Sunday, August 28, 2022

ഒരു സംരഭകന്റെ യാത്ര - 5

മുത്തീനയിലെ ചെറിയ മുറിയിൽ നിന്ന് ജബാറിക്കയും, മോഹനേട്ടനും ഷമീറും മാറിയപ്പോൾ അനിയനും ഞാനും മാത്രമായി ....

ഞങ്ങളുടെ കമ്പനിയിലെ പഴയ മാനേജരും സുഹൃത്തും പുതിയ കമ്പനി തുടങ്ങി.
വർക്കിനിടയിൽ സംശയകൾക്ക് എന്നെ വിളിക്കാറുണ്ടായിരുന്നു. വർക്കുകൾ കൂടി വന്നപ്പോൾ പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ വിസ കൊടുക്കാം എന്ന് പറഞ്ഞു.

ആദ്യം വിളിച്ചത് ഉണ്ണിക്കുട്ടനെ ആയിരുന്നു ... 
അവന് താൽപര്യമില്ലായിരുന്നു ....
അടുത്ത കോൾ റിയാഷിനായിരുന്നു അവൻ സമ്മതമെന്ന് പറഞ്ഞു.

റിയാഷിന്റെ അമ്മ സുഖമില്ലാതെ ഒരു പാട് നാള് കിടപ്പിലായിരുന്നു .... മരിക്കുന്നതുവരെ അമ്മയുടെ അടുത്ത് നിന്ന് മാറാതെ ശുശ്രൂഷിച്ചത് അവനാണ്...
 അവന്റെ അമ്മ മരിച്ചതിന് ശേഷമാണ് അവനുമായുള്ള സൗഹൃദം തുടങ്ങുന്നത് ...
ഓട്ടോറിക്ഷ വാങ്ങി ... ഓട്ടോ ഓടിച്ച് ജീവിക്കണം എന്ന ജീവിത ലക്ഷ്യമായി നടന്ന അവനെ Tally Sotware ന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തി.

ദുബായിലേക്ക് പോരുമ്പോൾ തിലകേട്ടന്റെ അടുത്ത് റിയാഷിനെ ആക്കിയാണ് ഞാൻ പോന്നത്. 

മുത്തീനയിലെ റൂമിലേക്ക് റിയാഷ് വന്നു ....
പിന്നെ കണ്ണൻ വന്നു ....
അവസാനം കുട്ടാപ്പു വന്നു ....
വീണ്ടും 5 പേർ .... സന്തോഷകരമായ ദിനങ്ങൾ ....
ദുബായ് ജീവിതത്തിലെ നല്ല ദിനങ്ങൾ ആയിരുന്നു.

പിന്നെ സ്ഥിരം സന്തർശകരായിരുന്നു അനി ചേട്ടനും ഷിനുവും ...

പതുക്കെ നേഷണൽ സ്കൂളിന്റെ പരിസരവാസികളുടെ ഒത്തുചേരൽ കേന്ദ്രമായി മുത്തിനയിലെ റൂം മാറി.
അൽ കൂസിലെ സത്യേട്ടന്റെ റൂമിലായിരുന്നു അതുവരെ ഒത്ത് കൂടിയിരുന്നത് ....

ഒഴിവു ദിനങ്ങൾ ആഘോഷങ്ങളായ ദിനങ്ങൾ ...

സ്വഹാനിലെ രാജേട്ടന്റെ റൂമിൽ ഒഴിവുദിനങൾ ആഘോഷിച്ച കാലം ....

പതുകെ ഈ കൂട്ടായ്മ സംഘടനയായി മാറി ....
പേരിടാൻ മിടുക്കനായ ജിബു National Expatriate Social Trust(NEST) എന്ന് പേരുമിട്ടു ...
ദാസേട്ടൻ പ്രസിഡണ്ടും ഞാൻ സെക്രട്ടറിയുമായി നെസ്റ്റ് രൂപീകരിച്ചു.

മുതീനയിലെ റൂമിൽ നിന് ബർഹയിലെ റൂമിലേക്ക് മാറേണ്ടിവന്നു ...

ബർഹയിലെ അൽ വന്ത് റെസ്റ്റോറന്റിന്റെ മുകളില വലിയ റൂമിലേക്ക് മാറിയപോൾ കൂടെ നെല്ലായി സതീശേട്ടൻ , പാർപ്പിടം സതീശേട്ടൻ , ഷിനു , സനാഫ് പിന്നെ നൗഷാദും ഉണ്ടായിരുന്നു.
ജ്യോതി ചേട്ടൻ , ചിന്ത ചേട്ടൻ , നിഷാദ് എന്നിവർ ഇടക്ക് ഉണ്ടാകാറുണ്ട്. 5 പേരിൽ നിന്ന് 12 പേരുടെ റൂമിലേക്ക് മാറിയെങ്കിലും സന്തോഷകരമായി കഴിയാൻ ഞങ്ങൾക്കായി .
എന്തു വിഷമവും നിമിഷ നേരം കൊണ്ട് ഇല്ലാതാവുന്ന ഒരിടമായിരുന്നു അവിടം.

നേഷണൽ പെയിന്റിന്റെ അടുത്ത് ഒരു കമ്പനിയിലെ Accountant ആയി വിസ ബിജേഷിന് ശരിയാക്കി എങ്കിലും ... അവന് അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. സഹപ്രവർത്തകരുടെ നിസ്സഹകരണം അതിജീവിക്കാൻ അവനായില്ല ... 

ഗിരീഷിന് ഞങ്ങളുടെ കമ്പനിയിലേക്ക് വിസ ശരിയാക്കാനായത് യാദൃശ്ചിമയാണ് ...

ഏതോ ജോബ് കൺസൾട്ടൻസി നൽകിയ ബയോ ഡാറ്റകളിൽ തൃശ്ശൂർകാരനെ കണ്ടപ്പോൾ .. മാനേജർ അറിയുമോ എന്ന് ചോദിച്ചു.

ഗിരീഷിനെ ആദ്യമായി കാണുന്നത് വാർട്ടർ ടാങ്ക് ഉണ്ടാക്കുന്ന കമ്പനിയിൽ Tally Implement ചെയ്യാൻ പോയപ്പോൾ ആണ്.
കഴിവുള്ള പയ്യനാണ് എന്ന് തലകേട്ടനേട് അന്നേ പറഞ്ഞിരുന്നു. പിന്നീട് തിലകേട്ടന്റ സ്ഥാപനത്തിൽ ജോലിക്ക് കയറിയത് അറിഞ്ഞിരുന്നു.

ബയോഡാറ്റ കണ്ടപ്പോൾ ഒന്നും ആലോചിക്കാതെ എടുത്തോ നല്ല പയ്യനാണ് എന്ന് മാനേജരോട് പറഞ്ഞു.

അങ്ങനെ ഗിരീഷും ഞങ്ങളുടെ റൂമിലെ അന്തേവാസിയായി ....

ഈ കാലയളവിൽ ഒരു പാട് പേർക്ക് വിസ ശരിയാക്കാൻ അവസരമുണ്ടായി എന്നത് ഒരു നിയോഗമായി മാത്രം കാണുന്നു. 

ദൈവം ചിലക്ക് നൽകിയ അവസരങ്ങൾക്ക് നിമിത്തമാവാൻ കഴിഞ്ഞു എന്നത് സന്തോഷപരമായ ഒർമയാണ്.

1 comment: