Wednesday, August 29, 2012

നഷ്ടപ്പെടുന്ന ഓണങ്ങള്‍...

ആഘോഷത്തിനു നടുവിലും മനസ്സ്‌ അസ്വസ്തമാണ്‌...
ഓരോ നിമിഷവും ആഘോഷമാക്കി മാറ്റി മുന്നേറുംബോഴും ഉള്ളില്‍ ഒരു നീറ്റലായ്‌ നാടും ..വീടും.. നിറയുന്നു...

എല്ലാ വര്‍ഷവും മനസില്‍ കരുതും ഓണത്തിന്‌ നാട്ടില്‍ പോകണം എന്ന്..പക്ഷേ അപ്പോഴേക്കും എന്തെങ്കിലും കാരണമുണ്ടാവും..
മനസില്‍ കരുതുന്നതുപോലെ എല്ലാം നടക്കുകയില്ലല്ലോ..
നാളയെ കുറിച്ചോര്‍ക്കാതെ ജീവിക്കാന്‍ കഴിയില്ലല്ലോ...
നാളെ ആരുണ്ടാകുമെന്ന് അറിയില്ലെങ്കിലും... !!!
ഒരു വഴിക്ക്‌ നേടുംബോഴും മറുവഴിക്ക്‌ നഷ്ടപ്പെടുന്നു...

വിലക്കുവാങ്ങിയ ഓണ സദ്യയുമായ്‌ അയാള്‍ റൂമിലെത്തി...
നേരത്തേ വരണം എന്നു കരുതിയതാണ്‌ ഓടുക്കത്തെ ട്രാഫിക്ക്‌..
വേഗം കുളിച്ചു വന്നു..ഇലവെച്ച്‌ ..കറികള്‍ എല്ലാം വിളംബി...
കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം മുന്നില്‍ തെളിഞ്ഞത്‌..അമ്മയുടെ മുഖമാണ്‌...
"ഇനി എന്നാ എല്ലാവരും കൂടിയൊരോണം... "
 പിന്നെ ഭാര്യയുടെ മുഖം
"ഏെട്ടാ... പറ്റില്ലാ എന്നറിയാമായിരുന്നിട്ടും..വെറുതേ ആഗ്രഹിച്ചു പോയി... "
മക്കള്‍...കൂട്ടുകാരെല്ലാം അഛനമ്മാമാരുടെ കൂടെ പോകുംബോള്‍ അതും നോക്കിയിരിക്കുന്ന അവരുടെ..മുഖം...
എല്ലാം മനസില്‍ തെളിഞ്ഞു വന്നു...
കഴിച്ചെന്നു വരുത്തി അയാള്‍ എഴുന്നേറ്റു..
 കിടക്കയിലേക്ക്‌ ചാഞ്ഞു...
എന്നും തെന്നെ വേദനിപ്പിക്കുന്ന മൂട്ടകള്‍ ഇന്ന് സ്വാന്ത്വനിപ്പിക്കുകായണെന്ന് തോന്നി.. 

Sunday, August 26, 2012

ഞാന്‍...

ഞാന്‍ ആരാണ്‌..?
ആരുമായിക്കൊള്ളട്ടെ..

എണ്റ്റെ ഒര്‍മയില്‍ എനിക്കൊരു നാടുണ്ട്‌..
എനിക്കൊരു വീടുണ്ട്‌.. എനിക്ക്‌ നാട്ടൂകാരും,വീട്ടുകാരും ഉണ്ട്‌..
ഞങ്ങക്ക്‌ ഒരു വിശ്വാസമുണ്ട്‌.. ആചാരമുണ്ട്‌...സംസ്കാരമുണ്ട്‌..
മൊത്തത്തില്‍ ഒരു നാട്ടുനടപ്പുണ്ട്‌..
അങ്ങിനെ ഞങ്ങള്‍ ജീവിക്കുംബോള്‍

നിങ്ങള്‍ ഞങ്ങളോടൊപ്പം കൂടി..
നിങ്ങള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ നിങ്ങളും ഞങ്ങളും നമ്മളായി...
നിങ്ങളുടെ വിശ്വാസവും,ആചാരവും..സംസ്കാരവും ചേര്‍ത്ത്‌.. നമ്മുടെ വിശ്വസങ്ങളും..,ആചാരവും...സംസ്കാരവും ഉണ്ടായി..
അതായി നാട്ടു നടപ്പ്‌..

നമ്മളങ്ങനെ ജീവിച്ചു കാലങ്ങളേറെ...
എന്നിട്ടും നമ്മള്‍ക്കിടയില്‍ എ്ങ്ങിനെ ഞങ്ങളും നിങ്ങളും ഉണ്ടായി... ?

 ഇപ്പോള്‍ നമ്മളില്ലാതായികൊണ്ടിരിക്കുന്നു....
 ഞങ്ങളും നിങ്ങളുമായി മാറികൊണ്ടിരിക്കുന്നു..

ഞാനാരോടൊപ്പം കൂടണം ?

Sunday, August 19, 2012

ഒന്നായ നിന്നെയിഹ...

"കരാഗ്രേ വസതേ ലക്ഷ്മി...കരമദ്യേ സരസ്വതി....." എന്ന്‌ പ്രാഥിച്ച്‌ ഭൂമീദേവിയുടെ അനുവാദം വാങ്ങി എഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ക്ക്‌ ശേഷം ക്ഷേത്രത്തിലേക്ക്‌ നടന്നു..
"അമ്മേദേവീ ആപത്തുകളൊന്നും ഇല്ലാതെ അനുഗ്രഹിക്കണേ..." എന്ന പ്രാഥനയോടെ ക്ഷേത്രത്തിണ്റ്റെ പടിവാതില്‍ തുറന്നു.
ശാന്തി മാം തുറന്ന്‌ സുപ്രഭാതം വച്ചു.. "കൌസല്യാ സുപ്രജാ രമാ..".
ക്ഷേത്ര കുളത്തില്‍ പോയി കുളിച്ച്‌ ശുദ്ധിയായി.. ശീകോവിലിനു മുന്നില്‍ വന്നു തോഴുതു.. കൊടിവിളക്ക്‌ കത്തിച്ച്‌... മണിയടിച്ച്‌ നടതുറന്നു...
കെടാവിളക്കിണ്റ്റെ പ്രകാശത്തില്‍ ദേവി സന്തോഷവതിയായി കാണ്ടപ്പോള്‍ സന്തോഷമായി..ചിലപ്പോള്‍ രൌദ്രഭാവത്തിലായിരിക്കും.. വിളക്കുകളെല്ലാം കൊളുത്തി..കെടാവിളക്കിണ്റ്റെ തിരി ശരിയാക്കി എണ്ണയൊഴിച്ചു.. ഉപദേവന്‍മാരുടെ കോവിലുകളെല്ലാം തുറന്ന്‌ വിളക്കു വെച്ചു..
തിടപ്പള്ളിയില്‍ ചെന്ന്‌ ഉഷപൂജക്കുള്ള നിവേദ്യം ശരിയാക്കി..ശീകോവിലില്‍ കയറി നിര്‍മ്മാല്യം മാറ്റി അഭിഴേകം നടത്തി..ദേവിയെ ആണിയിച്ചൊരുക്കി ഉഷപൂജ നടത്തി... ഉപദേവന്‍മാര്‍ക്കെല്ലം അഭിഷേകം ചെയ്ത്‌..പൂവ്വും ചന്ദനവും ചാര്‍ത്തി..കഴിഞ്ഞപ്പോഴേക്കും നേരം വെളുത്തു തുടങ്ങി... കാവിലേക്ക്‌ നടന്നു ..നാഗരാജാവും നാഗയഷിയേയും അഭിഷേകം ചെയ്ത്‌..മഞ്ഞള്‍ പൊടിയും..ചന്ദനവും പൂവ്വും ചാര്‍ത്തി... കരിനാഗം കുടികൊള്ളുന്ന കാവിലേക്ക്‌ പോന്നു.. അവിടേയും അഭിഷേകവും മഞ്ഞള്‍പൊടി..ചന്ദനം പൂവ്വ്‌ എന്നിവ ചാര്‍ത്തി പ്രാഥിച്ച്‌ തിരികെ ക്ഷേത്രത്തിലേക്ക്‌..
ശരീരശുദ്ധിവരുത്തി..തിടപ്പള്ളിയില്‍ കയറി നിവേദ്യം ശരിയാക്കാന്‍ തുടങ്ങി.. നിവേദ്യം തയ്യാറാക്കി ദേവിക്ക്‌ നിവേദിച്ച്‌ പൂജനടത്തി..
"കാളിം മേഘസമപ്രഭാം..." കര്‍പ്പൂരം ആരാധിച്ച്‌ നടതുറന്നു...
സ്തിരം ഭക്തര്‍ നടക്കല്‍ ഉണ്ട്‌..അവര്‍ക്ക്‌ പ്രസാദം നല്‍കി..ഉപദേവന്‍മാര്‍ക്ക്‌ നിവേദ്യവും,പൂജയും നടത്തി.. ക്ഷേത്രം അടച്ച്‌ വിട്ടിലെത്തി.
 അടുക്കളയില്‍ പലകയില്‍ ചമ്രം പടിഞ്ഞിരുന്ന്‌ ചായകുടിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു "തയ്യപ്പില്‌ നാളികേരെല്ലാം വീണു പോകുന്നു.. നീയ്യാ ഉണ്ണിഷ്ണനെ കണ്ടാല്‍ തെങ്ങ്‌ കേറിത്തരാന്‍ പറ.. "
 "പറയാത്ത കുഴപ്പേള്ളൂ.." എന്ന്‌ പറഞ്ഞ്‌ സൈക്കിളെടുത്ത്‌ അക്ഷയ ടൂട്ടോറിയലിക്ക്‌..
 "മാഷെന്താ വൈക്യേ..കുട്ടികളെല്ലാം ഭഹളം വെച്ച്‌..ആകെ പ്രശ്നാക്കി.. പ്രിന്‍സിപ്പാള്‍ കാണണം ന്ന്‌ പറഞ്ഞിട്ട്ണ്ട്‌"
ക്ളാസ്സ്‌ കഴിഞ്ഞ്‌.. പ്രിന്‍സിപ്പാള്‍ടെ അടുത്ത്‌ ചെന്നു
 "അല്ല മാഷേ..നിങ്ങക്കാ അംബലം നേര്‍ത്തേ പൂട്ടി വന്നൂടേ..അവിടിപ്പാര്‌ വരാനാ..ഇവ്ടാച്ചാ കുട്ട്യോള്‌ കാത്തിരിക്ക്യാ.. "മറുപടിയായി ഒന്നു ചിരിച്ചു..
 "പ്രിസിപ്പാളിണ്റ്റെ അഛന്‍ വീട്ടിലുണ്ടോ...തയ്യപ്പില്‌ നാളികേരം വീണു തുടങ്ങി..തെങ്ങ്‌ കയ്യറി കിട്ട്യാ നന്നായിരുന്നു.. ഒന്നു പറയോ.. "
"അവിടെ ആകെ പത്തിരുപത്‌ തെങ്ങല്ലേ ഉള്ളൂ... ചെറിയ പണിയൊന്നും അഛനിടുക്കാറില്ല... പണിക്കാരെ ആരെയെങ്കിലും പറഞ്ഞയക്കാം"
"അതു മതി...പണിക്കാരെ മാറ്റാന്‍ പാടില്ലാന്നാ പ്രശ്നത്തീ കണ്ടത്‌.. നിങ്ങള്‍ പറഞ്ഞയക്കുംബോ..നിങ്ങള്‍ വരുന്നതിനു തുല്യ..അതു മതി.. "
"പ്രശ്നോം ജാതകോം ഒരോ അന്ധവിശ്വാസങ്ങള്‌..വെര്‍തല്യാ..നിങ്ങള്‌ നേര്യാവാത്തേ..അല്ലാ..മഷിന്ന്‌ കോളേജീ പോണില്ല്യേ..അജയന്‍ എപ്പൊഴെ പോയീ.. "
"നേരം വൈകീ..ഈ മാസത്തെ ശംബളം കിട്ടീര്‍ന്നെങ്ങീ ഫീസ്‌ അടക്കായിരുന്നു.. "
"കുട്ടികള്‍ ഫീസ്‌ തരുന്നൊന്നും ഇല്ലാ..പിന്നെ ഇങ്ങനെ നടത്തി കൊണ്ട്‌ പോകുന്നൂന്നേ ഉള്ളൂ..എന്തായാലും നോക്കട്ടേ.. "
കോളേജിലെത്തിയപ്പോഴെക്കും ക്ളാസ്സ്‌ തുടങ്ങിയിരുന്നു...ക്ളാസിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ അജയന്‍ വിളിച്ചത്‌..
 "ഡാ..ഇങ്ങട്ട്‌ വാ.." അവിടെ ചെന്നപ്പോള്‍ കൂട്ടുകാരെല്ലാവരും ഉണ്ട്‌..
 "ഇന്ന്‌ അജയ്ണ്റ്റെ വക ചിലവാ..അവന്‌ സ്റ്റയ്പണ്റ്റ്‌ കിട്ടീ.." ആരോ പറഞ്ഞു. "ഞാനില്ല...നിങ്ങള്‍ പൊക്കോ.." എന്ന്‌ പറഞ്ഞ്‌ തിരിഞ്ഞു നടക്കുംബോള്‍...
"എന്താ.. തംബുരാന്‍ അടിയങ്ങളുടെ കയ്യില്‍ നിന്നും ഒന്നും വാങ്ങി കഴിക്കില്ലായിരിക്കും.." അജയണ്റ്റെ പരിഹാസം കലര്‍ന്ന ചോദ്യത്തിനു മറുപടിയൊന്നും പറയാതെ അവരോടൊപ്പം നടന്നു.
വൈകീട്ട്‌ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിടയില്‍ പറഞ്ഞു..
 "അയാള്‌ ചെറ്യേ പണിക്കൊന്നും പൂവ്വാറില്യാത്രേ...ആരേലും വിടാന്ന്‌ പറഞ്ഞിട്ണ്ട്‌... "
ക്ഷേത്രത്തില്‍ ചെന്ന്‌ കുളത്തില്‍ കുളിച്ച്‌..മണിയടിച്ച്‌ നടതുറന്നു..ഉപദേവന്‍മാരുടെ ക്ഷേത്രത്തില്‍ വിളക്ക്‌ വെച്ചു..കാവില്‍ വിളക്ക്‌ വെച്ചു.. ദീപാരാധന നടത്തി..
 "ശ്രീമതാ ..ശ്രീ മഹാ രാഞ്ജീ..ശ്രീമത്‌.. " സഹസ്രനാമംജപിച്ചു ധ്യാനിച്ചു.. നടയടച്ചു വീട്ടിലെത്തി...
അമ്മയുടെ രാമായണവായന കേള്‍ക്കുന്നുണ്ട്‌...കൈകാലുകള്‍ ശുദ്ധമാക്കി അകത്തു കയറി അമ്മ വായന മതിയാക്കി അടുക്കളയിലേക്ക്‌...
 രാമായണം കയ്യിലെടുത്ത്‌ ഭഗവാനെ ധ്യനിച്ച്‌ തുറന്നു...ആരണ്യകണ൦ത്തിലെ ലക്ഷ്മണോപദേശം.
."മായ കൊണ്ടല്ലോ വിശ്വമുണ്ടെന്നു തോനിക്കുന്നു.. "
ഭക്ഷണം കഴിക്കാറായപ്പോള്‍ വായന നിര്‍ത്തി.. ഭഗവല്‍ പ്രാര്‍ഥനയോടെ കിടന്നു...
 എനിക്ക്‌ അടുത്ത ദിവസവും ഈ ശരീരത്തെ നിയന്ത്രിക്കാനവണമേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ യാത്രയാരംബിക്കുകയായി എണ്റ്റെ മാത്രമായ ലോകത്തിലൂടെ...എനിക്കു തിരിച്ചു വരാനായില്ലെങ്കില്‍ ഈ ശരീരം നിശ്ചലം...
"ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടലുകള്‍ തീര്‍ക്കേണം...ഹരി നാരായണായ നമ.. " 

Friday, August 17, 2012

ഒര്‍മയിലെ ഓണക്കാലം...

  മനസില്‍ എന്നും മായാതെ നില്‍ക്കുന്ന ഓണം കുട്ടിക്കാലത്തേതാണ്‌.
അതിരാവിലെ എഴുന്നേറ്റ്‌ പൂക്കൂടയുമായ്‌ പൂവിറുക്കുവാനുള്ളയാത്ര.. മുക്കുറ്റിയും,തുംബയും,തെച്ചിയും,ചെംബരത്തീന്നു വേണ്ടാ കണ്ണില്‍ കണ്ട എല്ലാ പൂക്കളും പൂക്കൂടയില്‍ നിറച്ച്‌ തിരികെയെത്തുംബോഴേക്കും അമ്മ മുറ്റത്ത്‌ കളം മെഴുകിയിട്ടുണ്ടാകും ...
ചാണകം കൊണ്ട്‌ മെഴുകിയ കളത്തില്‍ രണ്ട്‌ തുംബ്ബ പൊട്ടിച്ചിട്ടുണ്ടായിരിക്കും.
കളം വെരുതെ ഇടാന്‍ പാടില്ല അതിനലാ അങ്ങിനെ ചെയ്യുന്നത്‌. അതുമല്ല കളത്തില്‍ ഒരു തുംബപൂവെങ്കിലും വേണം എന്നതും നിര്‍ബന്ധാ...
 മൂലകളമൊഴിച്ച്‌ ബാക്കിയെല്ലാ കളങ്ങളും വട്ടത്തിലാണു മെഴുകാറ്‌.
അടുത്ത പടി കൊണ്ടു വന്ന പൂക്കള്‍ ഉപയോഗിച്ച്‌ കളം അലങ്കരിക്കുകയാണ്‌ ഞാനിടുന്നത്‌ അനിയന്‌ ഇഷ്ടമാകില്ല..അവനിടുന്നത്‌ എനിക്കും..അങ്ങിനെ കളം അലങ്കോലമാക്കിയതിനുശേഷം...
പട്ടം പറത്താന്‍ ഇറങ്ങും .. എന്തെങ്കിലും കഴിച്ചിട്ടു പോയാമതി എന്ന്‌ അമ്മപറയും എന്തെങ്കിലും കഴിച്ചെന്നു വരുത്തി നേരെ ഗ്രൌണ്ടിലേക്ക്‌ പട്ടാം പറത്താന്‍ അപ്പോഴേക്കും അവിടം കൂട്ടുകാരെകൊണ്ട്‌ നിറഞ്ഞിരിക്കും...
പുതുമയുള്ളപട്ടങ്ങള്‍ പറത്താന്‍ മത്സരമാണ്‌...പട്ടത്തിണ്റ്റെ വാലരിയുക..ഏറ്റവും ഉയരത്തില്‍ പട്ടം പറത്തുക എന്നീ മത്സരങ്ങള്‍..സമയം പോകുന്നത്‌ അറിയില്ല... അതിനിടയില്‍ പട്ടം പൊട്ടിയാല്‍ അതു പിടിക്കാനുള്ള ഓട്ടമാണ്‌..പൊട്ടിയ പട്ടം പിടിക്കുന്നവനുള്ളതാണ്‌..അതിലുപരി അത്‌ ഓടി പിടിച്ചാല്‍ ലോകം കീഴടക്കിയ ജേതാവിനെ പോലെയായി..
വെയിലാകുംബോഴേക്കും തിരിച്ച്‌ വീട്ടിലേക്ക്‌..
 ഉച്ചക്ക്‌ മാവില്‍ ചോട്ടില്‍ കോട്ടി (ഗോലി) കളിക്കും.. കോട്ടി തന്നെ പലതരം കളികളുണ്ട്‌.. നിര,പെട്ടി,കുഴി എന്നീ പലകളികള്‍..
 വൈകീട്ട്‌ കോട്ടചാടി,കുറ്റിയും കോലും,ട്രങ്ക്‌..എന്നിങ്ങനെ..എത്രയെത്ര കളികള്‍ കളിച്ചിട്ടും കളിച്ചിട്ടും മതിവരാത്ത നമ്മുടെ സ്വന്തം കളികള്‍..
 ഉത്രാടത്തിന്‌ തുംബപൂവറുത്ത്‌ കിഴക്കേ ചരുമുറിയില്‍ കൂട്ടും..വാടാതിരിക്കാന്‍ അതില്‍ ഇടക്കിടക്ക്‌ വെള്ളം തെളിക്കും... അധികം തുംബപൂവിള്ളവീട്ടിലേ മാവേലി വരൂ എന്ന വിശ്വാസം..
 അന്ന്‌ വൈകീട്ട്‌ അഛന്‍ വരും.. എല്ലവര്‍ക്കും ഓണക്കോടിയുമായ്‌..രാത്രി കാക്കരപ്പന്‌(തൃക്കാക്കരപ്പന്‍) ഊട്ടാനുള്ള തയ്യറെടുപ്പുകള്‍ അഛണ്റ്റെ നേതൃത്തത്തിലാണ്‌..അഛന്‍ പറയുന്നതു പോലെ ഞങ്ങള്‍ ഭക്തിപൂവ്വം ചെയ്യും..
അഛന്‍ എല്ലാതവണയും മാവേലി വാണിരുന്ന കാലത്തെ കുറിച്ച്‌ ഓര്‍മിപ്പിക്കും.മാവേലി തംബുരാനോടുള്ള ബഹുമാനവും ആദരവും മനസില്‍ നിറയും..
ആദ്യം പൂജാ ദ്രവ്യങ്ങല്‍ തയ്യാറാക്കും..പുഷ്പങ്ങള്‍..തുളസി പ്രദാനം..ചന്ദനം,ദൂപം ,ദീപം,മുതലായവ..
മെഴുകിയ കളത്തില്‍ തീര്‍ഥം തളിച്ച്‌ ശുദ്ധിയാക്കി പീാം വക്കും..അതിലൊരു നാക്കിലവെച്ച്‌..കാക്കാക്കരപ്പനെ വച്ച്‌ പൂജിച്ച്‌..അണിഞ്ഞ്‌ (അണിയാനായി പച്ചരി അരച്ച്‌ ഉപയോഗിക്കുന്നു)അതിലേക്ക്‌ തുംബപൂനിറക്കുന്നു..അതിനുശേഷം അട നിവേദിക്കുന്നു.. ഒരു നാളികേരം ഉടച്ച്‌..ആണ്‍ മുറി വലത്തും പെണ്‍മുറി എടത്തുമായി വെച്ച്‌ അതില്‍ ഒരു തുംബയില ഇടുന്നു.. തുംബയിലയുടെ കിടപ്പു നോക്കി അഛന്‍ ലക്ഷ്ണം പറയും..
 പിന്നീട്‌ ഞങ്ങള്‍ കൂട്ടുകാരെല്ലാവരും ഉച്ചത്തില്‍ വിളിച്ചു പറയും..
 "ആര്‍ ആര്‍ പൂവ്വേ..പൂ...പൂ..പൂ.." മൂന്നു തവണ വിളിച്ചു പറഞ്ഞതിനു ശേഷം എല്ലാവരും അകത്തു കയറി വാതിലടക്കും...
 അപ്പോള്‍ കാക്കരപ്പന്‍ (മാവേലി) വന്ന്‌ പൂജയിലും നിവേദ്യത്തിലും സന്തുഷ്ടനായി അനുഗ്രഹിച്ച്‌ പോകും എല്ലാ വീട്ടിലും ഞങ്ങള്‍ കൂട്ടുകാര്‍ എല്ലവരും കൂടിയാണ്‌ കക്കരപ്പനെ ഊട്ടുന്നത്‌..
 എല്ലാ വീട്ടിലേയും ഊട്ടല്‍ കഴിഞ്ഞാല്‍ അതിണ്റ്റെ പ്രസാധമായ അടകഴിക്കാന്‍ എല്ലയിടത്തും ഞങ്ങള്‍ പോകും.. 
അന്നത്തെ രാത്രി ഭക്ഷണം അങ്ങിനെ കഴിയും.. ഉത്രാട രാത്രിയില്‍ ഉറക്കമില്ല..വീട്ടിലെല്ലാവരും സദ്യവട്ടങ്ങളുടെ തിരക്കിലും ഞങ്ങള്‍ കുട്ടികള്‍ തിരുവോണത്തിന്‌ നടത്തുന്ന കുമ്മാട്ടികുള്ള തയ്യാറെടുപ്പിലായിരിക്കും..
 തിരുവോണത്തിന്‌ അതിരാവിലെ ഗുരുവായൂരപ്പനെ ദര്‍ശിച്ച്‌..വീട്ടിലെത്തിയിട്ടാണ്‌ ഓണസദ്യ ..സദ്യക്കിടയില്‍ ഓരോകറിയെകുറിച്ചും അഛന്‍ പറയും..ചില കറികളുടെ ഉത്ഭവ കഥയും കേട്ടിരുന്ന്‌ കഴിച്ചിട്ടുള്ള ഓണസദ്യ മനസില്‍ മായാതെ നില്‍ക്കുന്നു..
 സദ്യക്കുശേഷം കുമ്മാട്ടി കെട്ടല്‍ തുടങ്ങും...പലവേഷം കെട്ടി ആട്ടവൂം പാട്ടുമായ്‌ എല്ലാവീട്ടിലും കയറി ഇറങ്ങും...സ്നേഹപൂര്‍വ്വം നല്‍കുന്ന ദക്ഷിണ സിനിമ കാണാനുള്ളത്താണ്‌.. അടുത്ത ദിവസം തൃശ്ശൂറ്‍ പോയി പുതിയ സിനിമ കാണും.തിക്കിലും തിരക്കും നിന്ന്‌ കൂട്ടൂകൂടി കണ്ടിട്ടൂള്ള സിനിമ ആസ്വധിച്ചതു പോലെ എനിക്കിതു വരെ ആസ്വധിക്കനായിട്ടില്ല..
 അതിനുശേഷം ഭക്ഷണവും കഴിച്ച്‌ തിരികെ വീട്ടിലേക്ക്‌.
. അങ്ങിനെ പോകുന്നു കുട്ടിക്കാലത്തെ ഓണം.. 

Thursday, August 16, 2012

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍...

 "ഏെട്ടാ.. നാളെ ഒന്നാംതിയാട്ടാ..കൊല്ലം പിറക്കുന്ന ഒന്നാം തിയതി.."
ഓര്‍മപ്പെടുത്തലോടെയാണ്‌ അവള്‍ ടെലിഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്‌.
ഒരു ചിങ്ങമസം കൂടി വരവായ്‌ എന്ന ഒര്‍മ മരുഭൂമിയിലെ കത്തുന്ന ചൂടിലും ഒരു കുളിര്‍മ നല്‍കുന്നു.

ഒരു ചിങ്ങമാസത്തിലാണ്‌ അവളെ ഞാന്‍ കണ്ടത്‌. ഒരുപാട്‌ നാളത്തെ അന്വേഷണത്തിനൊടുവില്‍ എണ്റ്റെ സഹയാത്രികയെ കണ്ടെത്തിയത്‌.
 ജാതകപൊരുത്തങ്ങള്‍ എല്ലാമുണ്ടായിനാലാകാം ചിങ്ങമാസത്തിണ്റ്റെ നന്‍മയെ മറന്ന് മകരമാസത്തിണ്റ്റെ തെളിമയെ വിവാഹത്തിനായ്‌ തിരഞ്ഞെടുത്തത്‌.
പക്ഷെ കാലചക്രം എന്നിക്ക്‌ കാട്ടിത്തന്നത്‌ എണ്റ്റെ തെറ്റായതീരുമാനത്തെയാണ്‌. വിവാഹത്തിണ്റ്റെ രണ്ടു ദിവസം മുന്‍പുണ്ടായ അമ്മായിയുടെ മരണത്തില്‍ മുങ്ങിപോയ വിവാഹവും..,
രണ്ടുവര്‍ഷം കൊണ്ട്‌ ഉയര്‍ത്തികൊണ്ടുവന്ന വ്യവസായ നഷ്ടവും...,
 ജീവിതത്തെ ആകെ പിടിച്ചുലച്ചു..
 പിന്നീടുവന്ന ചിങ്ങമാസത്തിലാണ്‌ പുതിയ പ്രതീക്ഷകള്‍ മൊട്ടിട്ടത്‌..
ഈ ചിങ്ങമാസത്തില്‍ മൊട്ടുകളെല്ലാം വിരിഞ്ഞ്‌ സുഗന്ദം പരത്തിതുടങ്ങിയിരിക്കുന്നു...

 ഒരു ചിങ്ങമാസ രാത്രിയില്‍ അടച്ചുവച്ച എണ്റ്റെ ഓര്‍മച്ചെപ്പ്‌ തുറന്ന് അതിണ്റ്റെ തണലില്‍ ഞാനൊന്ന് വിശ്രമിച്ചോട്ടേ..