Wednesday, September 1, 2010

വീണ്ടുമൊരു പെണ്ണുകാണല്

‍ജാതകം സ്വന്തമായി നോക്കി തുടങ്ങിയതിനാല്‍ പണിക്കന്‍മാര്‍ക്ക്‌ പണം കൊടുക്കേണ്ട ഗതികേട്‌ ഇല്ലാതായി.

നോക്കിയപ്പോള്‍ ഏഴുപൊരുത്തം കണ്ടു. വേണ്ട പൊരുത്തങ്ങള്‍ എല്ലം ഉണ്ട്‌.

മൂന്നനോട്‌ പറഞ്ഞു ജാതകം ഒത്തിട്ടുണ്ട്‌ നമുക്കുപോയികാണാം...

അങ്ങനെ പെണ്ണുകാണാന്‍ പോയി. പെണ്‍കുട്ടിയുടെ അച്ഛനുമായി കുശലപ്രശ്നം പറഞ്ഞിരിക്കുന്നതിനിടയില്‍ അമ്മ ചായയുമായി എത്തി.

അങ്ങനെ അമ്മയും സംസാരത്തില്‍ പങ്കുചേര്‍ന്നു

.പെണ്‍കുട്ടിയെ വിളിച്ചു..

പേര്‌ .....വിദ്യഭ്യാസം .....

വീണ്ടും കുശലപ്രശനത്തിലേക്ക്‌ കടന്നു.

സത്യത്തില്‍ പെണ്ണുകാണല്‍ എന്നത്‌ മറന്ന്‌ ഒരു ബന്ദുവീട്ടില്‍ ചെന്നിരുന്ന്‌ സംസാരിക്കുന്നതുപോലെ ...

സമയം പോയതറിഞ്ഞില്ല...

അവസാനം ആരോ പറഞ്ഞു നമുക്കിറങ്ങാം...

അങ്ങിനെ അവിടെ നിന്ന് ഇറങ്ങി..

അവസാനം പെണ്ണുകാണല്‍ മഹാമഹം ഇവിടെ അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു... ഇതാണെണ്റ്റെ സഹയാത്രിക എന്ന് മനസില്‍ ഉറപ്പിച്ചു...

Wednesday, July 28, 2010

രണ്ട്‌ വഴികള്‍

അയാളുടെ മനസ്സ്‌ ശാന്തമാകുന്നില്ല...
ഒന്നിലും ഉറച്ചു നില്‍ക്കുന്നില്ല എന്തു ചെയ്യണം എന്നറിയാത്ത അവസ്ത...
നെഞ്ഞില്‍ ഒരു ഭാരം കയറ്റി വെച്ച അവസ്ത....
എല്ലാവരും ടെലിവിഷണ്റ്റെ മുന്നിലാണ്‌ കുറച്ചു സമയം അവിടെ ഇരുന്നു നോക്കി...
ഇല്ല കഴിയുന്നില്ല...
എഴുന്നേറ്റ്‌ വന്ന് എന്തെങ്കിലും ചെയ്യാം എന്നു കരുതി കംബ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇല്ല അതിനും കഴിയുന്നില്ല...
മനസ്സ്‌ ഊതി വീര്‍പ്പിച്ച്‌ ബലൂണ്‍ കണക്കെ ഇപ്പോള്‍ പൊട്ടും എന്ന അവസ്തയില്‍ നില്‍ക്കുന്നു...
എല്ലാവരും ഭക്ഷണം കഴിക്കാന്‍ തയ്യാറായപ്പോള്‍ അവിടേക്ക്‌ ചെന്നു..
കഴിക്കാന്‍ കഴിയുന്നില്ല...ഒന്നും ഇറങ്ങുന്നില്ല...
ഉറങ്ങാന്‍ കിടന്നു ഉറക്കം വരുന്നില്ല...
തിരിഞ്ഞും മറിഞ്ഞും കിടന്നു...
മനസില്‍ കുറ്റബോധം കിടന്നു നീറിപുകയുകയാണ്‌ ...
"എനിക്കിതില്‍ നിന്ന് ഒരു മോചനമില്ലേ...ദേവീ..."
ദേവി പറഞ്ഞു
"തെറ്റു മനസിലാക്കി പശ്ചാതപിക്കുന്നവരെ ഞാന്‍ കൈവെടില്ല.. "
"ഞാന്‍ ചെയ്ത തെറ്റ്‌ വളരെ വലുതാണ്‌...അതിനാലണ്‌ എനിക്കു വിഷമം... "
"സാരമില്ല മകനെ ഇനി തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക... "
"ഇല്ല ദേവി ഒരിക്കലുമില്ല... "
അയാള്‍ പതുക്കെ എഴുന്നേറ്റ്‌ പോയി നാമജപത്തില്‍ മുഴുകി...

കുറിപ്പ്‌ : ഇത്തരം ഒരവസ്തയില്‍ മനുഷ്യന്‌ രണ്ട്‌ വഴികള്‍ മാത്രമേ മുന്നില്‍ തെളിയൂ...
അതിലൊരു വഴിയാണ്‌ ഞാന്‍ പറഞ്ഞത്‌
അടുത്ത വഴി....
മരണത്തിലേക്കുള്ളതാണ്‌ അതു തിരഞ്ഞെടുക്കാതിരിക്കുക...

Thursday, April 8, 2010

ഒരു ഒഴിവുദിവസം...

പുതപ്പെടുത്തു ഒന്നു കൂടി തലമൂടികിടന്നു നോക്കി...രക്ഷയില്ല...
ഉറക്കം എന്നോട്‌ വിടപറഞ്ഞു പോയിരിക്കുന്നു..
പതുക്കെ എഴുന്നേറ്റു. ക്ളോക്കിലേക്ക്‌ നോക്കി സമയം ഏഴുമണി..
കുറച്ച്‌ അധികം ഉറങ്ങണം എന്നു കരുതിയാണു കിടന്നത്‌ എന്തു ചെയ്യാം..
സുഗമായി കടന്നുറങ്ങുന്ന സുഹൃത്തിനെ കണ്ടപ്പോള്‍ അസൂയതോനി..അവനെ ശല്യപ്പെടുത്താതെ കുളിമുറിയിലേക്ക്‌ നടന്നു.
കുളികഴിഞ്ഞ്‌ വന്ന്‌ പതുകെ ഭക്തിഗാനം വെച്ചു...
"വിഗ്നേശ്വരാ ജന്‍മ നാളികേരം... "
പൂജിക്കാനായി എവിടെ എത്തിയ സമയത്ത്‌ വാങ്ങിയ ശിവപാര്‍വ്വതിമാരും,ഗണപതിയും സുബ്രഹ്മണ്യസ്വാമിയും ഉള്ള ഒരു ഫോട്ടോയും പിന്നെ സുഹൃത്തിണ്റ്റെ ഒട്ടു മിക്ക ദൈവങ്ങളുടെയും വിഗ്രഹങ്ങളും ഫോട്ടോകളും അടങ്ങിയ പൂജാ ഷെല്‍ഫ്‌ വൃത്തിയാക്കി വിളക്കു വെച്ചു ചന്ദനത്തിരി കത്തിച്ചു..കര്‍പ്പൂരാരാധന നടത്തി.
അമ്മ ഗുരുവായൂരില്‍ മുഴുക്കാപ്പ്‌ ചാര്‍ത്തിയതിണ്റ്റെ കളഭം എടുത്ത്‌ തൊട്ടു..
ഒരു നിമിഷം മനസുകൊണ്ട്‌ നാട്ടിലെ അംബലത്തില്‍ ദര്‍ശനം നടത്തി...
"ഒരു നേരമെങ്കിലും..കാണാതെ വയ്യെണ്റ്റെ ഗുരുവായൂരപ്പാനിന്‍.." ചിത്രയുടെ മനോഹരാമായ ഗുരുവായൂരപ്പ ഭക്തിഗാനം..
അടുക്കളയിലേക്ക്‌ നടന്നു..കുറച്ചു പൊടിയെടുത്ത്‌ കുഴച്ചു.. പുട്ടുണ്ടാക്കി. കഴിച്ചു..
ഇന്നെന്താ പ്രോഗ്രാം ഡയറിയെടുത്തു നോക്കി... നെസ്റ്റിണ്റ്റെ മീറ്റിംഗ്‌..പിന്നെ വിഷുകൈനീട്ടം എന്ന ഏഷ്യാനെറ്റിണ്റ്റെ പ്രോഗ്രാം (മീഡിയാ സിറ്റിയില്‍ ജോലി ചെയ്യുന്ന സുഹൃത്തുള്ളതുകൊണ്ട്‌ എല്ല പരിപാടികളും സൌജന്യമായി ആസ്വദിക്കാം... )
"അലൈപായുതേ കണ്ണാ..." യേശുദായിണ്റ്റെ ശബ്ദം.. പാട്ടു മുഴുവനയിട്ടേ അതു നിര്‍ത്താന്‍ തോനിയുള്ളൂ...
സുഹൃത്ത്‌ അപ്പോഴും ഉറങ്ങുകയാണ്‌..മുറിയില്‍ നിന്ന്‌ ഇറങ്ങി നെസ്റ്റിണ്റ്റെ സ്വന്തം മുറിയിലേക്ക്‌ യാത്രയായി..
നെസ്റ്റ്‌ എന്നാല്‍ നാഷണല്‍ എക്സ്പാട്രിയേഴ്സ്‌ സൊഷ്യല്‍ ട്രസ്റ്റ്‌ ചുരിക്കി പറഞ്ഞാല്‍ നാഷണല്‍ സ്കൂള്‍ പരിസര പ്രവാസി സംഘടന. നെസ്റ്റിണ്റ്റെ മുറിയെന്നാല്‍ അതിലെ അംഗങ്ങള്‍ മാത്രമുള്ള മുറി.. (ഒരു വര്‍ഷം മുന്‍പു വരെ ഞാനും അതിലെ ഒരംഗമായിരുന്നു)
ബെല്ലടിച്ചു..
"ആരാ ഇത്ര നേരത്തേ..?" ആരോ ചോദിച്ചു വാച്ചിലേക്ക്‌ നോക്കി സമയം പത്തു മണി.
അവിടെ തന്നെ ആരോ മറുപടി പറഞ്ഞു "മോന്‍സാവും...അല്ലാതാരാ ഈ നേരത്ത്‌.. !"
മുറിയിലെത്തി ഉറങ്ങുന്നവരെയെല്ലാം ഉണര്‍ത്തി... അടുക്കളയില്‍ കയറി.. ഉച്ച ഭക്ഷണം എന്തു വേണം സാബാറും..മീന്‍ വറുത്തതും തീരുമാനമായി..എല്ലവരും കൂടിയപ്പോള്‍ അതു ശരിയായി..
നാട്ടില്‍ ഒഴിവു ദിവസം ഭക്ഷണ ശേഷം മാവിന്‍ ചോട്ടില്‍ ഒത്തു കൂടി വെടി പറഞ്ഞിരിക്കുന്ന പോലെ എല്ലവരും ഒത്തു കൂടി..മീറ്റിങ്ങെന്നതിണ്റ്റെ പ്രധാന ഉദ്ദ്യേശം അതു തന്നെയാണു.നാട്ടിലല്ല എന്ന്‌ ഒരു നിഷം എല്ലാവരും മറന്നു..
അതിനു ശേഷം എല്ലാവരും കൂടി വിഷു കൈനീട്ടം കാണാന്‍ യാത്രയായി..അപ്പോഴും എല്ലാവരും നാട്ടില്‍ തന്നെയായിരുന്നു.. തായംബകയും...,നല്ല മധുര ഗാനങ്ങളുമായി ഒരു രാത്രി...
എല്ലാം കഴിഞ്ഞ്‌ പിരിഞ്ഞപ്പോള്‍ മനസില്‍ നീറ്റല്‍ അനുഭവപ്പെട്ടു.. മുറിയിലെത്തി കിടന്നിട്ട്‌ ഉറക്കം വരുന്നില്ല...അംബലവും ,കുളവും..,ആല്‍തറയും എല്ലാം മനസില്‍ നിറയുന്നു...
സുഹൃത്ത്‌ തന്ന ഉത്സവത്തിണ്റ്റെ വീഡിയോ കാണാനായി സിസ്റ്റം തുറന്നു...പക്ഷെ ആദ്യം എന്നെ സ്വീകരിച്ചത്‌ ഒരു മെയിലാണ്‌..
ഹായ്‌......... 'ദിസ്‌ ഇസ്‌ .... ...... നാളെ രാവിലെ ഒന്‍പതു മണിക്കുള്ള മീറ്റിങ്ങിനെ പറ്റി ഓര്‍മിപ്പിച്ചു കൊണ്ടുള്ള മെയില്‍..
ദൈവമേ.... മനസില്‍ നിന്ന് ഒരു നിമിഷം കൊണ്ട്‌ എല്ലാം അപ്രത്യക്ഷമായി..

Friday, March 12, 2010

ഞാന്‍ കണ്ട ദുബായ്‌...

ദുബയ്‌ എന്നാല്‍ ആഡംബരത്തില്‍ മുങ്ങിയ ഒരു നഗരം.ലോകത്തിലെ ഒന്നാകാനുള്ള കുതിപ്പ്‌ എല്ലായിടത്തും കാണാം.കണ്ണടച്ച്‌ തുറക്കുന്ന സമയത്തിനുള്ളിലാണ്‌ നഗരത്തിണ്റ്റെ മുഖഛായ മാറുന്നത്‌. കയ്യില്‍ പണമുള്ളവന്‌ ഒന്നിനും കുറവില്ല.കയ്യിലെ പണം കളയാനും എളുപ്പമാണ്‌.

ദുബായില്‍ ഞാന്‍ ആദ്യമായി താമസിച്ചത്‌ ദെയ്‌രയിലാണ്‌. മട്ടീന പാര്‍ക്കിനടുത്ത്‌ ഒരു വില്ലയില്‍ എത്തിയപ്പോള്‍ ഇതു ദുബായ്‌ തന്നെയാണോ എന്ന് അതിശയിച്ചു.മനസില്‍ നിറയെ ദുബായുടെ ആഡംബരം നിറഞ്ഞതിനാല്‍ വില്ലയിലെ താമസവുമായി പൊരുത്തപ്പെടാന്‍ ആയില്ല. സഹമുറിയനായ ജബ്ബാറിക്ക ഒരു ദിവസം പറഞ്ഞു..

"നമ്മള്‍ ഇവിടെ വന്നത്‌ എന്തിനാ...പണം ഉണ്ടാക്കാന്‍...ജീവിതചിലവു കുറച്ച്‌ കിട്ടുന്ന പണം സൂക്ഷിച്ചു വെച്ച്‌ എത്രയും വേഗം നാട്ടിലെക്കുമടങ്ങുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം."

സത്യത്തില്‍ അദ്യേഹത്തിണ്റ്റെ ഉപദേശം എണ്റ്റെ ജീവിതത്തെ മാറ്റി മറക്കുന്നതില്‍ ഒരു പങ്കു വഹിച്ചു.

നടന്ന് താമസ സ്ഥലവും പരിസരവും മനസിലാക്കാനാണ്‌ ഞാന്‍ ആദ്യം ശ്രമിച്ചത്‌.ഫിഷ്‌ റൌണ്ടോബൂട്ട്‌,നൈഫ്‌,സബ്ക..,അബ്ര എന്നിവിടങ്ങളില്‍ നടന്ന് പോയി വഴികള്‍ മനസിലാക്കി തന്നത്‌ അനിയനാണ്‌.

ആദ്യമായി അയച്ച ഒരു അപേക്ഷയില്‍ തന്നെ കൂടിക്കഴ്ച്ചക്ക്‌ വിളിച്ചപ്പൊള്‍ മനസില്‍ സന്തോഷം തോനി.ബര്‍ദുബായില്‍ ബിസ്സിനസ്‌ സെണ്റ്റരിലെ സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ ജോലി കിട്ടിയപ്പോള്‍ തന്നെ മനസില്‍ ആത്മവിശ്വാസം വര്‍ദ്ദിച്ചു.സ്പോക്കണ്‍ ഇഗ്ളീഷ്‌ ക്ളാസ്സുകള്‍ക്കൊന്നും പോകാതെ തന്നെ എങ്ങിനെയോ ഇഗ്ളീഷില്‍ സംസാരിക്കാകഴിയുന്നു അത്‌ മനസിനു ലഭിച്ച ആത്മവിശ്വാസം ഒന്നു കൊണ്ടുമാത്രമാണ്‌ എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. അതിനു സഹായിച്ചത്‌ അവിടുത്തെ മാനേജരായ ഭാസ്കരന്‍ സാറാണ്‌. നല്ല തമിഴ്നാട്ടുകാരനായ അദ്ദ്യേഹം കൂടിക്കഴക്കുശേഷം എന്നോടു പറഞ്ഞു..

"കണ്ണാ...ദുബായില്‍ തൊണ്ണൂറുശതമാനം ആളുകള്‍ക്കും നല്ല ഇഗ്ളീഷ്‌ സംസാരിക്കാന്‍ അറിയില്ല..തെറ്റായാലും പറയുക..അങ്ങിനെ നമുക്ക്‌ നമ്മുടെ ഭാഷശരിയാക്കാന്‍ കഴിയും.. "

അങ്ങനെ തെറ്റാണെങ്ങിലും ചളിപ്പില്ലാതെ സംസാരിച്ച്‌ സംസാരിച്ച്‌..ഇപ്പോള്‍ അത്യാവിശ്വം തെറ്റില്ലാതെ സംസാരിക്കാന്‍ കഴിയുന്നു.

ആദ്യമെല്ലാം ഇഗ്ളീഷുകാരുമായി ഇടപഴകുംബോള്‍ ശ്‌..ശ്‌ എന്ന് ശബ്ദം മാത്രം കേട്ടിരിക്കേണ്ടിവരുന്ന സാദാരണമലായാളികളില്‍ ഒരാളാണു ഞാന്‍.

ദുബായ്‌ എനിക്കു നല്‍കിയത്‌ ഒരുപാട്‌ ഒരുപാട്‌ അറിവുകളാണ്‌..പണത്തേക്കാളുപരി ലോകത്തിലെ പല വിഭാഗം ആളികളുമായി ഇടപഴകാനും സൌഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. സാദാരണ ഒരു ജോലിക്കാരണ്റ്റെ പോലെ തന്നെ യാന്ത്രികമായ ജീവിതമായിരുന്നു ആദ്യ നാളുകളില്‍.

രാവിലെ ൬ മണിക്ക്‌ എഴുന്നേറ്റ്‌ കുളിക്കുക നാസ്ത കഴിചെങ്കില്‍ കഴിച്ചു വെഗം ഓഫീസിലേക്കുള്ളായാത്ര തുടങ്ങുകയായി. നടന്നാല്‍ അര മണിക്കൂറുകൊണ്ട്‌ ചെല്ലുന്ന ഓഫീസില്‍ ബസ്സിലാണെങ്കില്‍ ൨ മണിക്കൂറെങ്കിലും വേണം.അത്രക്കദികം ട്രാഫിക്കാണ്‌ . അതിനാല്‍ എണ്റ്റെ യാത്ര അധികവും നടന്നിട്ടായിരുന്നു.രൂമില്‍ നിന്ന് നാസര്‍ സ്ക്ക്വയര്‍ വഴി അബ്രയിലേക്ക്‌ കടത്തില്‍ ൧ ദിര്‍ഹംസ്‌ കൊടുത്ത്‌ അക്കരക്ക്‌ .ദെയരക്കും ബുര്‍ദുബായ്ക്കും ഇടയില്‍ ഒരു ചെറിയ കനാല്‍ ഉണ്ട്‌.അത്‌ കടക്കാന്‍ ഏറ്റവും ചിലവു കുറഞ്ഞ മാര്‍ഗ്ഗം അബ്ര തന്നെയാണ്‌. ബസ്സിലാണെങ്കില്‍ ഷിണ്ടഗ ടണല്‍ വഴിയ്യോ മക്തം ബ്രിഡ്ജ്‌ വഴിയ്യോ പോകാം.

ഓഫീസില്‍ ൮.൩൦ ന്‌ എത്തണം.൬ മണി വരെയാണ്‌ ഡ്യൂട്ടി,കൂടെയുള്ളവരെല്ലാം ഹൈദ്രാബാദുകാറ്‍ ഹിന്ദിയിലല്ലെങ്കില്‍ ഇഗ്ളീഷില്‍ സംസാരിക്കണം പക്ഷേ അവര്‍ പറഞ്ഞു നീ ഇഗ്ളീഷില്‍ പറഞ്ഞാല്‍ മതി അങ്ങനെ ഭാഷ ശരിയാക്കിയെടുക്കാം.

നാട്ടില്‍ ചെയത്‌ ജോലിയായതിനാല്‍ പണിക്കൊന്നും ബുദ്ദിമുട്ടുണ്ടായില്ല. കസ്റ്റമറൂടെ അടുത്തെത്താന്‍ കാറുണ്ട്‌ ,ഡ്രൈവര്‍മാര്‍ എല്ലാവരും മലയാളികള്‍,കൊ ഒര്‍ഡിനേറ്ററും മലായാളി.അവ്രെല്ലാം ഒരുപാട്‌ എന്നെ സഹായിച്ചു.ബുദ്ദി മുട്ടില്ലാത്ത ജോലി എനിക്ക്‌ തന്നിരുന്നുള്ളൂ.

പോകുന്ന ഓഫീസുകളില്‍ അധികവും മലയാളികള്‍..,ഹോട്ടലില്‍ കയറിയാല്‍ മലയാളികള്‍,സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയാല്‍ മലയാളികള്‍..അങ്ങിനെ ചിലപ്പോള്‍ ഇതു ദുബായ്‌ തന്നെയാണോ എന്നു സംശയിച്ച നിമിഷങ്ങള്‍ വരെ എനിക്കുണ്ടായിട്ടുണ്ട്‌.

ഉച്ച ഭക്ഷണവും ചിലപ്പോള്‍ കഴിക്കാന്‍ കഴിയാറില്ല.ജബലലി,അല്‍ കൂസ്‌,അവീര്‍ എന്നിവിടങ്ങളിലാണ്‌ പണിയെങ്കില്‍ കഴിഞ്ഞു.. അല്ലാത്ത ദിവസങ്ങളില്‍ കഴിക്കാം

വൈകീട്ട്‌ റൂമിലെത്തിയാല്‍ എന്തെങ്കിലും കറി ഉണ്ടാക്കും ചിലപ്പോള്‍ ചോറു വെക്കും അല്ലെങ്കില്‍ കുബ്ബൂസ്‌ വങ്ങും. കുറച്ചു സമയം ടി വി കാണും കിടന്നുറങ്ങും.വീണ്ടും അതേ ദിനചര്യ തന്നെ.

വ്യാഴാച്ചകളില്‍ രാത്രി എന്തെങ്കിലും നന്നായി ഉണ്ടാക്കും കുറേ സമയം സംസാരിച്ചിരിക്കും അന്ന്‌ അടുത്ത റൂമു കളിലെ സുഹൃത്തുക്കളും കൂടും വളരെ വൈകി കിടന്നുറങ്ങും. വെള്ളിയാഴ്ച വൈകിയേ ഉണരൂ..സ്പെഷല്‍ നാസ്ത..ഊണ്‍ അങ്ങിനെ എല്ലാം വ്യത്യസ്ഥമായി ചെയ്യും.വീണ്ടും അതേ ദിന ചര്യ തുടരും.

എല്ലാ സാധാരണ ബാച്‌ലര്‍ ജോലിക്കാരുടേയും എങ്ങനെ തന്നെയായിരിക്കും.

Saturday, September 19, 2009

സ്വാമി

രാവിലെ അമ്പലത്തിലേക്ക്‌ പൂജക്കുള്ള പുഷ്പങ്ങള്‍ എത്തിച്ചിരുന്നത്‌ അയാളാണ്‌.ഒരു വരുമാനമാര്‍ഗ്ഗം എന്നതിലുപരി ഭഗവല്‍ സേവനമായി കരുതിയാണതെല്ലാം നിര്‍വ്വഹിച്ചിരുന്നത്‌.പതുക്കെ പതുക്കെ ക്ഷേത്രത്തില്‍ തന്നെയായി അയാളുടെ കിടപ്പ്‌.അയാള്‍ ആരാണെന്നൊ,എവിടെ നിന്നു വന്നു എന്നോ ആര്‍ക്കും അറിയില്ല എങ്കിലും അയാളെ എല്ലാവരും ഇഷ്ടപ്പെട്ടു തുടങ്ങി.

ആദ്യമൊന്നും അയാളെ ആരും ഗൌനിച്ചിരുന്നില്ല. എങ്കിലും അയാള്‍ ഭക്തര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. എല്ലാം കഴിഞ്ഞു പോകാന്‍ നേരം ആളുകള്‍ അയാളെ വിളിക്കും

"ഡോ...ഇങ്ങട്‌ വരൂ..." ഭവ്യതയോടെ വരുന്ന അയാള്‍ക്കുനേരെ ചെറു ചിരിയോടെ നാണയതുട്ടു നല്‍കി അവര്‍ നടന്നകലും.

ഭക്തരുടെ വിഷമങ്ങള്‍ മനസിലാക്കി,അവരെ ആശ്വസിപ്പിച്ചും തനിക്കു തോനിയ പരിഹാരങ്ങള്‍ പറഞ്ഞുകൊടുത്തും അയാള്‍ ഭക്തജനങ്ങളുടെ പ്രീയപ്പെട്ടവനായി.ക്ഷേത്രത്തില്‍ ഭക്തരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വന്നു.

ഭക്തജനങ്ങള്‍ വന്ന് ക്ഷേത്രം ശാന്തിയോട്‌ ചോദിച്ചു

"സ്വാമിയെവിടെ... ?"

അത്ഭുതത്തോടെ ശാന്തി ചോദിച്ചു "സ്വാമിയോ..ഏതു സ്വാമി.. ?"

"ഇവിടെ ഉണ്ടാകാറില്ലേ ഒരു സ്വാമി അദ്ദ്യേഹത്തെ കാണാനായ ഞങ്ങള്‍ വന്നത്‌.. "

ആളുകള്‍ക്കുവന്ന മാറ്റം കണ്ട്‌ ശാന്തിക്ക്‌ ചിരിയാണ്‌ വന്നത്‌.

"ദാ തിടപ്പള്ളീടേ പിറകില്‌ പാത്രം കഴുകുന്നുണ്ട്‌.. "അവര്‍ അവിടേക്ക്‌ നടന്നു..

"സ്വാമീ...അങ്ങ്‌ ഞങ്ങളെ രക്ഷിച്ചു..." എന്ന് പറഞ്ഞ്‌ അവര്‍ അയാളുടെ കാല്‍ക്കല്‍ നമസകരിച്ചു. ഒന്നും മനസിലാകാതെ അയാള്‍ ചോദിച്ചു

"എന്താ ഈ കാട്ട്ണേ...എഴുന്നേല്‍ക്കൂ ..എവ്ടാകെ അഴുക്കാ... "

"സ്വാമീ അങ്ങ്‌ പറഞ്ഞതു പോലെ ചെയത്തതിനാല്‍ ഞങ്ങടെ പ്രശനങ്ങളെല്ലം തീര്‍ന്നു... "

ഇതു കേട്ടപ്പോഴാണ്‌ അയാള്‍ക്ക്‌ കാര്യം മനസിലായത്‌..

"എല്ലാം ഭഗവല്‍ പ്രസാദം...ഭഗവാനെ നന്നായി പ്രാത്ഥിക്കൂ എല്ലാം നന്നായ്‌ വരും.. "

തിരികേ പോകാന്‍ നേരം അവര്‍ ഒരു കെട്ട്‌ നോട്ടുകള്‍ അയാളുടെ കാല്‍ക്കല്‍ വച്ചു..

"എന്താ ഇത്‌ ഇത്‌ ഭഗവാണ്റ്റെ നടയില്‍ വെക്കൂ... "

"സ്വാമീ ഇത്‌ ഞങ്ങള്‍ അങ്ങേക്കായി കൊണ്ടു വന്നതാ...ഇതു സ്വീകരിച്ച്‌ ഞങ്ങളെ അനുഗ്രഹിക്കണം.." എന്ന് പറഞ്ഞ്‌ നമസകരിച്ച്‌ അവര്‍ നടന്നകന്നു.

അയാള്‍ ആ നോട്ടു കെട്ടുകള്‍ ഭഗവാണ്റ്റെ നടയില്‍ സമര്‍പ്പിച്ചു.

സ്വാമിയുടെ ഭക്ത ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങിയപ്പോള്‍ ക്ഷേത്രകമ്മറ്റി സ്വാമിക്ക്‌ ഇരിക്കാനായ്‌ പര്‍ണ്ണ്‍ശാല പണികഴിപ്പിച്ചു. ദര്‍ശന സമയം നിശ്ചയിച്ചു,അനുഗ്രഹലഭ്ധിക്കായ്‌ ദക്ഷിണയും നിശ്ച്ചയിച്ചു.

അയാള്‍ക്കിതൊന്നും ഇഷ്ടമായില്ലെങ്കിലും,തനിക്ക്‌ അഭയം തന്നവര്‍ പറയുമ്പോള്‍ എതിര്‍ക്കാന്‍ അയാള്‍ക്കായില്ല.അയാളറിയാതെ അയാളുടെ നിയന്ത്രണം മറ്റാരെല്ലാമോ ഏറ്റെടുത്തു. അയാളുടെ ശിഷ്യന്‍മാര്‍ നാടെങ്ങും ആശ്രമങ്ങള്‍ സ്താപിച്ചു.അവിടെയും ഭക്തജനങ്ങള്‍ നിറഞ്ഞു.എന്താണ്‌ നടക്കുന്നത്‌ എന്നറിയാതെ ,പ്രതികരിക്കാനാകതെ അയാള്‍ ചിരിക്കുന്ന മുഖവുമായി ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കികൊണ്ടിരുന്നു.

തന്നെ മുതലെടുക്കുകയാണിവര്‍ എന്ന ചിന്ത അയാളെ അലട്ടി.അവസാനം അയാള്‍ തണ്റ്റെ പേരിലുള്ള ട്രസ്റ്റിണ്റ്റെ പ്രവര്‍ത്തനത്തെ കുറിച്ച്‌ അന്വേഷിച്ചു.

അടുത്ത ദിവസം ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങള്‍ അറിഞ്ഞത്‌ സ്വാമി സമാധിയായി എന്നാണ്‌.

Wednesday, September 16, 2009

ശുദ്ധരില്‍ ശുദ്ധന്‍...

പണിക്കരുടെ അടുത്തേക്ക്‌ നടക്കുമ്പോള്‍ വാസേട്ടന്‍ ചോദിച്ചു
"എന്താ ഒന്നും ശരിയായില്ലേ...?"
ആ ചോദ്യത്തിലെ പരിഹാസം മനസിലാക്കിയതിനാല്‍ മറുപടി ഒന്നും പറയാതെ നടന്നു.
ചെറിയ ഒരു മുറിയിലാണ്‌ പണിക്കറ്‍ ഇരിക്കുന്നത്‌.അദ്ദേഹത്തിണ്റ്റെ മുന്നിലെ കസേരയില്‍ ഇരുന്നു.കയ്യിലുള്ള കുറിപ്പുകള്‍ കൊടുത്തപ്പോള്‍ ഓരോന്നായ്‌ നോക്കി മാറ്റിവെച്ചു.
അവസാനം ഒരെണ്ണം എടുത്ത്‌ പറഞ്ഞു
" നീ തന്നതില്‍ ഇതുമാത്രേ ചേരൂ...ഇനി പൊരുത്തം നോക്കട്ടെ... "
മുപ്പതിലധികം കുറിപ്പുകളില്‍ ഒരെണ്ണമെങ്കിലും ചേര്‍ന്നല്ലോ എന്ന ആശ്വാസത്തിലിരുന്നു.
" ആറര പൊരുത്തം ഉണ്ട്‌..പക്ഷേ ഒരു കുഴപ്പം...? "
ഞാന്‍ അദ്ദേഹത്തെ നോക്കി ഇരിക്കുകയാണ്‌ ഞാന്‍ മറു പടിയൊന്നും പറയാതെ ഇരുന്നതിനാലകും അദ്ദ്യേഹം വീണ്ടും പറഞ്ഞു.
"ഇന്നത്തെ കാലത്ത്‌ ആരും അങ്ങിനെ നോക്കാറൊന്നും ഇല്ല...ആറുപൊരുത്തം തന്നെ അധികാ... "
എന്നിട്ടും കാര്യം പറയാത്തതിനാല്‍ ചോദിച്ചു..
"എന്താ പ്രശ്നം... ?"
വീണ്ടും ഒന്ന് ചിന്തിച്ച്‌.. അദ്ദ്യേഹം തുടര്‍ന്നു
"ഗണപ്പൊരുത്തം ഇല്ല...എന്നു വെച്ചാല്‍ ഒരാള്‍ അസുരനും ,മറ്റേയാല്‍ ദേവനുമാ... "
"അതിനെന്താ... " എന്ന് ചോദിച്ചപ്പോള്‍
വീണ്ടും ചിന്തിച്ച്‌ പറഞ്ഞു
"ഒന്നൂല്യാ..നിങ്ങള്‍ തമ്മില്‍ എന്നും അഭിപ്രായ വ്യത്യാസം ഉണ്ടാകും...അതായത്‌ സ്വരചേര്‍ച്ച ഉണ്ടാകില്യാന്നര്‍ഥം.. "
ആ പറഞ്ഞതിന്‌ മറുപടിയൊന്നും പറയാതെ ആകുറിപ്പും തിരിച്ചു വാങ്ങി ചോദിച്ചു
"മറ്റേകുറിപ്പുകളെല്ലാം ഒന്നും ഇങ്ങനെ നോക്കാതെ എന്താ മാറ്റിവെച്ചേ..."
പച്ചക്കറിക്കടയില്‍ പോയി നല്ലത്‌ തിരഞ്ഞെടുക്കുന്നത്‌ പോലെ ഒരെണ്ണം തിരഞ്ഞെടുത്തപ്പോള്‍ ചോദിക്കണം എന്നു കരുതിയതാ.
"നിണ്റ്റെ ജാതകം തനി ശുദ്ദാ..അതായത്‌ ലഗ്നാല്‍,ചന്ദ്രാല്‍,ശുക്രാല്‍ ഏഴാം ഭാവം ശുദ്ധാവണം..അതു ശരിയായാലേ ഭാക്കി നോക്കേണ്ടുള്ളൂ.. "
അപ്പോള്‍ എണ്റ്റെ കാര്യം ഇപ്പോഴൊന്നും നടക്കും എന്നു തോനുന്നില്ല..എന്ന് മനസില്‍ കരുതി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദ്യേഹം പറഞ്ഞു...
"പിന്നെ നല്ല കേസുകളൊക്കെയാണേല്‍ നമുക്ക്‌ അങ്ങട്‌ ശരിപ്പെടുത്തിയെടുക്കാം...എല്ലാവരും അങ്ങിനെയൊക്കെയാ ചെയ്യുന്നേ.. "
മറുപടിയൊന്നും പറയാതെ ഇറങ്ങി നടന്നു.

Thursday, September 3, 2009

ഓണത്തെകുറിച്ച്‌ ഓര്‍ക്കുമ്പോള്‍

ഓണത്തിണ്റ്റെ ഓര്‍മകള്‍ തന്നെ മനസിനെ കൂളിരണിയിക്കുന്നതാണ്‌.കുട്ടിക്കാലത്ത്‌ അത്തം മുതല്‍ കളമിടാനായി പൂപറിക്കാന്‍ നടക്കുന്നതും,ഏേറ്റവുന്‍ നല്ലകളൈടാനായി മത്സരിക്കുന്നതും,ഉത്രാടത്തിനെ തൃക്കാക്കരാപ്പനെ കളത്തില്‍ തുമ്പപൂവുകൊണ്ട്‌ അലങ്കരിച്ച്‌ അടനിവേദിച്ച്‌ ആറാറപൂവ്വേ..എന്നു വിളിക്കുന്നതും,അച്ചന്‍ കൊണ്ടുവരുന്ന ഓണക്കോടിയുടുത്ത്‌ ഓണം ഉണ്ണുന്നതും എല്ലാം നല്ല ഓര്‍മകളായി അവശേഷിക്കുന്നു.

പിന്നീട്‌ ഒരോണക്കാലത്താണ്‌ എനിക്കെണ്റ്റെ അച്ഛനെ നഷ്ടപ്പെട്ടത്‌.പിന്നീടുള്ള ഓണക്കാലത്ത്‌ കളമിടാനോ,തൃക്കാക്കരെ അപ്പനെ അലങ്കരിക്കാനോ ശ്രമിച്ചില്ല.പിന്നീട്‌ ഓണക്കാലത്തിണ്റ്റെ പ്രസക്തി കുറഞ്ഞുവന്നു.ടെലിവിഷനിലെ പരിപാടികളും,വിലക്കുവാങ്ങുന്ന സദ്യവട്ടങ്ങളുമായി സാധാരണ ഒരു ആഘോഷമായി ചുരുങ്ങിയിരിക്കുന്നു.

പ്രവാസിയയപ്പോഴാണ്‌ പിന്നീട്‌ ഓണം വീണ്ടും ആഘോഷിച്ചു തുടങ്ങിയത്‌.അവധിയെടുത്ത്‌ റൂമില്‍ സദ്യയുണ്ടാക്കുന്നത്‌ മറക്കാനവാത്ത അനുഭവമാണ്‌.എല്ല സുഹൃത്തുക്കളുമായി ഓണപ്പാട്ടുകള്‍ പാടി ഒരുക്കുന്ന സദ്യയും,മറ്റ്‌ നേരം പോക്കുകളുായി ഒരുദിവസം.എനിക്കു തോനുന്നത്‌ പ്രവാസികളാണ്‌ ഓണം ശരിക്കും ആഘോഷിക്കുന്നത്‌.