Wednesday, May 6, 2026
കണ്ണുകൾ പറഞ്ഞ കഥ
Wednesday, September 3, 2025
ശബരിമല യാത്ര ആചാര അനുഷ്ഠാനങ്ങൾ
മഴമേഘങ്ങള്‍

ഒരു സംരഭകന്റെ യാത്ര... 1
Saturday, October 8, 2022
ഒരു സംരഭകന്റെ യാത്ര - 8
ഒരു സംരഭകന്റെ യാത്ര -9
Monday, September 12, 2022
ഒരു സംരഭകന്റെ യാത്ര - 7
Saturday, September 10, 2022
ഒരു സംരഭകന്റെ യാത്ര - 6
Sunday, August 28, 2022
ഒരു സംരഭകന്റെ യാത്ര - 5
Wednesday, August 17, 2022
ഒരു സംരഭകന്റെ യാത്ര - 4
Sunday, August 7, 2022
ഒരു സംരഭകന്റെ യാത്ര -3
Thursday, July 28, 2022
ഒരു സംരഭകന്റെ യാത്ര ... 2
Saturday, February 12, 2022
എന്റെ യാത്രാനുഭവങ്ങൾ - 9
പുന: പ്രതിഷ്ഠയും തീർത്ഥാടനവും കഴിഞ്ഞതോടെ ഭക്തിമാർഗ്ഗത്തിലൂടെ സഞ്ചരിച്ചുതുടങ്ങി...
വൈവിദ്യങ്ങളായ ആചാരങ്ങളും അനുഷ്ടാനങ്ങളും ...
ഒരു ക്ഷേത്രത്തത്തിലെ ആചാരമല്ല മറ്റൊരു ക്ഷേത്രത്തിൽ ....
മനസ്സു നിറയെ സംശയങ്ങൾ ...
സി.കൃഷ്ണവിലാസം ലൈബ്രറി എന്ന അമൂല്യ ശേഖരത്തിൽ നിന്ന് ... കോട്ടയം പുഷ്പ നാഥിന്റെയും പമ്മന്റെയും പുസ്തകങ്ങൾ എടുത്ത് വായിച്ചിരുന്ന ഞാൻ .... ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും കുറിച്ച് ഉള്ള പുസ്തകങ്ങളിലേക്ക് മാറി ...
ലൈബ്രേറിയൻ കുട്ടേട്ടൻ അത്തരം പുസ്തകങ്ങൾ തിരഞ്ഞടുക്കാൻ സഹായിച്ചു.
വായിച്ചറിഞ്ഞതിനേക്കാൾ അച്ഛൻ ലളിതമായി പറഞ്ഞു തന്ന കാര്യങ്ങളാണ് ഇന്നും മനസ്സിലുള്ളത്...
ഗുരുദേവൻ പാകപ്പെടുത്തിയെടുത്ത ജീവിത ചര്യകൾ പിൻതുടരാൻ തീരുമാനിച്ചത് അങ്ങിനെയാണ് ...
രാവിലെയും വൈകുന്നേരവും ക്ഷേത്രത്തിലെത്തി ശാന്തിയെ സഹായിക്കും...
അവധി ദിവസത്തിലും പരീഷാകാലത്തും പഠനം ക്ഷേത്ര നടപ്പുരയിൽ ആയിരുന്നു.
പൂജ വിധികൾ പഠിച്ചു.... ജ്യോതിഷം പഠിച്ചു...ആത്മീയതയിലൂന്നിയുള്ള ജീവിതചര്യകൾ ...
രണ്ടക്കമാർക്ക് വാങ്ങാൻ വിഷമിച്ചിരുന്ന എനിക്ക് പരീക്ഷകളിൽ നല്ല മാർക്ക് ലഭിച്ചു തുടങ്ങിയത് എന്നെ അത്ഭുതപ്പെടുത്തി...
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാർ ചെയ്ത കുറ്റത്തിന് ടീച്ചറുടെ കയ്യിൽ കിട്ടിയത് എന്നെയായതിനാൽ ദേഷ്യം തീരുന്നതുവരെ അടിച്ചു ...
കാല് പൊട്ടിയത് വീട്ടിലെത്തിയപ്പോഴാണ് അറിഞത് ...
ഞാനൊരു തെറ്റും ചെയ്തിട്ട് എന്ന് പറഞ്ഞത് ആരും വിശ്വസിചില്ല ... കുരുത്തം കെട്ടവൻ എന്ന് കരുതിയിരുന്ന വീട്ടുകാർ മാറി ചിന്തിച്ചു തുടങ്ങി ...
നല്ല കൂട്ടുകാർ, അദ്ധ്യാപകർ എല്ലാ വിധത്തിലും ജീവിതത്തിലെ സന്തോഷപ്രദമായ കാലത്തിലൂടെയുള്ള യാത്ര ആരംഭിച്ചു.
Wednesday, February 2, 2022
എന്റെ യാത്രാനുഭവങ്ങൾ - 8
പാമ്പൻ പാലത്തിലൂടെ ...
പഴനി മുരുകനെ തൊഴുത് ...
മധുരയിലേക്ക് യാത്ര തിരിച്ചു.
വഴിയിൽ കക്കരിക്ക മുളകും ഉപ്പും തേച്ച് വിൽക്കുന്നവരെ കണ്ടു. മുന്തിരി വിളഞ്ഞു നിൽക്കുന്ന കൃഷിയിടങ്ങൾ കണ്ടു ..
പുതിയ രുചികൾ, കാഴ്ചകൾ ....
മധുര മീനാക്ഷിയമ്മയെ തെഴുതു....
കരിങ്കല്ലിൽ തീർത്ത വിസ്മയങ്ങൾ ... പ്രകൃതിയിലെ വർണ്ണങ്ങൾ ചാലിച്ച അത്ഭുതങ്ങൾ ... കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ കണ്ട് ... രാമേശ്വരത്തേക്ക് യാത്ര തിരിച്ചു. ഡിണ്ടിക്കൽ കഴിഞ്ഞ് .... വിജനമായ നിരന്നു കിടക്കുന്ന വഴിയിലൂടെ സഞ്ചരിച്ച് പാമ്പൻ പാലത്തിൽ എത്തി ...
കടലിനു കുറുകെ തീർത്ത വിസ്മയത്തിലൂടെ യാത്ര ചെയ്ത് രാമേശ്വരത്ത് എത്തിയപ്പോൾ ബന്ത് ആയിരുന്നു. ശാത്രികളുടെ വീട്ടിലായിരുന്നു താമസവും ഭക്ഷണവും ...
പൂജകളും കർമ്മങ്ങളുമായി ഒരു ദിനം .... രാമതീർത്ഥത്തിൽ തുടങ്ങിയ തീർത്ഥ സ്നാനങ്ങൾ ...
ആയിരം കാൽ മണ്ഡപമെന്ന വിസ്മയം ...
വലിയ ദുരന്തത്തിന്റെ സ്മാരകമായ ദനുഷ്കോടി ...
അങ്ങനെ കാഴ്ചയുടെ അറിവിന്റെ ഭക്തിയുടെ 5 ദിവസങ്ങൾ ...
Sunday, January 30, 2022
എന്റെ യാത്രാനുഭവങ്ങൾ 7
5 ദിവസം നീണ്ടു നിന്ന തീർത്ഥാടനമായിരുന്നു പഴനി മഥുര രാമേശ്വരം യാത്ര .
തറവാട്ടിലെ സോമേട്ടന്റെ വാനിൽ ആയിരുന്നു യാത്ര .
12 പേരിൽ കുട്ടികൾ ആയി ഞാനും അനിയനും മാത്രം.
വൈകീട്ട് 7 മണിക്ക് യാത്ര തുടങ്ങിയ ഞങളുടെ വണ്ടി രാത്രി 10 മണിക്ക് ബ്രേക്ക് ഡൗൺ ആയി. എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന സമയമായിരുന്നു.
നല്ല മെക്കാനിക്കായ സോമേട്ടനും സഹ സാരഥിയും കിണഞ്ഞ് പരിശ്രമിചിട്ടും സ്റ്റാർട്ട് ആകുന്നില്ല.
ഏതോ തമിഴ് ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്താണ് വണ്ടി നിന്നത്. പരിസരത്ത് ആളനക്കം ഒന്നും ഇല്ല.
ചാണകം മെഴുകിയ ക്ഷേത്രമുറ്റത്ത് പായവിരിച് ഞങ്ങൾ ഇരുന്നു.
സോമേട്ടൻ അസ്വസ്തനായി. പുതിയ വാനാണ് കൂടാതെ service ചെയ്ത് നല്ല കണ്ടീഷൻ ആണെന്ന് ഉറപ്പ് വരുത്തിയതുമാണ്.
എന്നിട്ടും എന്തുപറ്റി എന്ന് ചിന്തിച്ച് അദ്ദേഹം കൂട്ടത്തിൽ വന്നിരുന്നു.
കാരണവരായ ഗോവിന്ദ അച്ഛാച്ചൻ പറഞ്ഞു ...
നമ്മുടെ കൂടെയുള്ള ആൾ നിസാരക്കാരനല്ല..
പണ്ട് കൊണ്ടുവാൻ നോക്കീട്ട് പറ്റിയിട്ടില്ല ... ഇത്തവണ കൂടെ വന്നെങ്കിലും അത്ര എളുപ്പം നമ്മളെ അവിടെ എത്തിക്കുന്ന് തോനുനില്ല.
പ്രേത വേർപാട് നടത്തി കൊണ്ടുപോകുന്ന പ്രേതങ്ങളിൽ ഒരാൾ പഴയ ആശ്രിതനാണ്... അദ്ദേഹത്തെ പഴയ കാരണവർ പുഴയിൽ കെട്ടി താത്തി കൊന്നതാണത്രേ ...
അദ്ദേഹത്തിന്റെ ശാപത്തിനാലാണ് തറവാട് നാശത്തിലേക്കെത്തിയത്.
അദ്ദേഹത്തിന്റെ പ്രേതത്തിന്റെ ഉപദ്രവത്തിന്റെ കഥകൾ പറഞ്ഞു തുടങ്ങിയതും ആരോ തടഞ്ഞു ...
പിള്ളേരെ വെറുതെ പേടിപ്പിക്കാൻ ഓരോ കഥകൾ ...
കിടന്ന് ഉറങ്ങാൻ നോക്ക് എന്ന് പറഞ്ഞു ...
നിലത്ത് പായയിൽ ആകാശം നോക്കി കിടക്കുന്നത് ആദ്യമായാണ് ...
എലാവരും കിടക്കുകയാണ് ലാലേട്ടനും , ഗോവിന്ദ അച്ഛാച്ചനും ഉറങ്ങാതെ കാവലിരിക്കുന്നുണ്ട്.
അമ്മ വിളിച്ച് ഉണർത്തുമ്പോൾ നേരം വെളുക്കുന്നതേ ഉള്ളു ...
വണ്ടി ശരിയായത്രേ...
എങ്ങനെ ശരിയായി എന്ന് ആർക്കും അറിയില്ല ....
കുറച്ച് യാത്ര ചെയ്തപ്പോഴേക്കും പഴനി മല മുന്നിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
എന്റെ യാത്രാനുഭവങ്ങൾ ... 6
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കുടുംബ ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ വന്നത്.
അതുവരെ ക്ഷേത്രങ്ങളുമായോ ദൈവങ്ങളുമായോ ഒരു ബന്ധവുമില്ലാതിരുന്ന എന്നെ ക്ഷേത്രത്തിലേക്കും ആചാര- അനുഷ്ഠാനങ്ങളുടെ വലിയ ലോകത്തേക്കും നയിച്ചത് അവിടെ മുതലാണ്.
എന്റെ വീടായിരുന്നു കടവിൽ കൊട്ടുക്കൽ കുടുംബത്തിന്റെ തറവാട് ...
പഴയ തറവാട് വീട് കഥകളിൽ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ, അച്ഛന്റെ ഓർമയിൽ പോലും ആ വീട് ഉണ്ടായിരുന്നില്ല.
അച്ഛമ്മ പറഞ്ഞു കേട്ട അറിവേ അച്ഛന് ഉണ്ടായിരുന്നുള്ളൂ ..
അച്ഛൻ വളർന്നത് അച്ഛമ്മയുടെ വീടായ മണത്തലയിലുള്ള നെടിയേടത്ത് തറവാട്ടിൽ ആണ്.
പലരിൽ നിന്നും അറിഞ്ഞ കഥകൾ ഒരു പാട് ഉണ്ട് .
അവസാനം പഴയ തറവാട് നശിച്ച് അതിന്റെ കയ്യാല യാണ് ഞങ്ങൾ വളർന്ന വീട്.
കയ്യാലയിൽ പണ്ട് വ്യാപാര വിജയത്തിനായി ചില വെച്ചാരാധനകൾ ഉണ്ടായിരുന്നത്രേ ?
അച്ഛമ്മയും അച്ഛനും ആരാധനകൾ തുടർന്നു പോന്നു.
പഴയ വ്യവസായത്തിന്റെ ശേഷിപ്പായി കൈത്തറി വസ്ത്രങൾ നെയ്യുന്ന യൂണിറ്റ് എനിക്ക് ഓർമയുള്ള കാലത്തോളം പ്രവർത്തിചിരുന്നു.
അഞ്ചാം ക്ലാസ്റ്റ് വരെ ദൈവവുമായി അടുപ്പം കാണിക്കാത്ത ഞങ്ങൾ (ഞാനും അനിയനും ) ഈ ആരാധനകൾ തുടരില്ല എന്ന് തോനിയ അച്ഛൻ പുനപ്രതിഷ്ഠയോടൊപ്പം വീട്ടിലെ വെച്ചാരാധന കുടുംബ ക്ഷേത്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു.
അങ്ങനെ ഭാഗവത സപ്താഹവും , പുന പ്രതിഷ്ഠാ ചടങ്ങുകളും രാമേശ്വര യാത്രയുമായി ഒരു മാസക്കാലം ക്ഷേത്രത്തിൽ ചിലവഴിച്ചു.
ആദ്യം എനിക്ക് കൂട്ടുകാരുമായി കളിക്കാനൊരവസരമായി മാത്രമാണ് ഇത് തോനിയത് പിന്നീട് ചടങ്ങുകളിലെ ചില കർമ്മങ്ങൾക്ക് എന്നെ വിളിച് ശാന്തിമാർ കൂടെ ഇരുത്തി.
തുടക്കത്തിൽ ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നീട് അതെല്ലാം ഇഷ്ടപ്പെട്ടു തുടങ്ങി.
വീട്ടിലെത്തിയിൽ അച്ഛനോട് ചോദിച്ച് മനസിലാക്കും അന്ന് എന്തെല്ലാം കർമ്മങ്ങൾ ആണ് ചെയ്തത് ...
ഓരോന്നും കൃത്യമായി അച്ഛൻ വിവരിച്ചു തരും . ആചാരങ്ങൾ, വിശ്വാസങ്ങൾ കൂടെ അതു അനുവർത്തിച്ചാലുള്ള ഗുണങ്ങൾ എന്നിവ വിശദമായി പറഞ്ഞു തരും .
തികഞ്ഞ ശ്രീ നാരായണീയനായ അച്ഛൻ ഞങ്ങളിൽ മതം നിറക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
നമ്മുടെ പൂർവ്വികർ പറഞ്ഞു വെച്ച ആചാര അനുഷ്ഠാനങ്ങൾ ഉണ്ട് ...
അതിതെല്ലാം നമ്മളെ സ്പുടം ചെയ്തെടുക്കാനുള്ള കഴിവുണ്ട്.
അതോടൊപ്പം നമുക്ക് നല്ലതെന്ന് തോനുന്നതിനെ സ്വീകരിക്കാനും അല്ലാത്തതിനെ തള്ളാനും നമുക്ക് സ്വാതന്ത്രമുണ്ട്.
നല്ലതും ചീത്തയും തിരിച്ചറിയാനുള്ള അറിവാണ് നാം സമ്പാതിക്കേണ്ടത്.
ഒന്നിനെയും കണ്ണുമടച്ച് സ്വീകരിക്കുകയാ , തള്ളുകയോ ചെയ്യരുത് ...
നമുക്ക് ചീത്തയെന്ന് തോനുന്നത് മറ്റൊരാൾക്ക് നല്ലതാവാം
പക്ഷെ ഗുരുവചനം മറക്കരുത്
അവനവനാത്മസുഖത്തിനാചരിപ്പത്
അപരനു സുഖത്തിനായ് വരേണം ...
അച്ഛൻ ഒരിക്കൽ പോലും ഞങ്ങളെ അടിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത കാര്യം തെറ്റായിരുന്നു എന്ന് ഞങ്ങളെ ബോധ്യപെടുത്തും ...
അത് മനസിലാകുമ്പോൾ പിന്നീട് അത് ആവർത്തിക്കാറില്ല.
അച്ഛൻ കൊളുത്തി വെച്ച അറിവിന്റെ വെളിച്ചത്തിലാണ് ഞാൻ യാത്ര ചെയ്യുന്നത്.
Saturday, August 21, 2021
ഓർമയിലെ ഓണം
കുട്ടികാലത്തെ ഓണ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് പൂക്കളങ്ങളാണ് ....
രാവിലെ നേരത്തെ എഴുന്നേറ്റ് പൂക്കൾ പറിക്കാനുള്ള തിടുക്കം...
കൂട്ടുകാർക്ക് കിട്ടാത്ത പൂക്കൾ കിട്ടിയാൽ അഭിമാനം...
കിട്ടിയ പൂക്കൾ കൊണ്ട് ഭംഗിയായി പൂക്കളമൊരുക്കുമ്പോഴുള്ള സംതൃപ്തി...
ഓണപരീക്ഷ കഴിഞ്ഞ് സ്കൂളടച്ചാലുള്ള സന്തോഷം ....
പട്ടം പറത്തൽ , കോട്ടികളി (ഗോലി) , പമ്പരം കൊത്ത് തുടങ്ങി പലതരം കളികൾ ....
കളികൾക്കിടയിൽ അച്ചപ്പം മുതൽ ശർക്ക ഉപ്പേരി വരെ നാവിൽ നുണയുന്ന രുചികൾ ...
ഓണക്കോടി, ഓണ സിനിമകൾ അങ്ങനെ , അങ്ങനെ നോക്കെത്താ ദൂരത്തോളം നിറഞ്ഞു നിൽക്കുന്നു കുട്ടിക്കാലത്തെ ഓണ ഓർമകൾ ....
പക്ഷെ കൗമാരക്കാലത്ത് എല്ലാ സന്തോഷങ്ങൾക്കും വിരാമമിട്ട് അച്ഛന്റെ വിയോഗം ....
പൂക്കളമിടാൻ മറന്ന , കോടിയുടുക്കാത്ത , ഓണ രുചികൾ ആസ്വദിക്കാത്ത ഓണങ്ങൾ ....
പിന്നീട്
ഓണത്തിനുവരെ പണിക്കു പോകുന്നവൻ എന്ന് കൂട്ടുകാർ കളിയാക്കി തുടങ്ങിയ ഓണങ്ങൾ ...
ഉത്രാടരാത്രിയിൽ കൂട്ടുകാരൊത്തു പാടിയ പാട്ടുകൾ ....
സുരേട്ടന്റെ ആയിരം പാദസ്വരങ്ങൾ കിലുങ്ങി വിത്ത് മ്യൂസിക്ക് പുരുഷേട്ടന്റെ ശങ്കരാഭരണവും, വെങ്കലവും പിന്നെ പറന്ന് പറന്ന് പറന്ന് ചെല്ലാൻ ...
അങനെ ബലികുടീരങ്ങളെ വരെ പാടി അവസാനിപ്പിക്കുന്ന പാട്ടോർമ്മകൾ...
തിരുവോണത്തിന് ഗുരുവായുരപ്പന്റെ സന്നിധിയിൽ കുട്ടൻ മാരാരുടെ മേളത്തിന്റെ അകമ്പടിയോടെയുള്ള കാഴ്ചശീവേലി....
ഭഗവാനോടാപ്പം ഓണ സദ്യ , പിന്നെ ജയശ്രീയിൽ നിന്ന് ഓണ സിനിമ ....
അങ്ങനെ ... അങ്ങനെ പോകുന്നു ഓണവും ഓർമകളും ....
Saturday, June 12, 2021
ഒരു സംരഭകൻ ജനിച്ച കഥ ... 1
ബർഹയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്നാൽ ലാന്റിങ്ങിനായി വരവരിയായി നിൽക്കുന്ന വിമാനങ്ങൾ, പാം ദൈരയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി ദൈര കോർണിഷിന്റെ ഒരു വിധം കാഴ്ചകളും കാണാനാകും.
ജോലി കഴിഞ്ഞ് നേരത്തെ റൂമിലെത്തിയ ഒരു ദിവസം സൂര്യാസ്തമനം കണ്ട് ചായ ആസ്വദിച്ചു കുടിക്കുന്നതിനിടയിൽ സനാഫും കൂടെ വന്നിരുന്നു.
സൂര്യനെ പൂർണ്ണമായും കടൽ വിഴുങ്ങിയത്തിന്റെ പ്രതികരണമെന്നോണം ആകാശം ചുവന്ന് തുടുത്തു ..
" നമുക്കൊരു കമ്പനി തുടങ്ങിയാലോ ..."
എന്ന സനാഫിന്റെ ചോദ്യം എന്റെ ഉള്ളിൽ കെട്ടിയിട്ടിരിക്കുന്ന സംരഭകനെ ഉണർത്തി.
"പിന്നെന്താ , എന്റെ വലിയൊരു ആഗ്രഹമാണ് "
"എന്നാ നീ എണീറ്റേ നമുക്കൊരിടം വരെ പോകാം "
സനാഫിന്റെ കൂടെ പോകുമ്പോൾ ഞാൻ തമാശക്ക് ചോദിച്ചു.
"ഷാർജയിലെ ട്രാഫിക്കിൽ കിടക്കാൻ ഒരു കൂട്ടിനു വേണ്ടി... എന്നെ വെറുതേ മോഹിപ്പിക്കേണ്ടിയിരുനില്ല " സനാഫ് ചിരിച്ചു.
അജ്മാനിലെ ബഷീർ ടൈപ്പിംഗ് സെന്ററിലേക്കായിരുന്നു ഞങ്ങളുടെ യാത്ര ..
ഒരു കമ്പനി തുടങ്ങുന്ന കാര്യങ്ങൾ തന്നെയാണ് അവൻ അന്വേഷിച്ചത്.
തിരിച്ചു പോരുമ്പോൾ അവനോട് ചോദിച്ചു ...
"ആരാ കമ്പനി തുടങ്ങുന്നത് "
സനാഫ് ചിരിച്ചുകൊണ്ട് പറഞ്ഞു
" നമ്മൾ "
" തമാശ കള സനാഫേ "
" തമാശ അല്ല ... നീ ഉണ്ടെന്ന് ഉറപ്പു പറഞാൽ നമുക്ക് കമ്പനനി തുടങ്ങാം"
"സ്വന്തമായി കമ്പനി തുടങ്ങുക എന്നത് ചിന്തിക്കാതെ എടുക്കാവുന്ന തീരുമാനമല്ല "
" നമ്മൾ മാത്രമല്ല കൂടെ മറ്റു രണ്ടു പേരും ഉണ്ട് ... വളരെ ആലോചിച്ച് തീരുമാനിച്ചതും ആണ് ... പക്ഷെ നീ കൂടെ ഉണ്ടെങ്കിലേ ഇത് നടക്കൂ "
" മറ്റു രണ്ടു പേർ ആരാണ് ... അതറിഞ്ഞിട്ട് തീരുമാനിക്കാം "
" നീ കൂടെ നിൽക്കും എന്ന് ഉറപ്പുണ്ടെങ്കിലേ അവരുടെ പേര് പറയൂ "
" സ്വന്തമായി ഒരു കമ്പനി എന്നത് എന്റെ വലിയ സ്വപ്നമാ... പക്ഷെ കൂടെ ഉള്ളവരെ അറിയാതെ ഞാനെങ്ങിനെ ഉറപ്പു തരും "
" എന്നെ നിനക്ക് വിശ്വാസമാണോ ... നിനക്ക് ഒരു പ്രശ്നവും ഇല്ലാതെ ഞാൻ നോക്കിക്കോളാം... ഇതെന്റെ വാക്കാ..."
"സനാഫിനെ എനിക്ക് വിശ്വാസാ ... ഞാനുണ്ടാകും പുതിയ കമ്പനിയിൽ "
" എന്നാ പിന്നെ കമ്പനി ഡയറക്ടേഴ്സിന്റെ ആദ്യ മീറ്റിംഗ് കരാമയിലെ പാരഗണിൻ ഉച്ചഭക്ഷണത്തോടൊപ്പം പ്ലാൻ ചെയ്യാം .... "
പുതിയ തീരുമാനവുമായാണ് റൂമിലെത്തിയത്.
അനിയനുമായി സംസാരിച്ചു ...
അവൻ പൂർണ്ണ പിന്തുണ അറിയിച്ചപ്പോൾ ധൈര്യം കൂടി.
രാത്രി ഉറക്കം വന്നില്ല ...
വലിയൊരു ആഗ്രഹ സഫലീകരണത്തിന് വഴിയൊരുങ്ങുന്നതിന്റെ സന്തോഷം മനസിൽ അലയടിക്കുന്നു ....
അടുത്ത ദിവസം പാരഗണിൽ എത്തി ഡയറക്ടേഴ്സിനെ കണ്ടപ്പോൾ കണ്ണടച്ച് വാക്കു കൊടുക്കേണ്ടിയിരുന്നില്ല എന്ന് തോനി പോയി.
അവരുടെ ജോലിയിൽ 100 % പെർഫക്ട് ആണെങ്കിലും ഇത്രയും കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇവരുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും എന്ന് തോനി.
ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ ഒരിക്കലും എല്ലാ കാര്യങ്ങളും പൂർണ്ണമായി മനസിലാക്കാതെ എടുക്കരുത് എന്ന വലിയ പാഠം അന്ന് പഠിച്ചു.
(തുടരും )
Saturday, February 6, 2021
എന്റെ യാത്രാനുഭവങ്ങൾ 5
സ്ക്കൂളിലേക്കുള്ള യാത്ര
നാലാം ക്ലാസിൽ പഠിക്കുന്ന സമയം അമ്മ ജോലിയുടെ ഭാഗമായി കോട്ടയത്തും അച്ഛൻ പാലക്കാടും ആയതിനാൽ ഞങ്ങൾ മാമന്റെ വീട്ടിൽ ആയിരുന്നു.
മാമന്റെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് വരുന്നത് ഇടവഴികളും, പാടവും കടന്നാണ് .
പാടത്തെ ആമ്പൽ പൂവിറുത്തും , തോട്ടിലെ പരൽ മീൻ പിടിച്ചുമുള്ള യാത്രയിൽ പുതിയ സുഹൃത്തിനെ കിട്ടി . 2 കൊല്ലം തോറ്റതിനാൽ സ്കൂളിലെയും ക്ലാസിലേയും കാര്യങ്ങലെ പരിചയ സമ്പന്നത എന്നെ വല്ലാതെ ആകർഷിച്ചു.
സ്കൂൾ യാത്രയിൽ പുതിയ വഴികൾ പരീക്ഷിക്കുക എന്നത് ഞങ്ങളുടെ പ്രധാന വിനോദമായിരുന്നു. അരമണിക്കൂർ കൊണ്ടെത്തുന്ന സ്ഥലത്ത് ഒണിക്കൂറോ അധികമോ എടുത്ത് എത്തും. പക്ഷേ പുതിയ കാഴ്ചാനുഭവകൾ നൽകുന്ന സന്തോഷം പരീക്ഷണങ്ങൾക്ക് പ്രരണ നൽകി.
പുതിയ വഴി കളിൽ ഒരു ദിവസം മറ്റൊരു സഹപാഠിയെ കണ്ടുമുട്ടി. ക്ലാസിൽ കേട്ടെഴുത്ത് എടുത്ത് തെറ്റിയാൽ അടികിട്ടുന്ന ദിവസമായതിനാൽ അവൻ വരുന്നില്ല എന്ന് പറഞ്ഞു. അതു കേട്ട ഞങ്ങളുടെ മനസിലും സ്കൂളിൽ പോകാതിരുന്നു ലോ എന്ന ചിന്ത വന്നു.
പിന്നെ ഒന്നും ആലോചിചില്ല , കളികൾ തുടങ്ങി വിശന്നപ്പോൾ ഭക്ഷണം കഴിച്ചു പിന്നെയും കളികൾ തുടർന്നു.
സ്കൂൾ വിട്ട് കുട്ടികൾ വന്നു തുടങ്ങിയപ്പോൾ അവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു. എല്ലാം പഴയതുപോലെ തന്നെ അടുത്ത ദിവസം ക്ലാസിൽ പോയപ്പോഴും ആർക്കും ഒരു സംശയവുമില്ല. പിന്നെ ഇടക്ക് ഇത് പതിവാക്കി.
ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ അമ്മ കാത്തു നിക്കുനുണ്ടായിരുന്നു.
അമ്മ വരുമ്പോൾ പുതിയ കളിപ്പാട്ടമുണ്ടാകും പിന്നെ പലഹാരങൾ മിഠായികൾ മനസിൽ ഒരായിരം ചിന്തകളുമായി ഓടി ചെന്നു.
ചൂരൽ കൊണ്ട് തുരുതുരാ അടി വീണപ്പോൾ കള്ളി വെളിച്ചത്തായി എന്ന് മനസിലായി .... സാധാര ഒരടി വീണാൽ രണ്ടാമത്തെ അടിവന്ന് തടുക്കുന്ന അമ്മമയോ മേമമാരോ അടുത്തേക്ക് വന്നില്ല ...
അതോടെ സ്ക്കൂൾ യാത്രാ പരീക്ഷണങ്ങൾ അവസാനിപ്പിച്ചു.
Friday, February 5, 2021
എന്റെ യാത്രാനുഭവങ്ങൾ 4
വിചിത്രാനുഭവങ്ങൾ
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ജോലിയുടെ ഭാഗമായി കോട്ടയത്ത് താമസിക്കുന്ന സമയം.
ഞങ്ങൾ മാമന്റെ വീട്ടിലായിരുന്നു താമസം.
മാമൻ ഗൾഫിൽ നിന്ന് ലീവിനു വന്നിട്ടുള്ളതിനാൽ എന്നും ആഘോഷമായിരുന്നു.
അമ്മാമ വഴക്കു പറയുന്നത വരെ ഉറങ്ങാതെ പാട്ടും കളികളുമായി സമയം കളഞ്ഞിരുന്ന കാലം.
കിഴക്കേ പുറത്ത് " ഒന്നാം രാഗം പാടി...'' എന്ന പാട്ടും കേട്ട് ഇരിക്കുകയായിരുന്നു.
അറിയാതെ കണ്ണ് തെക്കെ പറമ്പിലേക്ക് നീങ്ങി..
അവിടെ ആരോ നിൽക്കുന്ന പോലെ...
സൂക്ഷിച്ചു നോക്കിയപ്പോൾ മുടിയഴിച്ചിട്ട സ്ത്രീരൂപമാണെന്ന് മനസിലായി...
ഞാൻ കരഞ്ഞു ഉറക്കെ... പിന്നെ നിലവിളിയായി മാറി...
എല്ലാവരും ഓടി വന്നു...
ഞാൻ കിതച്ചു കൊണ്ട് പറഞ്ഞു... " ഫോട്ടോയിലെ അമ്മാമ.. മുടിയഴിച്ചിട്ട് ചിരിച്ച് നിക്കുന്നു"
അവ്യക്തമായെങ്കിലും ആ മുഖം, രൂപം എല്ലാം മനസ്സിൽ പതിഞ്ഞിരുന്നു.
മാമൻ ടോർച്ചമായി തെക്കെപ്പുറത്ത് തിരഞ്ഞിട്ടും ആരെയും കണ്ടില്ല...
എന്റെ തോന്നലാകും എന്ന് എന്നെ ബോധ്യപ്പെട്ടത്താൻ ശ്രമിച്ചെങ്കിലും..
ഇന്നും എന്റെ മനസ്സിൽ അതിശയം ചോരാതെ ആ കാഴ്ച നില നിൽക്കുന്നു..
എനിക്ക് ശേഷം മേമമാരുടെ മക്കളും പല സാഹചര്യത്തിൽ ഫോട്ടോയിലെ അമ്മാമയെ കണ്ടപ്പോൾ എന്റെ ആദ്യ പ്രേത അനുഭവമായി അത് മാറി.
പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം അച്ഛൻ മദർ ഹോസ്പിറ്റലിൽ സുഖമില്ലാതെ കിടക്കുന്ന സമയം..
രാവിലെ 5 മണിക്ക് കഞ്ഞി എത്തിക്കേണ്ടതിനാൽ പുലർച്ചെ 3.30 ന് മാമന്റെ വീട്ടിൽ നിന്ന് ഭക്ഷണവുമായി സൈക്കിളിൽ പുറപ്പെട്ടു.
സെന്തോമസ് പള്ളിയുടെ ശവക്കോട്ടക്കടുത്ത് ഒരു രൂപം അവ്യക്തമായ രീതിയിൽ കണ്ടു.
സെക്കിൾ നിർത്തി കുറച്ചു നേരം അവിടെ നിന്നു.
ആളെനെക്കം ഇല്ല എന്ന് ഉറപ്പു വരുത്തി പറ്റാവുന്ന സ്പീഡിൽ സൈക്കിൾ ചവുട്ടി.
എന്റെ തലക്കു ചുറ്റും വട്ടമിട്ട് ഒരു വച്ചാൽ പറന്നു തുടങ്ങി.,
സർവ്വ ശക്തിയുമെടുത്ത് കൈ കൊണ്ട് അതിനെ അടിച്ചു...
അപ്പഴേക്കും ഞാൻ ഒരു പാട് ദൂരം പിന്നിട്ടിരുന്നു
പിന്നെ അത് ശല്യമായില്ല.
വാടാനപ്പള്ളിയിൽ സൈക്കിൾ വെച്ച് 4.30നുള്ള ആദ്യ ബസ്സിൽ ഹോസ്പിറ്റലിലെത്തി.
അമ്മ ചോദിച്ചപ്പോഴാണ് എന്റെ വലതു കണ്ണ് ചുവന്നത് അറിയുന്നത്...
കണ്ട രൂപത്തേയോ , വവ്വാലിന്റ ആക്രമണത്തേയോ പറ്റി ആരോടും പറഞ്ഞില്ല.,,
അതിനേക്കാൾ വലിയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള തത്രപ്പാടിലായിരുന്നു ഞങ്ങൾ.
പിന്നീട് അച്ഛനെ നഷ്ടപ്പെട്ട ശേഷം ...
പ്രേതമായെങ്കിലും ഒന്ന് കാണാൻ ഒരു പാട് ശ്രമിച്ചിട്ടും നടന്നില്ല..
പിന്നീടൊരിക്കലും രാത്രിയാത്രകളിൽ വിചിത്രമായ പ്രേത അനുഭവങ്ങൾ ഉണ്ടായിട്ടില്ല.