Friday, March 12, 2010

ഞാന്‍ കണ്ട ദുബായ്‌...

ദുബയ്‌ എന്നാല്‍ ആഡംബരത്തില്‍ മുങ്ങിയ ഒരു നഗരം.ലോകത്തിലെ ഒന്നാകാനുള്ള കുതിപ്പ്‌ എല്ലായിടത്തും കാണാം.കണ്ണടച്ച്‌ തുറക്കുന്ന സമയത്തിനുള്ളിലാണ്‌ നഗരത്തിണ്റ്റെ മുഖഛായ മാറുന്നത്‌. കയ്യില്‍ പണമുള്ളവന്‌ ഒന്നിനും കുറവില്ല.കയ്യിലെ പണം കളയാനും എളുപ്പമാണ്‌.
ദുബായില്‍ ഞാന്‍ ആദ്യമായി താമസിച്ചത്‌ ദെയ്‌രയിലാണ്‌. മട്ടീന പാര്‍ക്കിനടുത്ത്‌ ഒരു വില്ലയില്‍ എത്തിയപ്പോള്‍ ഇതു ദുബായ്‌ തന്നെയാണോ എന്ന് അതിശയിച്ചു.മനസില്‍ നിറയെ ദുബായുടെ ആഡംബരം നിറഞ്ഞതിനാല്‍ വില്ലയിലെ താമസവുമായി പൊരുത്തപ്പെടാന്‍ ആയില്ല. സഹമുറിയനായ ജബ്ബാറിക്ക ഒരു ദിവസം പറഞ്ഞു..
"നമ്മള്‍ ഇവിടെ വന്നത്‌ എന്തിനാ...പണം ഉണ്ടാക്കാന്‍...ജീവിതചിലവു കുറച്ച്‌ കിട്ടുന്ന പണം സൂക്ഷിച്ചു വെച്ച്‌ എത്രയും വേഗം നാട്ടിലെക്കുമടങ്ങുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം."
സത്യത്തില്‍ അദ്യേഹത്തിണ്റ്റെ ഉപദേശം എണ്റ്റെ ജീവിതത്തെ മാറ്റി മറക്കുന്നതില്‍ ഒരു പങ്കു വഹിച്ചു.
നടന്ന് താമസ സ്ഥലവും പരിസരവും മനസിലാക്കാനാണ്‌ ഞാന്‍ ആദ്യം ശ്രമിച്ചത്‌.ഫിഷ്‌ റൌണ്ടോബൂട്ട്‌,നൈഫ്‌,സബ്ക..,അബ്ര എന്നിവിടങ്ങളില്‍ നടന്ന് പോയി വഴികള്‍ മനസിലാക്കി തന്നത്‌ അനിയനാണ്‌.
ആദ്യമായി അയച്ച ഒരു അപേക്ഷയില്‍ തന്നെ കൂടിക്കഴ്ച്ചക്ക്‌ വിളിച്ചപ്പൊള്‍ മനസില്‍ സന്തോഷം തോനി.ബര്‍ദുബായില്‍ ബിസ്സിനസ്‌ സെണ്റ്റരിലെ സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ ജോലി കിട്ടിയപ്പോള്‍ തന്നെ മനസില്‍ ആത്മവിശ്വാസം വര്‍ദ്ദിച്ചു.സ്പോക്കണ്‍ ഇഗ്ളീഷ്‌ ക്ളാസ്സുകള്‍ക്കൊന്നും പോകാതെ തന്നെ എങ്ങിനെയോ ഇഗ്ളീഷില്‍ സംസാരിക്കാകഴിയുന്നു അത്‌ മനസിനു ലഭിച്ച ആത്മവിശ്വാസം ഒന്നു കൊണ്ടുമാത്രമാണ്‌ എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. അതിനു സഹായിച്ചത്‌ അവിടുത്തെ മാനേജരായ ഭാസ്കരന്‍ സാറാണ്‌. നല്ല തമിഴ്നാട്ടുകാരനായ അദ്ദ്യേഹം കൂടിക്കഴക്കുശേഷം എന്നോടു പറഞ്ഞു..
"കണ്ണാ...ദുബായില്‍ തൊണ്ണൂറുശതമാനം ആളുകള്‍ക്കും നല്ല ഇഗ്ളീഷ്‌ സംസാരിക്കാന്‍ അറിയില്ല..തെറ്റായാലും പറയുക..അങ്ങിനെ നമുക്ക്‌ നമ്മുടെ ഭാഷശരിയാക്കാന്‍ കഴിയും.. "
അങ്ങനെ തെറ്റാണെങ്ങിലും ചളിപ്പില്ലാതെ സംസാരിച്ച്‌ സംസാരിച്ച്‌..ഇപ്പോള്‍ അത്യാവിശ്വം തെറ്റില്ലാതെ സംസാരിക്കാന്‍ കഴിയുന്നു.
ആദ്യമെല്ലാം ഇഗ്ളീഷുകാരുമായി ഇടപഴകുംബോള്‍ ശ്‌..ശ്‌ എന്ന് ശബ്ദം മാത്രം കേട്ടിരിക്കേണ്ടിവരുന്ന സാദാരണമലായാളികളില്‍ ഒരാളാണു ഞാന്‍.
ദുബായ്‌ എനിക്കു നല്‍കിയത്‌ ഒരുപാട്‌ ഒരുപാട്‌ അറിവുകളാണ്‌..പണത്തേക്കാളുപരി ലോകത്തിലെ പല വിഭാഗം ആളികളുമായി ഇടപഴകാനും സൌഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. സാദാരണ ഒരു ജോലിക്കാരണ്റ്റെ പോലെ തന്നെ യാന്ത്രികമായ ജീവിതമായിരുന്നു ആദ്യ നാളുകളില്‍.
രാവിലെ ൬ മണിക്ക്‌ എഴുന്നേറ്റ്‌ കുളിക്കുക നാസ്ത കഴിചെങ്കില്‍ കഴിച്ചു വെഗം ഓഫീസിലേക്കുള്ളായാത്ര തുടങ്ങുകയായി. നടന്നാല്‍ അര മണിക്കൂറുകൊണ്ട്‌ ചെല്ലുന്ന ഓഫീസില്‍ ബസ്സിലാണെങ്കില്‍ ൨ മണിക്കൂറെങ്കിലും വേണം.അത്രക്കദികം ട്രാഫിക്കാണ്‌ . അതിനാല്‍ എണ്റ്റെ യാത്ര അധികവും നടന്നിട്ടായിരുന്നു.രൂമില്‍ നിന്ന് നാസര്‍ സ്ക്ക്വയര്‍ വഴി അബ്രയിലേക്ക്‌ കടത്തില്‍ ൧ ദിര്‍ഹംസ്‌ കൊടുത്ത്‌ അക്കരക്ക്‌ .ദെയരക്കും ബുര്‍ദുബായ്ക്കും ഇടയില്‍ ഒരു ചെറിയ കനാല്‍ ഉണ്ട്‌.അത്‌ കടക്കാന്‍ ഏറ്റവും ചിലവു കുറഞ്ഞ മാര്‍ഗ്ഗം അബ്ര തന്നെയാണ്‌. ബസ്സിലാണെങ്കില്‍ ഷിണ്ടഗ ടണല്‍ വഴിയ്യോ മക്തം ബ്രിഡ്ജ്‌ വഴിയ്യോ പോകാം.
ഓഫീസില്‍ ൮.൩൦ ന്‌ എത്തണം.൬ മണി വരെയാണ്‌ ഡ്യൂട്ടി,കൂടെയുള്ളവരെല്ലാം ഹൈദ്രാബാദുകാറ്‍ ഹിന്ദിയിലല്ലെങ്കില്‍ ഇഗ്ളീഷില്‍ സംസാരിക്കണം പക്ഷേ അവര്‍ പറഞ്ഞു നീ ഇഗ്ളീഷില്‍ പറഞ്ഞാല്‍ മതി അങ്ങനെ ഭാഷ ശരിയാക്കിയെടുക്കാം.
നാട്ടില്‍ ചെയത്‌ ജോലിയായതിനാല്‍ പണിക്കൊന്നും ബുദ്ദിമുട്ടുണ്ടായില്ല. കസ്റ്റമറൂടെ അടുത്തെത്താന്‍ കാറുണ്ട്‌ ,ഡ്രൈവര്‍മാര്‍ എല്ലാവരും മലയാളികള്‍,കൊ ഒര്‍ഡിനേറ്ററും മലായാളി.അവ്രെല്ലാം ഒരുപാട്‌ എന്നെ സഹായിച്ചു.ബുദ്ദി മുട്ടില്ലാത്ത ജോലി എനിക്ക്‌ തന്നിരുന്നുള്ളൂ.
പോകുന്ന ഓഫീസുകളില്‍ അധികവും മലയാളികള്‍..,ഹോട്ടലില്‍ കയറിയാല്‍ മലയാളികള്‍,സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയാല്‍ മലയാളികള്‍..അങ്ങിനെ ചിലപ്പോള്‍ ഇതു ദുബായ്‌ തന്നെയാണോ എന്നു സംശയിച്ച നിമിഷങ്ങള്‍ വരെ എനിക്കുണ്ടായിട്ടുണ്ട്‌.
ഉച്ച ഭക്ഷണവും ചിലപ്പോള്‍ കഴിക്കാന്‍ കഴിയാറില്ല.ജബലലി,അല്‍ കൂസ്‌,അവീര്‍ എന്നിവിടങ്ങളിലാണ്‌ പണിയെങ്കില്‍ കഴിഞ്ഞു.. അല്ലാത്ത ദിവസങ്ങളില്‍ കഴിക്കാം
വൈകീട്ട്‌ റൂമിലെത്തിയാല്‍ എന്തെങ്കിലും കറി ഉണ്ടാക്കും ചിലപ്പോള്‍ ചോറു വെക്കും അല്ലെങ്കില്‍ കുബ്ബൂസ്‌ വങ്ങും. കുറച്ചു സമയം ടി വി കാണും കിടന്നുറങ്ങും.വീണ്ടും അതേ ദിനചര്യ തന്നെ.
വ്യാഴാച്ചകളില്‍ രാത്രി എന്തെങ്കിലും നന്നായി ഉണ്ടാക്കും കുറേ സമയം സംസാരിച്ചിരിക്കും അന്ന്‌ അടുത്ത റൂമു കളിലെ സുഹൃത്തുക്കളും കൂടും വളരെ വൈകി കിടന്നുറങ്ങും. വെള്ളിയാഴ്ച വൈകിയേ ഉണരൂ..സ്പെഷല്‍ നാസ്ത..ഊണ്‍ അങ്ങിനെ എല്ലാം വ്യത്യസ്ഥമായി ചെയ്യും.വീണ്ടും അതേ ദിന ചര്യ തുടരും.
എല്ലാ സാധാരണ ബാച്‌ലര്‍ ജോലിക്കാരുടേയും എങ്ങനെ തന്നെയായിരിക്കും.

No comments:

Post a Comment