Sunday, January 30, 2022

എന്റെ യാത്രാനുഭവങ്ങൾ 7

5 ദിവസം നീണ്ടു നിന്ന തീർത്ഥാടനമായിരുന്നു പഴനി മഥുര രാമേശ്വരം യാത്ര . 

തറവാട്ടിലെ സോമേട്ടന്റെ വാനിൽ ആയിരുന്നു യാത്ര . 

12 പേരിൽ കുട്ടികൾ ആയി ഞാനും അനിയനും മാത്രം. 

വൈകീട്ട് 7 മണിക്ക് യാത്ര തുടങ്ങിയ ഞങളുടെ വണ്ടി രാത്രി 10 മണിക്ക് ബ്രേക്ക് ഡൗൺ ആയി. എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന സമയമായിരുന്നു. 

നല്ല മെക്കാനിക്കായ സോമേട്ടനും സഹ സാരഥിയും കിണഞ്ഞ് പരിശ്രമിചിട്ടും സ്റ്റാർട്ട് ആകുന്നില്ല. 

ഏതോ തമിഴ് ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്താണ് വണ്ടി നിന്നത്. പരിസരത്ത് ആളനക്കം ഒന്നും ഇല്ല.

ചാണകം മെഴുകിയ ക്ഷേത്രമുറ്റത്ത് പായവിരിച് ഞങ്ങൾ ഇരുന്നു.

സോമേട്ടൻ അസ്വസ്തനായി. പുതിയ വാനാണ് കൂടാതെ service ചെയ്ത് നല്ല കണ്ടീഷൻ ആണെന്ന് ഉറപ്പ് വരുത്തിയതുമാണ്. 

എന്നിട്ടും എന്തുപറ്റി എന്ന് ചിന്തിച്ച് അദ്ദേഹം കൂട്ടത്തിൽ വന്നിരുന്നു.

കാരണവരായ ഗോവിന്ദ അച്ഛാച്ചൻ പറഞ്ഞു ...

നമ്മുടെ കൂടെയുള്ള ആൾ നിസാരക്കാരനല്ല..

പണ്ട് കൊണ്ടുവാൻ നോക്കീട്ട് പറ്റിയിട്ടില്ല ... ഇത്തവണ കൂടെ വന്നെങ്കിലും അത്ര എളുപ്പം നമ്മളെ അവിടെ എത്തിക്കുന്ന് തോനുനില്ല.

പ്രേത വേർപാട് നടത്തി കൊണ്ടുപോകുന്ന പ്രേതങ്ങളിൽ ഒരാൾ പഴയ ആശ്രിതനാണ്... അദ്ദേഹത്തെ പഴയ കാരണവർ പുഴയിൽ കെട്ടി താത്തി കൊന്നതാണത്രേ ...

അദ്ദേഹത്തിന്റെ ശാപത്തിനാലാണ് തറവാട്   നാശത്തിലേക്കെത്തിയത്. 

അദ്ദേഹത്തിന്റെ പ്രേതത്തിന്റെ ഉപദ്രവത്തിന്റെ കഥകൾ പറഞ്ഞു തുടങ്ങിയതും ആരോ തടഞ്ഞു ... 

പിള്ളേരെ വെറുതെ പേടിപ്പിക്കാൻ ഓരോ കഥകൾ ... 

കിടന്ന് ഉറങ്ങാൻ നോക്ക് എന്ന് പറഞ്ഞു ...

നിലത്ത് പായയിൽ ആകാശം നോക്കി കിടക്കുന്നത് ആദ്യമായാണ് ... 

എലാവരും കിടക്കുകയാണ് ലാലേട്ടനും , ഗോവിന്ദ അച്ഛാച്ചനും ഉറങ്ങാതെ കാവലിരിക്കുന്നുണ്ട്. 

അമ്മ വിളിച്ച് ഉണർത്തുമ്പോൾ നേരം വെളുക്കുന്നതേ ഉള്ളു ... 

വണ്ടി ശരിയായത്രേ...

എങ്ങനെ ശരിയായി എന്ന് ആർക്കും അറിയില്ല .... 

കുറച്ച് യാത്ര ചെയ്തപ്പോഴേക്കും പഴനി മല മുന്നിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

എന്റെ യാത്രാനുഭവങ്ങൾ ... 6


അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കുടുംബ ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ വന്നത്. 

അതുവരെ ക്ഷേത്രങ്ങളുമായോ ദൈവങ്ങളുമായോ ഒരു ബന്ധവുമില്ലാതിരുന്ന എന്നെ ക്ഷേത്രത്തിലേക്കും ആചാര- അനുഷ്ഠാനങ്ങളുടെ വലിയ ലോകത്തേക്കും നയിച്ചത് അവിടെ മുതലാണ്.

എന്റെ വീടായിരുന്നു കടവിൽ കൊട്ടുക്കൽ കുടുംബത്തിന്റെ തറവാട് ... 

പഴയ തറവാട് വീട് കഥകളിൽ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ, അച്ഛന്റെ ഓർമയിൽ പോലും ആ വീട് ഉണ്ടായിരുന്നില്ല. 

അച്ഛമ്മ പറഞ്ഞു കേട്ട അറിവേ അച്ഛന് ഉണ്ടായിരുന്നുള്ളൂ .. 

അച്ഛൻ വളർന്നത് അച്ഛമ്മയുടെ വീടായ മണത്തലയിലുള്ള നെടിയേടത്ത് തറവാട്ടിൽ ആണ്.

പലരിൽ നിന്നും അറിഞ്ഞ കഥകൾ ഒരു പാട് ഉണ്ട് .

അവസാനം പഴയ തറവാട് നശിച്ച് അതിന്റെ കയ്യാല യാണ് ഞങ്ങൾ വളർന്ന വീട്. 

കയ്യാലയിൽ പണ്ട് വ്യാപാര വിജയത്തിനായി ചില വെച്ചാരാധനകൾ ഉണ്ടായിരുന്നത്രേ ? 

അച്ഛമ്മയും അച്ഛനും ആരാധനകൾ തുടർന്നു പോന്നു. 

പഴയ വ്യവസായത്തിന്റെ ശേഷിപ്പായി കൈത്തറി വസ്ത്രങൾ നെയ്യുന്ന യൂണിറ്റ് എനിക്ക് ഓർമയുള്ള കാലത്തോളം പ്രവർത്തിചിരുന്നു. 

അഞ്ചാം ക്ലാസ്റ്റ് വരെ ദൈവവുമായി അടുപ്പം കാണിക്കാത്ത ഞങ്ങൾ (ഞാനും അനിയനും ) ഈ ആരാധനകൾ തുടരില്ല എന്ന് തോനിയ അച്ഛൻ പുനപ്രതിഷ്ഠയോടൊപ്പം വീട്ടിലെ വെച്ചാരാധന കുടുംബ ക്ഷേത്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു.

അങ്ങനെ ഭാഗവത സപ്താഹവും , പുന പ്രതിഷ്ഠാ ചടങ്ങുകളും രാമേശ്വര യാത്രയുമായി ഒരു മാസക്കാലം ക്ഷേത്രത്തിൽ ചിലവഴിച്ചു. 

ആദ്യം എനിക്ക് കൂട്ടുകാരുമായി കളിക്കാനൊരവസരമായി മാത്രമാണ് ഇത് തോനിയത് പിന്നീട് ചടങ്ങുകളിലെ ചില കർമ്മങ്ങൾക്ക് എന്നെ വിളിച് ശാന്തിമാർ കൂടെ ഇരുത്തി.  

തുടക്കത്തിൽ ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നീട് അതെല്ലാം ഇഷ്ടപ്പെട്ടു തുടങ്ങി. 

വീട്ടിലെത്തിയിൽ അച്ഛനോട് ചോദിച്ച് മനസിലാക്കും അന്ന് എന്തെല്ലാം കർമ്മങ്ങൾ ആണ് ചെയ്തത് ... 

ഓരോന്നും കൃത്യമായി അച്ഛൻ വിവരിച്ചു തരും .  ആചാരങ്ങൾ, വിശ്വാസങ്ങൾ കൂടെ അതു അനുവർത്തിച്ചാലുള്ള ഗുണങ്ങൾ എന്നിവ വിശദമായി പറഞ്ഞു തരും . 

തികഞ്ഞ ശ്രീ നാരായണീയനായ അച്ഛൻ  ഞങ്ങളിൽ മതം നിറക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. 

നമ്മുടെ പൂർവ്വികർ പറഞ്ഞു വെച്ച ആചാര അനുഷ്ഠാനങ്ങൾ ഉണ്ട് ... 

അതിതെല്ലാം നമ്മളെ സ്പുടം ചെയ്തെടുക്കാനുള്ള കഴിവുണ്ട്. 

അതോടൊപ്പം നമുക്ക് നല്ലതെന്ന് തോനുന്നതിനെ സ്വീകരിക്കാനും അല്ലാത്തതിനെ തള്ളാനും നമുക്ക് സ്വാതന്ത്രമുണ്ട്.

നല്ലതും ചീത്തയും തിരിച്ചറിയാനുള്ള അറിവാണ് നാം സമ്പാതിക്കേണ്ടത്.

ഒന്നിനെയും കണ്ണുമടച്ച് സ്വീകരിക്കുകയാ , തള്ളുകയോ ചെയ്യരുത് ... 

നമുക്ക് ചീത്തയെന്ന് തോനുന്നത് മറ്റൊരാൾക്ക് നല്ലതാവാം 

പക്ഷെ ഗുരുവചനം മറക്കരുത്

അവനവനാത്മസുഖത്തിനാചരിപ്പത്

അപരനു സുഖത്തിനായ് വരേണം ...

അച്ഛൻ ഒരിക്കൽ പോലും ഞങ്ങളെ അടിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത കാര്യം തെറ്റായിരുന്നു എന്ന് ഞങ്ങളെ ബോധ്യപെടുത്തും ... 

അത് മനസിലാകുമ്പോൾ പിന്നീട് അത് ആവർത്തിക്കാറില്ല. 

അച്ഛൻ കൊളുത്തി വെച്ച അറിവിന്റെ വെളിച്ചത്തിലാണ് ഞാൻ യാത്ര ചെയ്യുന്നത്.