Saturday, October 8, 2022
ഒരു സംരഭകന്റെ യാത്ര - 8
ഒരു സംരഭകന്റെ യാത്ര -9
Monday, September 12, 2022
ഒരു സംരഭകന്റെ യാത്ര - 7
Saturday, September 10, 2022
ഒരു സംരഭകന്റെ യാത്ര - 6
Sunday, August 28, 2022
ഒരു സംരഭകന്റെ യാത്ര - 5
Wednesday, August 17, 2022
ഒരു സംരഭകന്റെ യാത്ര - 4
Sunday, August 7, 2022
ഒരു സംരഭകന്റെ യാത്ര -3
Thursday, July 28, 2022
ഒരു സംരഭകന്റെ യാത്ര ... 2
Tuesday, July 26, 2022
ഒരു സംരഭകന്റെ യാത്ര... 1
Saturday, February 12, 2022
എന്റെ യാത്രാനുഭവങ്ങൾ - 9
പുന: പ്രതിഷ്ഠയും തീർത്ഥാടനവും കഴിഞ്ഞതോടെ ഭക്തിമാർഗ്ഗത്തിലൂടെ സഞ്ചരിച്ചുതുടങ്ങി...
വൈവിദ്യങ്ങളായ ആചാരങ്ങളും അനുഷ്ടാനങ്ങളും ...
ഒരു ക്ഷേത്രത്തത്തിലെ ആചാരമല്ല മറ്റൊരു ക്ഷേത്രത്തിൽ ....
മനസ്സു നിറയെ സംശയങ്ങൾ ...
സി.കൃഷ്ണവിലാസം ലൈബ്രറി എന്ന അമൂല്യ ശേഖരത്തിൽ നിന്ന് ... കോട്ടയം പുഷ്പ നാഥിന്റെയും പമ്മന്റെയും പുസ്തകങ്ങൾ എടുത്ത് വായിച്ചിരുന്ന ഞാൻ .... ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും കുറിച്ച് ഉള്ള പുസ്തകങ്ങളിലേക്ക് മാറി ...
ലൈബ്രേറിയൻ കുട്ടേട്ടൻ അത്തരം പുസ്തകങ്ങൾ തിരഞ്ഞടുക്കാൻ സഹായിച്ചു.
വായിച്ചറിഞ്ഞതിനേക്കാൾ അച്ഛൻ ലളിതമായി പറഞ്ഞു തന്ന കാര്യങ്ങളാണ് ഇന്നും മനസ്സിലുള്ളത്...
ഗുരുദേവൻ പാകപ്പെടുത്തിയെടുത്ത ജീവിത ചര്യകൾ പിൻതുടരാൻ തീരുമാനിച്ചത് അങ്ങിനെയാണ് ...
രാവിലെയും വൈകുന്നേരവും ക്ഷേത്രത്തിലെത്തി ശാന്തിയെ സഹായിക്കും...
അവധി ദിവസത്തിലും പരീഷാകാലത്തും പഠനം ക്ഷേത്ര നടപ്പുരയിൽ ആയിരുന്നു.
പൂജ വിധികൾ പഠിച്ചു.... ജ്യോതിഷം പഠിച്ചു...ആത്മീയതയിലൂന്നിയുള്ള ജീവിതചര്യകൾ ...
രണ്ടക്കമാർക്ക് വാങ്ങാൻ വിഷമിച്ചിരുന്ന എനിക്ക് പരീക്ഷകളിൽ നല്ല മാർക്ക് ലഭിച്ചു തുടങ്ങിയത് എന്നെ അത്ഭുതപ്പെടുത്തി...
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാർ ചെയ്ത കുറ്റത്തിന് ടീച്ചറുടെ കയ്യിൽ കിട്ടിയത് എന്നെയായതിനാൽ ദേഷ്യം തീരുന്നതുവരെ അടിച്ചു ...
കാല് പൊട്ടിയത് വീട്ടിലെത്തിയപ്പോഴാണ് അറിഞത് ...
ഞാനൊരു തെറ്റും ചെയ്തിട്ട് എന്ന് പറഞ്ഞത് ആരും വിശ്വസിചില്ല ... കുരുത്തം കെട്ടവൻ എന്ന് കരുതിയിരുന്ന വീട്ടുകാർ മാറി ചിന്തിച്ചു തുടങ്ങി ...
നല്ല കൂട്ടുകാർ, അദ്ധ്യാപകർ എല്ലാ വിധത്തിലും ജീവിതത്തിലെ സന്തോഷപ്രദമായ കാലത്തിലൂടെയുള്ള യാത്ര ആരംഭിച്ചു.
Wednesday, February 2, 2022
എന്റെ യാത്രാനുഭവങ്ങൾ - 8
പാമ്പൻ പാലത്തിലൂടെ ...
പഴനി മുരുകനെ തൊഴുത് ...
മധുരയിലേക്ക് യാത്ര തിരിച്ചു.
വഴിയിൽ കക്കരിക്ക മുളകും ഉപ്പും തേച്ച് വിൽക്കുന്നവരെ കണ്ടു. മുന്തിരി വിളഞ്ഞു നിൽക്കുന്ന കൃഷിയിടങ്ങൾ കണ്ടു ..
പുതിയ രുചികൾ, കാഴ്ചകൾ ....
മധുര മീനാക്ഷിയമ്മയെ തെഴുതു....
കരിങ്കല്ലിൽ തീർത്ത വിസ്മയങ്ങൾ ... പ്രകൃതിയിലെ വർണ്ണങ്ങൾ ചാലിച്ച അത്ഭുതങ്ങൾ ... കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ കണ്ട് ... രാമേശ്വരത്തേക്ക് യാത്ര തിരിച്ചു. ഡിണ്ടിക്കൽ കഴിഞ്ഞ് .... വിജനമായ നിരന്നു കിടക്കുന്ന വഴിയിലൂടെ സഞ്ചരിച്ച് പാമ്പൻ പാലത്തിൽ എത്തി ...
കടലിനു കുറുകെ തീർത്ത വിസ്മയത്തിലൂടെ യാത്ര ചെയ്ത് രാമേശ്വരത്ത് എത്തിയപ്പോൾ ബന്ത് ആയിരുന്നു. ശാത്രികളുടെ വീട്ടിലായിരുന്നു താമസവും ഭക്ഷണവും ...
പൂജകളും കർമ്മങ്ങളുമായി ഒരു ദിനം .... രാമതീർത്ഥത്തിൽ തുടങ്ങിയ തീർത്ഥ സ്നാനങ്ങൾ ...
ആയിരം കാൽ മണ്ഡപമെന്ന വിസ്മയം ...
വലിയ ദുരന്തത്തിന്റെ സ്മാരകമായ ദനുഷ്കോടി ...
അങ്ങനെ കാഴ്ചയുടെ അറിവിന്റെ ഭക്തിയുടെ 5 ദിവസങ്ങൾ ...
Sunday, January 30, 2022
എന്റെ യാത്രാനുഭവങ്ങൾ 7
5 ദിവസം നീണ്ടു നിന്ന തീർത്ഥാടനമായിരുന്നു പഴനി മഥുര രാമേശ്വരം യാത്ര .
തറവാട്ടിലെ സോമേട്ടന്റെ വാനിൽ ആയിരുന്നു യാത്ര .
12 പേരിൽ കുട്ടികൾ ആയി ഞാനും അനിയനും മാത്രം.
വൈകീട്ട് 7 മണിക്ക് യാത്ര തുടങ്ങിയ ഞങളുടെ വണ്ടി രാത്രി 10 മണിക്ക് ബ്രേക്ക് ഡൗൺ ആയി. എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന സമയമായിരുന്നു.
നല്ല മെക്കാനിക്കായ സോമേട്ടനും സഹ സാരഥിയും കിണഞ്ഞ് പരിശ്രമിചിട്ടും സ്റ്റാർട്ട് ആകുന്നില്ല.
ഏതോ തമിഴ് ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്താണ് വണ്ടി നിന്നത്. പരിസരത്ത് ആളനക്കം ഒന്നും ഇല്ല.
ചാണകം മെഴുകിയ ക്ഷേത്രമുറ്റത്ത് പായവിരിച് ഞങ്ങൾ ഇരുന്നു.
സോമേട്ടൻ അസ്വസ്തനായി. പുതിയ വാനാണ് കൂടാതെ service ചെയ്ത് നല്ല കണ്ടീഷൻ ആണെന്ന് ഉറപ്പ് വരുത്തിയതുമാണ്.
എന്നിട്ടും എന്തുപറ്റി എന്ന് ചിന്തിച്ച് അദ്ദേഹം കൂട്ടത്തിൽ വന്നിരുന്നു.
കാരണവരായ ഗോവിന്ദ അച്ഛാച്ചൻ പറഞ്ഞു ...
നമ്മുടെ കൂടെയുള്ള ആൾ നിസാരക്കാരനല്ല..
പണ്ട് കൊണ്ടുവാൻ നോക്കീട്ട് പറ്റിയിട്ടില്ല ... ഇത്തവണ കൂടെ വന്നെങ്കിലും അത്ര എളുപ്പം നമ്മളെ അവിടെ എത്തിക്കുന്ന് തോനുനില്ല.
പ്രേത വേർപാട് നടത്തി കൊണ്ടുപോകുന്ന പ്രേതങ്ങളിൽ ഒരാൾ പഴയ ആശ്രിതനാണ്... അദ്ദേഹത്തെ പഴയ കാരണവർ പുഴയിൽ കെട്ടി താത്തി കൊന്നതാണത്രേ ...
അദ്ദേഹത്തിന്റെ ശാപത്തിനാലാണ് തറവാട് നാശത്തിലേക്കെത്തിയത്.
അദ്ദേഹത്തിന്റെ പ്രേതത്തിന്റെ ഉപദ്രവത്തിന്റെ കഥകൾ പറഞ്ഞു തുടങ്ങിയതും ആരോ തടഞ്ഞു ...
പിള്ളേരെ വെറുതെ പേടിപ്പിക്കാൻ ഓരോ കഥകൾ ...
കിടന്ന് ഉറങ്ങാൻ നോക്ക് എന്ന് പറഞ്ഞു ...
നിലത്ത് പായയിൽ ആകാശം നോക്കി കിടക്കുന്നത് ആദ്യമായാണ് ...
എലാവരും കിടക്കുകയാണ് ലാലേട്ടനും , ഗോവിന്ദ അച്ഛാച്ചനും ഉറങ്ങാതെ കാവലിരിക്കുന്നുണ്ട്.
അമ്മ വിളിച്ച് ഉണർത്തുമ്പോൾ നേരം വെളുക്കുന്നതേ ഉള്ളു ...
വണ്ടി ശരിയായത്രേ...
എങ്ങനെ ശരിയായി എന്ന് ആർക്കും അറിയില്ല ....
കുറച്ച് യാത്ര ചെയ്തപ്പോഴേക്കും പഴനി മല മുന്നിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
എന്റെ യാത്രാനുഭവങ്ങൾ ... 6
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കുടുംബ ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ വന്നത്.
അതുവരെ ക്ഷേത്രങ്ങളുമായോ ദൈവങ്ങളുമായോ ഒരു ബന്ധവുമില്ലാതിരുന്ന എന്നെ ക്ഷേത്രത്തിലേക്കും ആചാര- അനുഷ്ഠാനങ്ങളുടെ വലിയ ലോകത്തേക്കും നയിച്ചത് അവിടെ മുതലാണ്.
എന്റെ വീടായിരുന്നു കടവിൽ കൊട്ടുക്കൽ കുടുംബത്തിന്റെ തറവാട് ...
പഴയ തറവാട് വീട് കഥകളിൽ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ, അച്ഛന്റെ ഓർമയിൽ പോലും ആ വീട് ഉണ്ടായിരുന്നില്ല.
അച്ഛമ്മ പറഞ്ഞു കേട്ട അറിവേ അച്ഛന് ഉണ്ടായിരുന്നുള്ളൂ ..
അച്ഛൻ വളർന്നത് അച്ഛമ്മയുടെ വീടായ മണത്തലയിലുള്ള നെടിയേടത്ത് തറവാട്ടിൽ ആണ്.
പലരിൽ നിന്നും അറിഞ്ഞ കഥകൾ ഒരു പാട് ഉണ്ട് .
അവസാനം പഴയ തറവാട് നശിച്ച് അതിന്റെ കയ്യാല യാണ് ഞങ്ങൾ വളർന്ന വീട്.
കയ്യാലയിൽ പണ്ട് വ്യാപാര വിജയത്തിനായി ചില വെച്ചാരാധനകൾ ഉണ്ടായിരുന്നത്രേ ?
അച്ഛമ്മയും അച്ഛനും ആരാധനകൾ തുടർന്നു പോന്നു.
പഴയ വ്യവസായത്തിന്റെ ശേഷിപ്പായി കൈത്തറി വസ്ത്രങൾ നെയ്യുന്ന യൂണിറ്റ് എനിക്ക് ഓർമയുള്ള കാലത്തോളം പ്രവർത്തിചിരുന്നു.
അഞ്ചാം ക്ലാസ്റ്റ് വരെ ദൈവവുമായി അടുപ്പം കാണിക്കാത്ത ഞങ്ങൾ (ഞാനും അനിയനും ) ഈ ആരാധനകൾ തുടരില്ല എന്ന് തോനിയ അച്ഛൻ പുനപ്രതിഷ്ഠയോടൊപ്പം വീട്ടിലെ വെച്ചാരാധന കുടുംബ ക്ഷേത്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു.
അങ്ങനെ ഭാഗവത സപ്താഹവും , പുന പ്രതിഷ്ഠാ ചടങ്ങുകളും രാമേശ്വര യാത്രയുമായി ഒരു മാസക്കാലം ക്ഷേത്രത്തിൽ ചിലവഴിച്ചു.
ആദ്യം എനിക്ക് കൂട്ടുകാരുമായി കളിക്കാനൊരവസരമായി മാത്രമാണ് ഇത് തോനിയത് പിന്നീട് ചടങ്ങുകളിലെ ചില കർമ്മങ്ങൾക്ക് എന്നെ വിളിച് ശാന്തിമാർ കൂടെ ഇരുത്തി.
തുടക്കത്തിൽ ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നീട് അതെല്ലാം ഇഷ്ടപ്പെട്ടു തുടങ്ങി.
വീട്ടിലെത്തിയിൽ അച്ഛനോട് ചോദിച്ച് മനസിലാക്കും അന്ന് എന്തെല്ലാം കർമ്മങ്ങൾ ആണ് ചെയ്തത് ...
ഓരോന്നും കൃത്യമായി അച്ഛൻ വിവരിച്ചു തരും . ആചാരങ്ങൾ, വിശ്വാസങ്ങൾ കൂടെ അതു അനുവർത്തിച്ചാലുള്ള ഗുണങ്ങൾ എന്നിവ വിശദമായി പറഞ്ഞു തരും .
തികഞ്ഞ ശ്രീ നാരായണീയനായ അച്ഛൻ ഞങ്ങളിൽ മതം നിറക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
നമ്മുടെ പൂർവ്വികർ പറഞ്ഞു വെച്ച ആചാര അനുഷ്ഠാനങ്ങൾ ഉണ്ട് ...
അതിതെല്ലാം നമ്മളെ സ്പുടം ചെയ്തെടുക്കാനുള്ള കഴിവുണ്ട്.
അതോടൊപ്പം നമുക്ക് നല്ലതെന്ന് തോനുന്നതിനെ സ്വീകരിക്കാനും അല്ലാത്തതിനെ തള്ളാനും നമുക്ക് സ്വാതന്ത്രമുണ്ട്.
നല്ലതും ചീത്തയും തിരിച്ചറിയാനുള്ള അറിവാണ് നാം സമ്പാതിക്കേണ്ടത്.
ഒന്നിനെയും കണ്ണുമടച്ച് സ്വീകരിക്കുകയാ , തള്ളുകയോ ചെയ്യരുത് ...
നമുക്ക് ചീത്തയെന്ന് തോനുന്നത് മറ്റൊരാൾക്ക് നല്ലതാവാം
പക്ഷെ ഗുരുവചനം മറക്കരുത്
അവനവനാത്മസുഖത്തിനാചരിപ്പത്
അപരനു സുഖത്തിനായ് വരേണം ...
അച്ഛൻ ഒരിക്കൽ പോലും ഞങ്ങളെ അടിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത കാര്യം തെറ്റായിരുന്നു എന്ന് ഞങ്ങളെ ബോധ്യപെടുത്തും ...
അത് മനസിലാകുമ്പോൾ പിന്നീട് അത് ആവർത്തിക്കാറില്ല.
അച്ഛൻ കൊളുത്തി വെച്ച അറിവിന്റെ വെളിച്ചത്തിലാണ് ഞാൻ യാത്ര ചെയ്യുന്നത്.