ വയ്യ..,വീടു പണിതീര്‍ക്കണം എന്നൊക്കെ പറഞ്ഞ്‌ നാട്ടിലേക്ക്‌ പോരുംബോള്‍ ഇങ്ങനെ ഒരു തലവേദന ഉണ്ടാകുമെന്ന് കരുതിയില്ല.വീടുപണി മുഴുവനായിട്ടേ ഇത്തരം സാഹസത്തിനിറങ്ങൂ എന്ന തീരുമാനമാ ഇപ്പോള്‍ തിരുത്തപ്പെട്ടത്‌.
" എന്നാ അങ്ങനെയാവട്ടെ..." എന്ന് പറഞ്ഞ്‌ അവരുടെ ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറി.

സത്യത്തില്‍ വീട്ടില്‍ ആദ്യം വന്നു കയറിയപ്പോള്‍ വിഷമം തോനി,കാരണം വീട്‌ ഒരു ഗോഡ്വണ്‍ ആയി മാറിയിരുന്നു.ഒരു ഭാഗത്ത്‌ സിമണ്റ്റ്‌ ,മറുഭാഗത്ത്‌ വയറിംഗ്‌ സാദനങ്ങള്‍ എന്നിങ്ങനെ വീട്ടില്‍ നിറയെ സാധനങ്ങള്‍ കുമിഞ്ഞു കൂടിയിരിക്കുന്നു.വാതിലുകളെല്ലാം ദ്രവിച്ചു കഴിഞ്ഞിരുന്നു.അമ്മക്ക്‌ ഒറ്റക്ക്‌ എന്ത്‌ ചെയ്യാന്‍ കഴിയും.പിന്നെ കഷ്ടകാലത്തിന്‌ പുതിയ വീട്ടിന്‌ കുറ്റിയടിക്കാന്‍ വന്ന ആശാരി പറഞ്ഞു..
"നിങ്ങള്‍ പഴയവീടിനെ പറ്റി മറന്നോളൂ...പുതിയതിനെ പറ്റി മാത്രം ചിന്തിക്കൂ..".
അദ്ദേഹത്തിണ്റ്റെ ഈ വാക്ക്‌ മൂലം പഴ വീട്‌ പൊളിച്ചു നീക്കാനുള്ള പരുവത്തിലായി.
എല്ലാം മറന്ന് പെണ്ണു കാണല്‍ മഹാമഹത്തിന്‌ തയ്യാറായി.

"ഒരു ഇടത്തരം വീട്ടില്‍ നിന്ന് അത്യാവിശ്യ വിദ്യഭ്യാസമുള്ള കുട്ടിയെ ആലോചിച്ചാല്‍ മതി..." എന്ന് മൂന്നാനോട്‌ പറയും മുന്‍പ്‌ അയാള്‍ പറഞ്ഞു.
"അത്ര്യേ ഉള്ളൂ... "

പെണ്ണിണ്റ്റെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ മൂന്നാനോട്‌ ചോദിച്ചു..
"ഇതാണോ ഇടത്തരം വീട്‌...." ഒന്ന് പുഞ്ചിരിച്ചുകൊണ്ട്‌ അയാള്‍ വീട്ടിലേക്ക്‌ കയറി.

സ്വീകരണമുറിയിലേക്ക്‌ പെണ്‍കുട്ടിയുടെ അച്ഛന്‍ ക്ഷണിച്ചു.ചെറിയ രീതിയിലുള്ള അഭിമുഖസംഭാഷണത്തിനുശേഷം ഭക്ഷണമുറിയിലേക്ക്‌ ചായകുടിക്കാനായി ക്ഷണിച്ചു.
"പെണ്‍കുട്ടിയെ വിളിക്കുകയല്ലേ.....?" എന്ന്‌ ചോദിച്ചുകൊണ്ട്‌ മറുപടിക്കുകാത്തു നില്‍ക്കാതെ പെണ്‍കുട്ടിയെ ഞങ്ങളുടെ മുന്‍പിലേക്ക്‌ വിളിച്ചു.

എന്നോട്‌ ചേര്‍ന്ന്‌ ഇടതുവശത്തു നിന്ന പെണ്‍കുട്ടിയെ ശ്രദ്ധിക്കാന്‍ ഞാന്‍ പണിപ്പെട്ടു.മനസിലുള്ള പെണ്ണുകാണല്‍ ചിത്രത്തിനു വിപരീതമായാണെല്ലാം നടക്കുന്നത്‌ എങ്കിലും ചോദിച്ചു..
"എന്താ പേര്‌... ?"
"........ " പേര്‌ പറഞ്ഞു
"എന്തു ചെയ്യുന്നു.... ?"
".............?" എന്നിങ്ങനെയുള്ളചോദ്യങ്ങള്‍ക്ക്‌ മറുപടികിട്ടിയപ്പോള്‍ പിന്നെ ഒന്നും പറയാതെ കുറച്ചു നേരം ഇരുന്നു.

അവരോട്‌ യാത്ര പറഞ്ഞിറങ്ങുംബോള്‍ മൂന്നാന്‍ ചോദിച്ചു.
" എന്തു പറയുന്നു.... ?"
"പറയാം...." എന്ന്‌ പറഞ്ഞ്‌ വണ്ടിയിലേക്ക്‌ നടന്നു.
"സാരമില്ല...എല്ലാംവരേയും കണ്ടതിനുശേഷം മറുപടി പറഞ്ഞാല്‍ മതി....."എന്ന്‌ ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞപ്പോള്‍ മനസില്‍ എന്തെന്നില്ലാത്ത ദേഷ്യം തോന്നി.

അടുത്ത സ്വീകരണകേന്ദ്രത്തിലേക്കുള്ളയാത്രയില്‍ എണ്റ്റെ മനസില്‍ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ...
നല്ലകാലത്ത്‌ ഒന്നു പ്രണയിച്ചിരുന്നെങ്കില്‍....

Wednesday, May 27, 2009

പ്രണയം...


അലസമായി പത്രതാളുകള്‍ മറക്കുന്നതിനിടയിലാണ്‌ അവനതു ശ്രദ്ധിച്ചത്‌.ഇന്ന് വിവാഹിതരാകുന്നു എന്ന തലക്കെട്ടിനടിയിലുള്ള ഫോട്ടോ കണ്ടപ്പോള്‍ മനസറിയാതെ പിടച്ചു പോയി.പത്രം മടക്കി വെച്ച്‌ വീണ്ടും കിടക്കയിലേക്ക്‌ തന്നെ ചാഞ്ഞു.


പണ്ട്‌ കോളേജിലേക്ക്‌ മുടങ്ങാതെ പോയിരുന്നതു തന്നെ അവളെക്കാണാനായാണ്‌.നേരം വൈകി ക്ലാസ്സിലെത്തിയരുന്നതിനാൽ എനിക്കു ലഭിക്കുന്ന ഇരിപ്പിടം മിക്കവാറും പെണ്‍കുട്ടികളുടെ അടുത്തായിരിക്കും.ആ സമയത്തെപ്പോഴോ അവളെണ്റ്റെ സുഹൃത്തായി.


ക്ലസിനിടയില്‍ അവളറിയാതെ ഞാനവളെ ശ്രദ്ദിച്ചു തുടങ്ങി.വിടര്‍ത്തിയിട്ട ചുരുള്‍ മുടിയില്‍ എപ്പോഴും,തുളസിയോ,മുല്ലയോ,ചെംബകമോ..ഉണ്ടാകും.ഇടക്കിടക്ക്‌ മുടിച്ചുരുളുകള്‍ ഒതുക്കിയിടുന്നതിനിടയില്‍ അവളെന്നെയും നോക്കാറുണ്ട്‌.
ചെറുപുഞ്ഞിരികളും ,കടക്കണ്ണേറുകളുമായി തുടങ്ങിയ പ്രണയം..കഥകൾ പറഞ്ഞ ഇടവേളകളിൽനിന്ന് ഇടവഴിയിലേക്ക് എത്തിയത് എത്രപെട്ടെന്നാണ്‌..

അന്ന് കരഞ്ഞു വീർത്തമുഖവുമായി അവളെകണ്ടപ്പോൾ മനസ്സ് പിടഞ്ഞു.. പിന്നെ നേരിൽ കണ്ടപ്പോൾ എല്ല പ്രണയിനികളേയും അലട്ടുന്ന പ്രശ്നത്തിനു മുന്നിൽ പകച്ചു നിന്നു

"താനെന്താ ഒന്നും മിണ്ടാത്തെ.... ?" അവള്‍ വീണ്ടും ചോദിച്ചു

"ഊം......"

സത്യത്തില്‍ ഇത്രനാളും ഒരു സ്വപ്നലോകത്തിലായിരുന്നു. യാഥാത്യവുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല


"വീട്ടുകാരെന്തൊക്കെ തീരുമാനിച്ചാലും..താന്‍ തയ്യാറെങ്കില്‍ ഞാന്‍ കൂടെവരാം.. "


എന്താണ്‌ അവള്‍ പറയുന്നത്‌,തന്നെ ഇത്രനാളും പോറ്റിവളര്‍ത്തിയ അചനേയും അമ്മയേയും മറന്ന് എണ്റ്റെ കൂടെവരാം എന്ന്.പക്ഷെ അതങ്കീകരിക്കാന്‍ എനിക്കാവില്ല.മനസ്സിൽ ഒരു പാട് ചിന്തകൾ മിന്നി മറഞ്ഞു
ഒരു കണ്ണുനീർ തുള്ളിയിലേക്ക്.. പ്രണയം മുഴുവൻ ഉരുണ്ടുകൂടുന്നത് നോക്കി ഒന്നും പറയാനാകാതെ  നിന്നു...


"താനെന്നെ വഞ്ചകനെന്നോ..ഭീരുവെന്നോ വിളിച്ചോളൂ എനിക്കു വിഷമമില്ല..പക്ഷെ ഇപ്പോള്‍ തണ്റ്റെ കൈപിടിക്കാന്‍ എനിക്കാവില്ല....അച്ച്ഛണ്റ്റേയും അമ്മയുടേയും സംരക്ഷണയില്‍ കഴിയുന്ന എനിക്കെങ്ങനെ തന്നെ സംരക്ഷിക്കാനാകും.."


അവളുടെ മുഖത്തു നോക്കാതെയാണ്‌ ഞാനത്‌ പറഞ്ഞത്‌.

ഒന്നും മറുപടി പറയാതെ അവള്‍ തിരിഞ്ഞു നടന്നു.
എനിക്കൊരു ജോലികിട്ടുന്നതു വരെ കാത്തിരിക്കുമെങ്കില്‍ ഞാന്‍ വരും നിണ്റ്റെ കൈ പിടിക്കാന്‍ എന്ന് മനസ്സിൽ പറഞ്ഞത് കേൾക്കാൻ കാത്തു നില്കാതെ അവൾ നടന്നകലുന്നത് നോക്കിയിരുന്നു

"ന്താ..ന്ന് കുളീം..തേവാരോന്നൂമ്‌ല്യേ...?"

അമ്മയുടെ വഴക്ക്‌ കൂടുന്നതിനു മുന്‍പ്‌ എഴുന്നേറ്റ്‌ തോര്‍ത്തും സോപ്പുമെടുത്ത്‌ കുളത്തിലെക്ക്‌ നടന്നു.

Wednesday, May 20, 2009

അറിയാതെ...


"വൈദ്യന്‍ കല്‍പിച്ചതും,രോഗി ഇച്ഛിച്ചതും പാല്‌..." എന്ന് പറഞ്ഞതു പോലെയാണ്‌ എനിക്ക്‌ ജോലികിട്ടിയത്‌.ഇപ്പോഴത്തെ എണ്റ്റെ പ്രധാന ആവിശ്യം നാട്ടില്‍ നിന്ന് മാറി നില്‍ക്കുക എന്നായിരുന്നു.


ആദ്യത്തെ അപരിചിതത്വത്തില്‍ നിന്ന് മാറി ജോലിയുമായി പൊരുത്തപ്പെട്ടു തുടങ്ങി.സംഖ്യകളുമായുള്ള മല്‍പിടുത്തം വളരെ രസകരമായി തോനി. കംബനി ക്വാര്‍ട്ടേര്‍സിലെ താമസം വലിയ സുഹൃത്ത്‌ വലയം സമ്മാനിച്ചു. ഒഴിവു സമയങ്ങളില്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞു രസിക്കുകയായിരുന്നു പ്രധാന വിനോദം.

പലതും പറയുന്നതിനിടയില്‍ പഴയകാല പ്രണയത്തെ കുറിച്ച്‌ അറിയാതെ പറഞ്ഞുപോയി.കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുംബോഴും മനസ്സ്‌ മറ്റെവിടെയോ ആയിരുന്നു.മറക്കാന്‍ ശ്രമിച്ച പലതും മനസിലേക്ക്‌ ഓടിയെത്തി.


ക്ളാസിലെ വായാടിയായ പെണ്‍കുട്ടിയോട്‌ ഒരു വെറുപ്പാണ്‌ ആദ്യം തോനിയത്‌.എങ്കിലും അറിയാതെ അവളെ ശ്രദ്ദിച്ചു തുടങ്ങി.കറുത്തതല്ലെങ്കിലും നല്ല വെളുത്ത നിറമായിരുന്നില്ല അവളുടേത്‌.ചിരിക്കുംബോള്‍ നുണക്കുഴികള്‍ തെളിയാറുണ്ട്‌.തിളക്കമാര്‍ന്ന കണ്ണുകള്‍ക്ക്‌ എന്തോ ആകര്‍ഷണീയത ഉണ്ടായിരുന്നു. അവള്‍ സുന്ദരിയാണോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌.സൌന്ദര്യം ആപേക്ഷികമാണ്‌ അതിനാല്‍ എണ്റ്റെ ഉത്തരം ശരിയാകണമെന്നില്ല.,എങ്കിലും എനിക്കവളെ ഇഷ്ടമായിരുന്നു.

അവളുടെ സംസാരം വളരെ രസകരമായിരുന്നു.ജീവിതത്തെ കുറിച്ചും,സൂര്യനു താഴെ എന്തിനെ കുറിച്ചും ഉള്ള വ്യക്തമായ ധാരണ അവളുടെ സംസാരത്തില്‍ തെളിഞ്ഞു കാണാമായിരുന്നു.ഒന്നിച്ചിരിക്കുന്ന സമയങ്ങളില്‍ ഞങ്ങള്‍ പലതിനെകുറിച്ചും സംസാരിക്കുമായിരുന്നു.പലപ്പോഴും ഒരു കേള്‍വിക്കാരനായിരിക്കാനായിരുന്നു ഞാന്‍ ഇഷ്ടപ്പെട്ടത്‌.

എല്ലാ കലാലയ സൌഹൃദങ്ങള്‍ പോലെ ഞങ്ങള്‍ക്കിടയിലും പ്രണയം ഒളിച്ചിരുന്നു.പ്രണയത്തേക്കള്‍ മധുരം സൌഹൃത്തിലൊളിച്ചിരിക്കുന്ന പ്രണയത്തിനാണ്‌.അതിനാലാവും അതങ്ങനെ നിലനിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചത്‌.


വളരെ സന്തോഷത്തോടെയാണ്‌ അമ്മാവനു പെണ്ണുകാണാന്‍ പുറപ്പെട്ടത്‌.അമ്മാവനെന്ന സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ,ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.അതിനാലാണു ജ്യേഷ്ട്ഠന്‌ പെണ്ണുകാണാന്‍ പോകുന്ന ലാഘവത്തോടെ ചാടി പുറപ്പെട്ടത്‌.

ചായയുമായി വന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ മനസിലൂടെ ഒരു മിന്നല്‍ പിണര്‍ കടന്നു പോയി.അവളുടെ മുഖത്തേക്ക്‌ നോക്കാനായില്ല.എങ്ങിനെയെങ്കിലും അവിടെ നിന്ന് പോന്നാല്‍ മതി എന്നായി.പതിവിനു വിപരീതമായി എല്ലാവര്‍ക്കും കുട്ടിയെ വളരെ ഇഷ്ടപ്പെട്ടു.ഇനിയൊരു പെണ്ണുകാണല്‍ വേണ്ട എന്ന തീരുമാനത്തിലിരിക്കുന്ന അമ്മാവനോട്‌ ഒന്നും പറയാനായില്ല.

തിരിച്ചു വരുന്നതിനിടയില്‍ ആരോ ചോദിച്ചു

"കുട്ടി നിണ്റ്റെ കോളേജിലല്ലെ....നീ..അറിയാതിരിക്കില്ലല്ലോ... ?"

"ഞാനറിയും...നല്ല കുട്ടിയാ..." എന്ന് പറഞ്ഞ്‌ സീറ്റില്‍ തലചായ്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.


നീട്ടിയുള്ള സൈറണ്‍ എന്നെ ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തി.കംബനിയിലേക്ക്‌ പോകുംബോള്‍ പതിവിലും വിപരീതമായി ഞാന്‍ മൌനിയായിരുന്നു.എല്ലാം മറക്കാന്‍ ശ്രമിച്ചുകൊണ്ട്‌ സംസാരിക്കാന്‍ പുതിയ വിഷയത്തിനായി പരതുകയായിരുന്നു.

Saturday, May 2, 2009

തീര്‍ത്ഥാടനം



"ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം..."
ഭഗവാണ്റ്റെ നടയില്‍ നിന്ന് മനസുരുകി പ്റാര്‍ത്ഥിച്ചു.ചെയ്തുപോയ തെറ്റുകള്‍ പോറുത്ത്‌ പുതിയ മനുഷ്യനാക്കി മാറ്റണേ...എത്ര സമയം അങ്ങനെ നിന്നെന്നറിയില്ല.എന്നിട്ടും മനസ്‌ ശാന്തമാകുന്നില്ല.ഭക്തരുടെ തള്ളല്‍ അധികമായപ്പോള്‍ പതുക്കെ പ്രദക്ഷിണവഴിയിലൂടെ നടന്നു.
'വായനയില്‍' നിന്ന് നാമജപം കേള്‍ക്കുന്നുണ്ട്‌,അവിടെ കുറച്ചു സമയം നിന്നെങ്കിലും പരിചിത മുഖങ്ങള്‍ ഒന്നും കണാന്‍ കഴിഞ്ഞില്ല. പണ്ട്‌ എണ്റ്റെ ദിവസം തുടങ്ങിയിരുന്നതു ക്ഷേത്രദര്‍ശനത്തോടെയായിരുന്നു.രാവിലെ കുട്ട്യമ്മാമയോടൊപ്പമുള്ള ക്ഷേത്ര ദര്‍ശനവും,നാമജപവും,എല്ലാം കുഞ്ഞുന്നാളിലുള്ളശീലമായിരുന്നു.ഭക്തിയോടുള്ള ചിട്ടയായ ശീലം ഉണ്ടായിരിന്നിട്ടുകൂടി....
"ഉണ്ണിഷ്ണനല്ലേ... " ആളെ മനസിലായില്ലെങ്കിലും മറുപടി പറഞ്ഞു
"അതെ.. "സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ ആളെ മനസിലായത്‌. കുഞ്ഞുടീച്ചര്‍,അമ്മാമയുടെ സഹപ്രവര്‍ത്തകയും സുഹൃത്തും,ക്ഷേത്രത്തിലെ സ്തിരം സന്ദര്‍ശകയും ആണ്‌
"എന്നു വന്നു.. ?" എന്ന ചോദ്യത്തില്‍ പഴയ്‌ സ്നേഹമില്ല
"ഇന്നലെ.. "
"നിനക്കെങ്ങനെ ചെയ്യാന്‍ കഴിഞ്ഞു...നീ ഒരുത്തന്‍ കാരണാ..ണ്റ്റെ ലക്ഷ്മി എത്രേം വേഗം പോയത്‌... "
ഒന്നും മറുപടി പറയാന്‍ കഴിഞ്ഞില്ല.അവര്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അതു കേള്‍ക്കാത്തതു പോലെ ഓഡിറ്റോറിയത്തിനെ ലക്ഷ്യമാക്കി നടന്നു. അവിടെ രാമായണമാസത്തിണ്റ്റെ പ്രാധാന്യത്തെ കുറിച്ച്‌ പ്രഭാഷണം നടക്കുകയാണ്‌.ഒരു ഒഴിഞ്ഞ കോണില്‍ ചെന്നിരുന്നു.
പണ്ട്‌ രാമായണമാസം വ്രതശുദ്ധിയുടേതായിരുന്നു.നാലംബല ദര്‍ശനം,രാമായണവായന,നാമജപം ..അങ്ങിനെ എല്ലാകാര്യത്തിനും അമ്മാമയോടൊപ്പം മുന്നിട്ടിറങ്ങുമായിരുന്നു.എന്നിട്ടും....
"എന്തൊങ്കിലും തരണേ മോനേ...വിശന്നിട്ടു വയ്യ... "മുന്നില്‍ നിന്ന് യാചിക്കുന്ന വൃദ്ധയാണ്‌ ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തിയത്‌.കീശയില്‍ കയ്യിട്ടപ്പോള്‍ തടഞ്ഞ അബതുരൂപാനോട്ടെടുത്തു നീട്ടി. ആദ്യം ഒന്നു സംശയിച്ച്‌ പിന്നീട്‌ അതു വാങ്ങി
"മോന്‍ നന്നായി വരും.."എന്നു പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഏെതെങ്കിലും നല്ല വീട്ടിലെ ആയിരിക്കും,മക്കളുപേക്ഷിച്ചതോ മറ്റോ ആയി എത്രപേര്‍...
പ്രഭാഷണം കഴിഞ്ഞ്‌ ഓഡിറ്റോറിയം ശൂന്യമായിരുന്നു.അങ്ങിംഗ്‌ വീടു നഷ്ടപ്പെട്ട വൃദ്ധന്‍മാരും,വൃദ്ധകളും ചുരുണ്ട്‌ കിടന്നുറങ്ങുന്നു.പതുക്കെ അവിടെ നിന്ന് എഴുന്നേറ്റ്‌ നടന്നു. ഒരു കണക്കിനു പറഞ്ഞാല്‍ ഞാനും വീടു നഷ്ടപ്പെട്ടവന്‍ തന്നെ.എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത ഒരവസ്തയാണ്‌.പാവം അമ്മ മാത്രമാണ്‌ ഏെക ആശ്രയം.
വീട്ടിലെത്തിയപ്പോള്‍ ആരെയും പുറത്തു കണ്ടില്ല,വേഗം മുറിയില്‍ കയറി കിടന്നു.അമ്മ വന്ന് ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ കഴിച്ചെന്ന് കള്ളം പറഞ്ഞു.വാതിലിനു വിടവിലൂടെ വരുന്ന വെളിച്ചം നോക്കി കിടന്നു.
"അളിയാ...." എന്ന വിളി മുറിയിലാകെ മുഴങ്ങുന്നതായി തോനി.പതുക്കെ വിനോദിണ്റ്റെ മുഖം മുന്നില്‍ തെളിഞ്ഞു.വിനോദ്‌ എണ്റ്റെ ആത്മസുഹൃത്തായിരുന്നു.ഞങ്ങള്‍ തമ്മില്‍ വഴക്കടിച്ചിട്ടുണ്ടെങ്കില്‍ അത്‌ പാര്‍ട്ടികാര്യങ്ങള്‍ക്കുവേണ്ടിമാത്രമാണ്‌.എല്ലാ കാബസ്‌ രാഷ്ടിയ വൈര്യവും പോലെ അത്‌ ഇലക്ഷനോടെ തീരും.പിന്നെ എല്ലാ കര്യത്തും ഞങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങും.
ആ നശിച്ചദിവസത്തിണ്റ്റെ ഓര്‍മകള്‍ വീണ്ടും മനസില്‍ ഓടിയെത്തി. ഇലക്ഷന്‍ പ്രവര്‍ത്തനം കഴിഞ്ഞ്‌ പുല്‍ത്തകിടില്‍ വിശ്രമിക്കുംബോഴാണ്‌
"അടിച്ചുകൊല്ലെടാ അവനെ.." എന്ന് അലറിക്കൊണ്ട്‌ എണ്റ്റെ നേരെ ഒരു പറ്റം കുട്ടികള്‍ പാഞ്ഞടുത്തത്‌.ആദ്യ അടി കയ്യില്‍ കൊണ്ടു.ഒന്നും മനസിലായില്ലെങ്കിലും കയ്യില്‍ കിട്ടിയ ഇരുബുപൈപ്പുകൊണ്ട്‌ തിരിച്ചടിച്ചു.
അവസാനം കയ്യില്‍ വാളുമായ്‌ പരിചയമില്ലാത്ത ഒരാള്‍ കടന്നു വന്നപ്പോള്‍ മറ്റുകുട്ടികള്‍ പിന്‍മാറി. എണ്റ്റെ നേരെ നടന്നടുക്കുന്ന അയാളെ തടുക്കാന്‍ വിനോദ്‌ ശ്രമിക്കുന്നുണ്ടെങ്കിലും അവനെ തള്ളിനീക്കി അയാള്‍ എണ്റ്റെ നേരെ നീങ്ങി.
അയാളുടെ വെട്ടുകള്‍ ഓരോന്നായി ഒഴിഞ്ഞുമാറുന്നതിനിടയില്‍ ആയാളില്‍ നിന്ന് തെറിച്ചുപോയ ആയുധം കൈക്കലാക്കി.എവിടെ നിന്നോ കിട്ടിയ ദൈര്യത്തില്‍ അയാളെ ആഞ്ഞുവെട്ടി.വീണ്ടും വെട്ടാനാഞ്ഞപ്പോഴാണ്‌ തണ്റ്റെ വെട്ട്‌ വിനോദിനാണ്‌ കൊണ്ടത്‌ എന്ന് മനസിലായത്‌.
ചോരയില്‍ കുളിച്ചു കിടക്കുന്ന വിനോദിനെ എടുക്കാനാഞ്ഞപ്പോഴേക്കും കുട്ടികളെല്ലാം എണ്റ്റെ നേരെ തിരിഞ്ഞു.അവിടെ നിന്ന് രക്ഷപ്പെടുന്നതാണ്‌ നല്ലതെന്ന് തോനിയതിനാല്‍ പിന്തിരിഞ്ഞുനോക്കാതെ ഓടി.
വീട്ടിലെത്തി മുറിയില്‍ കയറി വാതിലടച്ചു. പോലീസ്‌ അറസ്റ്റ്ചെയ്യാന്‍ എത്തിയപ്പോഴാണ്‌ അവന്‍ മരിച്ചകാര്യം അറിയുന്നത്‌.കയ്യില്‍ വിലങ്ങുമായി പോലീസിനൊപ്പം നീങ്ങുംബോള്‍ പിറകില്‍ അമ്മയുടെയും,അമ്മാമയുടെയും നിലവിളി ഉയരുന്നുണ്ടായിരുന്നു. എല്ലാകുറ്റവും ഏറ്റുപറഞ്ഞ്‌ എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറായ എന്നെ സ്വന്തം പാര്‍ട്ടി കയ്യൊഴിഞ്ഞു.
"ഇങ്ങനൊരു മോന്‍ എനിക്കില്ല്യ..." എന്നെ പറഞ്ഞ്‌ അച്ചനും,അതിനെ പിന്താങ്ങി ചേട്ടന്‍മാരും കയ്യൊഴിഞ്ഞു.അമ്മക്കും അമ്മാമക്കും എന്തു ചെയ്യാന്‍ കഴിയും.
അമ്മയുടെ കണ്ണുനീരില്‍ കുതിര്‍ന്ന കത്തില്‍ നിന്ന് വീട്ടിലെ അവസ്ത അറിഞ്ഞിരുന്നു.പക്ഷെ അമ്മയെ ഓര്‍ത്തിട്ടാണ്‌ ശിക്ഷകഴിഞ്ഞ്‌ ഇങ്ങോട്ടു തന്നെ പോന്നത്‌. എന്നോടുള്ള എല്ല ദേഷ്യവും അമ്മയോട്‌ തീര്‍ക്കുന്നത്‌ കാണുംബോള്‍ സഹിക്കനവുന്നില്ല.
നാട്ടുകാരുടെ പെരുമാറ്റത്തിലും അപരിചിതത്വം ഉണ്ട്‌.പഴയപോലെ സ്നേഹത്തോടേ ആരും തന്നോട്‌ പെരുമാറുന്നില്ല. ക്ഷേത്രത്തിലെ ആചാരമണികേട്ടപ്പോള്‍ നേരം വെളുക്കനായി എന്നു മനസിലായി.
അത്യാവിശ്യ വസ്ത്രങ്ങള്‍ ബാഗിലാക്കി മുറിക്ക്‌ പുറത്തിറഞ്ഞി.അഛന്‍ പൂമുഖത്തിരുന്ന് പത്രം വായിക്കുന്നുണ്ട്‌.എന്നെ കണ്ടതും തല പത്രത്തിനുള്ളിലേക്ക്‌ വലിച്ചു.ബാഗുമായി കണ്ടതിനാലാകാം അമ്മ അടുത്തു വന്നു.
"ഞാന്‍ പോകുന്നു.." എന്ന് പറഞ്ഞ്‌ പുറത്തിറങ്ങി.ഒരു പാട്‌ ചോദ്യങ്ങളുമായി നില്‍ക്കുന്ന അമ്മയെ പിന്നിലാക്കി നടക്കുംബോള്‍ മനസില്‍ ഒരു ലക്ഷ്യവും ഇല്ലായിരുന്നു.നേരെ ക്ഷേത്ര നടയിലേക്ക്‌ നടന്നു.
"ഭഗവാനെ ഒരു വഴി കാണിച്കു തരണേ.." മനസുരുകി പ്രാത്ഥിച്ചു.
ഓഡിറ്റോറിയത്തില്‍ നിന്ന് കേള്‍ക്കുന്ന പ്രഭാഷണം ഗുരുജിയുടേതാണ്‌ എന്ന് മനസിലായപ്പോള്‍ അവിടേക്ക്‌ നടന്നു.പ്രഭാഷനം കഴിയുന്നതു വരെ പുറത്ത്‌ കാത്തുനിന്നു.കഴിഞ്ഞപ്പോള്‍ അടുത്തു ചെന്നു. ആദ്യം മനസിലായില്ലെങ്കിലും.. ,പിന്നെ കുറച്ചു സമയത്തിനുശേഷം
"ഉണ്ണിമോന്‍ ല്ല്യേ..." എന്ന് പഴയ സ്നേഹത്തോടെ വിളിച്ച്‌ കെട്ടിപ്പിടിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോയി.എല്ലാ വിഷമങ്ങളും പറഞ്ഞ്‌ പൊട്ടിക്കരഞ്ഞപ്പോള്‍ കുറച്ച്‌ മനസമാധാനം തോനി. കുറച്ചുസമയം ആലോചിച്ച്‌ അദ്ദ്യേഹം പറഞ്ഞു
"ഉണ്ണീ... എണ്റ്റെ കൂടെ പോന്നോളൂ..സന്യാസിയായല്ല...നിനക്ക്‌ എന്ന് തിരിച്ചു പോരണം എന്നു തോനുന്നുവോ പോരാം..ആരും നിന്നെ തടയില്ല...ഇത്‌ എല്ലാം മറക്കാനുള്ള തീര്‍ത്ഥാടനം മാത്രം ... "
ഗുരുജിയോടൊപ്പം നടക്കുംബോള്‍ അമ്മയുടെ മുഖം മുന്നില്‍ തെളിഞ്ഞു..അമ്മേ..ഞാന്‍ തിരിച്ചു വരും പഴയ ഉണ്ണിയായി... !

Tuesday, April 21, 2009

അമ്മയും കൂട്ടുകാരും

മുത്തശ്ശി പോയി കിടന്നപ്പോള്‍ കണ്ണൂസ്‌ ഒറ്റക്കായി.ഒറ്റക്ക്‌ കളിച്ച്‌ മടുത്തപ്പോള്‍ മെല്ലെ എഴുന്നേറ്റ്‌ നടന്നു.അടുക്കളയിലേക്ക്‌ എത്തി നോക്കിയപ്പോള്‍ അമ്മ തിരക്കിട്ട പണിയിലാണ്‌.അമ്മ കാണാതെ പതുക്കെ പുറത്തേക്ക്‌ നടന്നു.
അകലെ പാടത്ത്‌ കൂട്ടുകാര്‍ കളിക്കുന്നു.അവരുടെ കളികള്‍ പലതും അറിയില്ലെങ്കിലും അവരോടൊപ്പം കളിക്കാന്‍ അവന്‌ ഇഷ്ടമാണ്‌.അമ്മ അറിയാതെ അവരുടെ അടുത്തെത്താന്‍ ഇതു തന്നെ തക്കം.പതുക്കെ മുറ്റത്തിറങ്ങിയതും അമ്മ വിളിച്ചു.
"കണ്ണൂസേ....." ഓടി അകത്തു കയറിയതും അമ്മ നില്‍ക്കുന്നു.
"എവടായ്രുന്നു ഇത്രനേരം.... "
"ഇവ്‌ടെ മുത്തശ്ശ്യാര്‍ന്ന് കളിക്കായ്രുന്നു"
"പിന്നെ എവ്‌ട്ന്നാ ഓടിവരണേ... " ഇതിനു മറുപടിപറയാതെ അമ്മയോട്‌ ചോദിച്ചു
"അവ്‌ടെ എല്ലാരുണ്ട്‌...ഞാനും അവിടെപ്പോയി കളിക്കട്ടമ്മേ... "
"വേണ്ട...ഈ വെയ്‌ലത്ത്‌ വീട്ടീര്‌ന്ന് കളിച്ചാ മതി.. "
മറുപടി പ്രതീക്ഷിച്ചതാണെങ്കിലും അവന്‌ വല്ലാതെ വിഷമം തോനി.ഇത്ര അധികം ആഗ്രഹിച്ച്‌ നടക്കാതെ വന്നാപ്പോള്‍ അവന്‌ സഹിക്കാനായില്ല,അറിയാതെ കണ്ണുകള്‍ നിറഞ്ഞു വന്നു.ആലോചിക്കുംതോറും വിഷമം കൂടിക്കോണ്ടിരുന്നു.പതുക്കെ പതുക്കെ കരച്ചില്‍ ഉച്ചത്തിലായി.

"എന്തിനാ കരയ്ണേ..എന്തൊക്കായാലും ഈ വെയ്‌ലത്ത്‌ പോണ്ട... " ഇത്തിരി കര്‍ശനമായാണ്‌ അമ്മ പറഞ്ഞത്‌
"ഇന്ന് മാത്രം മതീമ്മേ.... "
"നിനക്ക്‌ പറഞ്ഞാമനസിലാവില്ലെ.... "
വീണ്ടും കരച്ചില്‍ അവന്‍ തുടര്‍ന്നു.അമ്മയുടെ ശകാരത്തേക്കാള്‍ ഉച്ചത്തിലുള്ള അവണ്റ്റെ കരച്ചില്‍ സഹിക്കാതെ എപ്പോഴോ അമ്മയുടെ കയ്യില്‍ നിന്ന് അടിയും കിട്ടി.ബഹളം മൂത്തപ്പോള്‍ മുത്തശ്ശി എഴുന്നേറ്റ്‌ വന്നു.അമ്മയുടെ കയ്യില്‍ നിന്ന് വിടുവിച്ച്‌ മുത്തശ്ശിയോടൊപ്പം നടക്കുംബോഴും അവന്‌ കരച്ചില്‍ നിയന്തിക്കാനായില്ല.
"എന്തിനാ വെറ്‌തെ അമ്മേടെ തല്ല് വാങ്ങാന്‍ പോയ്യേ... "
മുത്തശ്ശിയുടെ വാക്ക്‌ കേട്ടപ്പോള്‍ കരച്ചില്‍ വന്നെങ്കിലും,അതടക്കിക്കൊണ്ടെ്‌ പറഞ്ഞു.
"ഒറ്റക്ക്‌ കളിച്ച്‌...മടുത്തപ്പോ...അവ്‌ടെ..എല്ലാര്യായ്‌...കളിക്കാന്‍ ച്ചോയ്ച്ചേനാ... "
"വെയ്‌ലത്ത്‌ കളിക്കില്ലാച്ചാ..മോന്‍ പോയി കളിച്ചോ... "മുത്തശ്ശി പറഞ്ഞതുകേട്ടതും
"ഇല്ല മുത്തശ്ശി...വെയ്‌ലത്ത്‌ കളിക്കില്ല്യാ..." എന്ന് പരഞ്ഞ്‌ ഓടി.
ലോകം കീഴടക്കിയ ആവേശത്തില്‍ പാടത്തെത്തിയപ്പോള്‍ എല്ലാവരും കളിമതിയാക്കിയിരുന്നു.എങ്കിലും ആവേശത്തോടെ ചോദിച്ചു.
"നമ്മക്ക്‌ കളിക്കാം... "
"ഞങ്ങള്‌ പോവ്വാ...വെയ്‌ലത്ത്‌ കളിക്കണ്ടാന്ന് അമ്മ പറഞ്ഞിട്ടൂണ്ട്‌... "
തിരിച്ചുപോകുന്ന അവരെ നോക്കിനിന്നപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു.കണ്ണുനീറ്‍ തുടച്ച്‌ തിരിച്ചു നടക്കുംബോള്‍ വീട്ടിലെ ബഹളത്തില്‍ ചിതറിയ സ്വന്തം കളിപ്പാട്ടങ്ങളായിരുന്നു മനസില്‍.

Wednesday, April 8, 2009

മഴമേഘങ്ങള്‍


"ഓര്‍മക്കായിനിയൊരു സ്നേഹഗീതം..."സീറ്റില്‍ തലചയ്ച്ച്‌ അയാള്‍ ബസ്സിലെ സംഗീതത്തില്‍ ലയിച്ചു.പതുക്കെ കണ്ണുകളടച്ചപ്പോള്‍ അവളുടെ മുഖം മുന്നില്‍ തെളിഞ്ഞു.
അവളെ പറ്റി ഓര്‍ക്കുംബോള്‍ ആദ്യം ഒര്‍മവരുന്നത്‌ നുണക്കുഴികളോടുകൂടിയ ചിരിയാണ്‌.ശ്രീധരമാമയുടെ കയ്യും പിടിച്ച്‌ ആദ്യമായി വീട്ടിലേക്ക്‌ വന്ന ഉണ്ടക്കുട്ടിയെ ശ്രദ്ധിച്ച്തും ആ ചിരി മൂലമാണ്‌.ഗൌരവത്തോടെ അവളെ നോക്കിനില്‍ക്കുംബോള്‍ ശ്രീധരമാമ പറഞ്ഞു.
"ഉണ്ണീ... നാളെതൊട്ട്‌ അവിടെവന്ന്‌ ഇവളെയും കൂട്ടണട്ടോ..സ്കൂളില്‍ക്ക്‌... "ഇതു കേട്ടാപ്പോള്‍ വല്ലാത്തവിഷമം തോനി.സ്കൂളില്‍ പോകുബോഴുള്ള സ്വാതന്ത്രത്തിലാണ്‌ വിലങ്ങു വീണിരിക്കുന്നത്‌.എങ്ങനെ ഇതൊഴിവാക്കും എന്നു ചിന്തിച്ചു നില്‍ക്കുംബോഴേക്കും അമ്മ പറഞ്ഞു..
"അതിനെന്താ സ്കൂളുവരെ ഇവനൊരു കൂട്ടാകൊലോ.. "
സ്കൂളിലേക്ക്‌ യാത്യ്രായപ്പോള്‍ അവളും കൂടെ ഇറങ്ങി.വഴിയില്‍ കണ്ടവ്ര്‍ക്കെല്ലാം അവളെ പരിചയപ്പെടുത്തികൊടുക്കെണ്ടിവന്നതിനാല്‍ വൈകിയാണ്‌ സ്കൂളിലെത്തിയത്ത്‌.ക്ളാസിലെത്റ്റിയപ്പോള്‍ കാദര്‍ പരിഭവം പറഞ്ഞു,അവനെ കണ്ടുട്ടും കാണാതെ പോയെന്നും പറഞ്ഞ്‌.സത്യത്തില്‍ അവനോടൊപ്പം മാവിലെറിയണമെന്നും ഗോലികളിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയചുമതല ഏറ്റെടുത്തതിനാലാണ്‌ കാണാത്തത്പോലെ പോന്നത്‌.
പക്ഷെ വാസേട്ടണ്റ്റെ മാവിലെറിയാനും,പരല്‍മീന്‍ പിടിക്കനും..എല്ലം അവള്‍ അവര്‍ക്കൊപ്പം കൂടി.അങ്ങനെ അവരില്‍ ഒരാളായി അവള്‍ മാറിയത്‌ അവന്‍ പോലുമറിയാതെയാണ്‌.കാലത്തിനൊപ്പം അവരും വളര്‍ന്നു,കലോത്സവവേദികള്‍,കലാലയസമരങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനും അവളുണ്ടായിരുന്നു അവണ്റ്റെ ഒപ്പം.
കലാലയ ജീവിതം കഴിഞ്ഞു എന്നത്‌ ഉള്‍ക്കൊള്ളാന്‍ അവനായില്ല.അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞ ദിവസങ്ങളില്‍ വായനശാലയില്‍ പോകാനും മറ്റും അവളവണ്റ്റെ അടുത്തു വരുമായിരുന്നു.
ഒരു ദിവസം അവളും അമ്മയും വീട്ടില്‍ വന്നു
"എന്തു പറയുന്നുണ്ണി...,പരീക്ഷ്യൊക്കെ എങ്ങന്യുണ്ടാര്‍ന്നൂ...?" എന്നവളുടെ അമ്മ ചോദിച്ചു. "കൊഴപ്പല്യ...നന്നായെഴുതിട്ട്ണ്ട്‌..." എന്നു പറഞ്ഞപ്പോള്‍ നന്നയി പരീക്ഷ എഴുതിയതിണ്റ്റെ സന്തോഷം മുഖത്തുതെളിഞ്ഞു.
"ഉണ്ണീടെ കൂട്ടാരീനെ കൊണ്ടോകാന്‍ വന്നാതാഞ്ഞാന്‍...നാളെ ഞങ്ങള്‍ പോകും..." ഇതു കേട്ടപ്പോള്‍ മുഖത്തെ സന്തോഷം മാഞ്ഞെങ്കിലും ചിരിമായാതിരിക്കന്‍ ശ്രദ്ധിച്ചു.
"കുട്ടീടച്ഛന്‌ തീരിഷ്ടണ്ടായീല്യ...ഇവ്ടെ നിര്‍ത്താന്‍ പിന്നെ മോളെ ഒറ്റവാശ്യോണ്ടാ ഇത്രയും കാലം നിര്‍ത്തീത്‌.." പിന്നെയും എന്തൊക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു.
അതൊന്നും ശ്രദ്ധിക്കാതെ നിന്നിരുന്ന എണ്റ്റെ അടുത്തേക്ക്‌ വന്ന്‌ അവള്‍ പറഞ്ഞു..
"പുഴക്കരയിലെ അംബലത്തില്‍ നാളെ ഒന്നുപോയാലോ... ?""പോകാം.. " വേറെ ഒന്നും പറയാനാവാതെ നില്‍ക്കുന്ന ഞങ്ങളുടെ അടുത്തേക്ക്‌ അവളുടെ അമ്മ വന്നിട്ട്‌ പറഞ്ഞു
"എടക്കൊക്കെ അങ്ങ്ട്‌ വരണം..ട്ടോ..ഊണ്ണ്യേ... "
"മോള്‌ ഞങ്ങളൊക്കെ മറക്കോ...?..ഇടക്കിങ്ങട്ടും വരണട്ടോ..." എന്നു പറഞ്ഞ്‌ അമ്മ അവരെ റോഡുവരെ നടന്ന്‌ യാത്രയക്കി. അടുത്ത ദിവസം വെറുതെ കുളക്കടവില്‍ ഇരിക്കുംബോഴാണ്‌ അമ്മ വിളിച്ചത്‌..
"ഉണ്ണ്യേ ആ കുട്ടി വന്നിരിക്ക്ണൂ... "
ഉമ്മറത്തെത്തിയപ്പോള്‍ ചുവന്ന പട്ടുപാവാടയണിഞ്ഞ്‌ അവള്‍ നില്‍ക്കുന്നു.ആദ്യമായി അന്നാണ്‌ അവളുടെ സൌദര്യം ആസ്വതിച്ച്തത്‌.
ക്ഷേത്രത്തിലേക്ക്‌ നടക്കുംബോള്‍ പതിവിനു വിപരീതമായി അവര്‍ തമ്മില്‍ സംസാരിച്ചില്ല.എന്തൊക്കെയോ പറയാന്‍ ആഗ്രഹിച്ചിട്ടും വാക്കുകള്‍ പുറത്തു വന്നില്ല. പ്രാത്ഥനാസമയത്ത്‌ അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകിയത്‌ അവന്‍ കണ്ടില്ല എന്നു നടിച്ചു.തിരികെ നടക്കുംബോള്‍ അവള്‍ എന്തൊക്കെയോ പറഞ്ഞുകൊടിരുന്നു.അവന്‍ വെറുതെ മൂളുകമാത്രം ചെയ്തു. യാത്രാമൊഴിയായി അടര്‍ന്നു വീണകണ്ണുനീരില്‍ അവളുടെ സ്നേഹം മുഴുവന്‍ ഉരുണ്ടുകൂടിയത്‌ അവന്‍ തിരിച്ചറിഞ്ഞു.തിരിഞ്ഞു നടക്കുംബോള്‍ അവണ്റ്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു. അപ്രതീക്ഷിതമായാണ്‌ അവന്‌ വിദേശത്ത്‌ ജോലി കിട്ടിയത്‌. അവളെ ഒന്നു കണ്ട്‌ യാത്രപറയണം എന്ന്‌ കറുതിയെങ്കിലും അതിനാവാതെ അവന്‍ വിദേശത്തേക്ക്‌ യാത്രയായി.അവണ്റ്റെ സ്വകര്യനിമിഷങ്ങളിലില്‍ അവളെ കുറിക്കുള്ള ഒര്‍മകള്‍ കടന്നു വരാറുണ്ട്‌.എങ്കിലും അമ്മ അവളെ കുറിച്ച്‌ പറയുംബോള്‍ അതില്‍ അത്ര താല്‍പര്യമില്ല എന്നു നടിക്കും.പിന്നെ അമ്മ ഒന്നും പറയാതെയായി.പലതവണ അവളെ ഒന്നു വിളിക്കണം എന്നു കരുതിയെങ്കിലും മനസ്‌ അനുവദിച്ചില്ല.
നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നാട്ടുകാര്യങ്ങള്‍ പറയുന്നതിനിടയില്‍ അമ്മ പറഞ്ഞു.
"ആ കുട്ടീടെ കര്യാ കഷ്ടം....എത്ര എത്ര ആലോചനകളാ വന്നേ..ഒന്നങ്ങ്ട്‌ ശര്യായില്ല.. "":അവളിപ്പോ... ?" ഞാനറിയാതെ ചോദിച്ചുപോയി
"എത്ര പഠിച്ചകുട്ട്യാ...ഇപ്പൊ വീടും അംബലോയി കഴിയ്ണു.. "
"പടിഞ്ഞാറേ നട...പ്പടിഞ്ഞാറേ നട..." എന്ന്‌ കിളി വിളിച്ചു പറയുന്നതു കേട്ടണ്‌ ഓര്‍മകളില്‍ നിന്ന്‌ ഉണര്‍ന്നത്‌. ബസ്സിലെ യാത്രക്കര്‍ അധികവും ഇറങ്ങിയിരുന്നു.ബാഗുമെടുത്ത്‌ ലോഡ്ജിനെ ലക്ഷ്യമാക്കി നടന്നു.
മുറിയിലെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ നിന്ന്‌ അത്താഴപൂജയുടെ മേളം കേട്ടു.യാത്രാക്ഷീണത്താലാകും കിടന്നപ്പോള്‍ തന്നെ ഉറങ്ങിപോയി.
രാവിലെ ഒരു കയ്യില്‍ വെണ്ണയും മറുകയ്യില്‍ ഓടക്കുഴലുമായി നില്‍ക്കുന്ന ഉണ്ണിക്കണ്ണനെ ദര്‍ശിച്ചശേഷം അവണ്റ്റെ കണ്ണുകള്‍ അവളെ തിരയുകയായിരുന്നു.ശീവേലിയായി എന്നു അറിയിപ്പു വന്നപ്പോള്‍ കൂത്തംബലത്തിനോടുചേര്‍ന്നു നിന്നു.ആനപ്പുറത്ത്‌ ഭഗവാന്‍ എഴുന്നള്ളുന്നതിനുപുറകെ ഭഗവല്‍കീര്‍ത്തനങ്ങലോടെ ഭക്തജനങ്ങള്‍ പ്രദക്ഷിണം വെക്കുന്നു.
ഭഗവല്‍കീര്‍ത്തനത്തില്‍ മുഴുകി ഭഗവാനെ അനുഗമിക്കുന്ന ഒരു ഭക്തയുടെ രൂപത്തില്‍ അവളെ കണ്ടപ്പോള്‍ ഹൃദയം പെരുംബറകൊട്ടി.തിരക്കൊഴിഞ്ഞപ്പോള്‍ പതുക്കെ അവളുടെ അടുത്തേക്ക്‌ നീങ്ങി. ഒരുപാട്‌ പരിഭവവും,പിണക്കവും പ്രതീക്ഷിച്ചു നിന്ന അവനെ നോക്കി നിസഗ്ഗതയോടെ നിന്ന അവളോട്‌ ഒന്നും പറയാന്‍ അയാള്‍ക്കായില്ല.
അവസാനം അവന്‍ പറഞ്ഞു "ഇന്നലെ വന്നു.... "
"വീട്ടില്‍ക്ക്‌ വരായിരുന്നില്ലേ... " എന്നവള്‍ ചോദിച്ചപ്പോള്‍
"എനിക്കു കാണേണ്ടത്‌ പൊന്നൂനെ മാത്രാ..." എന്ന്‌ അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുംബി.
പെയ്യാന്‍ വിമുഖതകാട്ടിനില്‍ക്കുന്ന പെരുമഴപോലെയായിരുന്നു അവരുടെ മനസുകള്‍.പെയ്തു തുടങ്ങിയപ്പോള്‍ അവസാനതുള്ളി വരെ പെയ്തു തോര്‍ന്നു. അവളോടൊപ്പം വീട്ടിലേക്ക്‌ നടക്കുംബോള്‍ അവണ്റ്റെ കണ്ണുകളില്‍ എന്തോ ദൃഠനിശ്ചയം തിളങ്ങിയിരുന്നു. അതിണ്റ്റെ പ്രതിഫലനം അവളുടെ കണ്ണുകളിലും ഉണ്ടായിരുന്നു

Thursday, March 19, 2009

ഓര്‍മകളുടെ തണല്‍

വടക്ക്‌ വാസേട്ടന്റെ കടയുടെയും,തെക്ക്‌ റ കടയുടെയും ഉള്ളില്‍ ഒതുങ്ങിയ ഒരു ബാല്യകാലമാണ്‌ ഓര്‍മയില്‍ തെളിയുന്നത്‌.

 "കിഴെക്കെ വെട്ടുവഴിയില്‍ ഇറങ്ങിയാല്‍ ചെവിമുറിക്കും .." എന്നു പറഞ്ഞ്‌ 
കത്തി മൂര്‍ച്ച കൂട്ടുന്ന റ മുഖം ഇന്നും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. 

ഇത്തരത്തിലുള്ള സ്നേഹ പൂർണ്ണമായ ശാസനകളാണ്‌ എന്റെ സ്വഭാവത്തിൽ വന്നു ചേരാമായിരുന്ന പല ദൂഷ്യ വശങ്ങളേയും ഇല്ലതാക്കിയത്‌.

ഓരോകാലത്ത്‌ ഒരോ കളികളായിരുന്നു അന്ന്.
ഗോലികളി,പട്ടം പറത്തല്‍,തലപ്പന്ത്‌ കളി,കോട്ടചാടി എന്നിങ്ങനെ പല പല കളികളിലൂടെ ബാല്യകാലം കടന്നു പോയതറിഞ്ഞില്ല.

ഇലഞ്ഞിമരച്ചോട്ടില്‍ ഉണ്ണിപ്പുരവെച്ചു കളിക്കുന്നതിനിടയില്‍  കഴുത്തില്‍ ഇലഞ്ഞിമാല അണിയിച്ച കളിക്കൂട്ടുകാരിയെ മനസില്‍ കൊണ്ടു നടക്കന്‍ തുടങ്ങിയത്‌ കൗമാരകാലം മുതലാണ്‌.
പിന്നീടുള്ള അവധിക്കാലത്ത്‌ അവളെയും ഓര്‍ത്ത്‌ ഇലഞ്ഞിമരച്ചോട്ടില്‍ ഇരുന്നെങ്കിലും അവള്‍ വന്നില്ല.

‌ ഉത്സവപറമ്പുകളിലും,സ്കൂളിനു മുന്നിലെ മാവിന്‍ ചോട്ടിലും നിന്ന് ഒരു പാട്‌ പെണ്‍കുട്ടികെളെ പ്രണയിച്ചെങ്കിലും മനസില്‍ ഇന്നും അവശേഷിക്കുന്നത്‌ വാടിയ ഇലഞ്ഞി മാല മാത്രം.

കലാലയ ജീവിതം ഒരു പാട്‌ നഷ്ടങ്ങള്‍ സമ്മാനിച്ചാണ്‌ കടന്നു പോയത്‌.
അച്ഛനെ നഷ്ടപ്പെടുന്നത്‌ അപ്പോഴാണ്‌.

എല്ലാവിഷമങ്ങളും ഉള്ളിലൊതുക്കി അര്‍ റ പിടിയിലമര്‍ന്ന  അച്ചന്‍ നീറുന്ന ഓർമയായി അവശേഷിക്കുന്നു.

പിന്നീടുള്ള ദിവസങ്ങളിലാണ്‌ ആപത്തു കാലത്ത്‌ ആരും നമ്മോടൊപ്പം ഉണ്ടാവില്ല എന്നു മനസിലാക്കിയത്‌.
 എല്ലാ പ്രതിസന്ധികളിലും ദേവിയുടെ അനുഗ്രഹം ഒന്നു മാത്രമാണ്‌ എന്നെ കരകയറ്റിയത്‌.


ജിവിതത്തില്‍ അനാവശ്യചിലവുകള്‍ കുറച്ച അച്ഛന്റെ മഹത്വം അപ്പോഴാണ്‌ ഞാന്‍ മനസിലാക്കിയത്‌. 
ഞങ്ങള്‍ക്കു ജീവിക്കാനും,പഠിക്കാനും ഉള്ളപണം കരുതിവെച്ചിട്ടാണ് അച്ഛൻ‌ അനിവാര്യമായ വിധിക്കു കീഴടങ്ങിയത്‌.

പിന്നീട്‌ അധ്യാപകനായും,ലൈബ്രേറിയനായും എല്ലാം പഠനത്തിനുള്ള പണം സ്വരൂപിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അച്ഛെൻറ ജീവിതമാണ്‌.

പഠനത്തിന് ശേഷം ഇനിയെന്ത്‌ എന്നു ചിന്തിച്ചിരിക്കുന്നസമയത്താണ്‌ കോഴിക്കോട്‌ സ്വന്തമായി സോഫ്റ്റ്‌വെയര്‍ സ്ഥാപനം നടത്തുന്ന ഞങ്ങളുടെ ഒരകന്ന ബന്ധു എന്നെ അങ്ങോട്ട്‌ കൊണ്ടു പോയത്‌...

ബന്ധങ്ങൾക്കും,കടപ്പാടുകള്‍ക്കുമപ്പുറത്താണ്‌ ജീവിതം.
കടപ്പാടുകളെ ഒരുതട്ടിലും,സേവനങ്ങളെ ഒരു തട്ടിലുമിട്ട്‌ തൂക്കം നോക്കി തുടങ്ങിയപ്പോള്‍ ഒരിക്കലും ബാലന്‍സ്‌ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹത്തോട്‌ വിടപറഞ്ഞ്‌ പ്രവാസിയായി..

ഇന്നും അദ്ദ്യേഹം പകര്‍ന്നു തന്ന അറിവുകള്‍ വിറ്റിട്ടാണ്‌ ഞാന്‍ ജീവിക്കുന്നത്‌...

മനസില്‍ നിറയുന്ന ഓര്‍മകളുടെ തണല്‍ ഒന്നു മാത്രമാണ്‌ മരുഭൂമിയിലെ ചൂടില്‍നിന്ന് ഒരാശ്വാസം നല്‍കുന്നത്‌..