Sunday, August 19, 2012

ഒന്നായ നിന്നെയിഹ...

"കരാഗ്രേ വസതേ ലക്ഷ്മി...കരമദ്യേ സരസ്വതി....." എന്ന്‌ പ്രാഥിച്ച്‌ ഭൂമീദേവിയുടെ അനുവാദം വാങ്ങി എഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ക്ക്‌ ശേഷം ക്ഷേത്രത്തിലേക്ക്‌ നടന്നു..
"അമ്മേദേവീ ആപത്തുകളൊന്നും ഇല്ലാതെ അനുഗ്രഹിക്കണേ..." എന്ന പ്രാഥനയോടെ ക്ഷേത്രത്തിണ്റ്റെ പടിവാതില്‍ തുറന്നു.
ശാന്തി മാം തുറന്ന്‌ സുപ്രഭാതം വച്ചു.. "കൌസല്യാ സുപ്രജാ രമാ..".
ക്ഷേത്ര കുളത്തില്‍ പോയി കുളിച്ച്‌ ശുദ്ധിയായി.. ശീകോവിലിനു മുന്നില്‍ വന്നു തോഴുതു.. കൊടിവിളക്ക്‌ കത്തിച്ച്‌... മണിയടിച്ച്‌ നടതുറന്നു...
കെടാവിളക്കിണ്റ്റെ പ്രകാശത്തില്‍ ദേവി സന്തോഷവതിയായി കാണ്ടപ്പോള്‍ സന്തോഷമായി..ചിലപ്പോള്‍ രൌദ്രഭാവത്തിലായിരിക്കും.. വിളക്കുകളെല്ലാം കൊളുത്തി..കെടാവിളക്കിണ്റ്റെ തിരി ശരിയാക്കി എണ്ണയൊഴിച്ചു.. ഉപദേവന്‍മാരുടെ കോവിലുകളെല്ലാം തുറന്ന്‌ വിളക്കു വെച്ചു..
തിടപ്പള്ളിയില്‍ ചെന്ന്‌ ഉഷപൂജക്കുള്ള നിവേദ്യം ശരിയാക്കി..ശീകോവിലില്‍ കയറി നിര്‍മ്മാല്യം മാറ്റി അഭിഴേകം നടത്തി..ദേവിയെ ആണിയിച്ചൊരുക്കി ഉഷപൂജ നടത്തി... ഉപദേവന്‍മാര്‍ക്കെല്ലം അഭിഷേകം ചെയ്ത്‌..പൂവ്വും ചന്ദനവും ചാര്‍ത്തി..കഴിഞ്ഞപ്പോഴേക്കും നേരം വെളുത്തു തുടങ്ങി... കാവിലേക്ക്‌ നടന്നു ..നാഗരാജാവും നാഗയഷിയേയും അഭിഷേകം ചെയ്ത്‌..മഞ്ഞള്‍ പൊടിയും..ചന്ദനവും പൂവ്വും ചാര്‍ത്തി... കരിനാഗം കുടികൊള്ളുന്ന കാവിലേക്ക്‌ പോന്നു.. അവിടേയും അഭിഷേകവും മഞ്ഞള്‍പൊടി..ചന്ദനം പൂവ്വ്‌ എന്നിവ ചാര്‍ത്തി പ്രാഥിച്ച്‌ തിരികെ ക്ഷേത്രത്തിലേക്ക്‌..
ശരീരശുദ്ധിവരുത്തി..തിടപ്പള്ളിയില്‍ കയറി നിവേദ്യം ശരിയാക്കാന്‍ തുടങ്ങി.. നിവേദ്യം തയ്യാറാക്കി ദേവിക്ക്‌ നിവേദിച്ച്‌ പൂജനടത്തി..
"കാളിം മേഘസമപ്രഭാം..." കര്‍പ്പൂരം ആരാധിച്ച്‌ നടതുറന്നു...
സ്തിരം ഭക്തര്‍ നടക്കല്‍ ഉണ്ട്‌..അവര്‍ക്ക്‌ പ്രസാദം നല്‍കി..ഉപദേവന്‍മാര്‍ക്ക്‌ നിവേദ്യവും,പൂജയും നടത്തി.. ക്ഷേത്രം അടച്ച്‌ വിട്ടിലെത്തി.
 അടുക്കളയില്‍ പലകയില്‍ ചമ്രം പടിഞ്ഞിരുന്ന്‌ ചായകുടിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു "തയ്യപ്പില്‌ നാളികേരെല്ലാം വീണു പോകുന്നു.. നീയ്യാ ഉണ്ണിഷ്ണനെ കണ്ടാല്‍ തെങ്ങ്‌ കേറിത്തരാന്‍ പറ.. "
 "പറയാത്ത കുഴപ്പേള്ളൂ.." എന്ന്‌ പറഞ്ഞ്‌ സൈക്കിളെടുത്ത്‌ അക്ഷയ ടൂട്ടോറിയലിക്ക്‌..
 "മാഷെന്താ വൈക്യേ..കുട്ടികളെല്ലാം ഭഹളം വെച്ച്‌..ആകെ പ്രശ്നാക്കി.. പ്രിന്‍സിപ്പാള്‍ കാണണം ന്ന്‌ പറഞ്ഞിട്ട്ണ്ട്‌"
ക്ളാസ്സ്‌ കഴിഞ്ഞ്‌.. പ്രിന്‍സിപ്പാള്‍ടെ അടുത്ത്‌ ചെന്നു
 "അല്ല മാഷേ..നിങ്ങക്കാ അംബലം നേര്‍ത്തേ പൂട്ടി വന്നൂടേ..അവിടിപ്പാര്‌ വരാനാ..ഇവ്ടാച്ചാ കുട്ട്യോള്‌ കാത്തിരിക്ക്യാ.. "മറുപടിയായി ഒന്നു ചിരിച്ചു..
 "പ്രിസിപ്പാളിണ്റ്റെ അഛന്‍ വീട്ടിലുണ്ടോ...തയ്യപ്പില്‌ നാളികേരം വീണു തുടങ്ങി..തെങ്ങ്‌ കയ്യറി കിട്ട്യാ നന്നായിരുന്നു.. ഒന്നു പറയോ.. "
"അവിടെ ആകെ പത്തിരുപത്‌ തെങ്ങല്ലേ ഉള്ളൂ... ചെറിയ പണിയൊന്നും അഛനിടുക്കാറില്ല... പണിക്കാരെ ആരെയെങ്കിലും പറഞ്ഞയക്കാം"
"അതു മതി...പണിക്കാരെ മാറ്റാന്‍ പാടില്ലാന്നാ പ്രശ്നത്തീ കണ്ടത്‌.. നിങ്ങള്‍ പറഞ്ഞയക്കുംബോ..നിങ്ങള്‍ വരുന്നതിനു തുല്യ..അതു മതി.. "
"പ്രശ്നോം ജാതകോം ഒരോ അന്ധവിശ്വാസങ്ങള്‌..വെര്‍തല്യാ..നിങ്ങള്‌ നേര്യാവാത്തേ..അല്ലാ..മഷിന്ന്‌ കോളേജീ പോണില്ല്യേ..അജയന്‍ എപ്പൊഴെ പോയീ.. "
"നേരം വൈകീ..ഈ മാസത്തെ ശംബളം കിട്ടീര്‍ന്നെങ്ങീ ഫീസ്‌ അടക്കായിരുന്നു.. "
"കുട്ടികള്‍ ഫീസ്‌ തരുന്നൊന്നും ഇല്ലാ..പിന്നെ ഇങ്ങനെ നടത്തി കൊണ്ട്‌ പോകുന്നൂന്നേ ഉള്ളൂ..എന്തായാലും നോക്കട്ടേ.. "
കോളേജിലെത്തിയപ്പോഴെക്കും ക്ളാസ്സ്‌ തുടങ്ങിയിരുന്നു...ക്ളാസിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ അജയന്‍ വിളിച്ചത്‌..
 "ഡാ..ഇങ്ങട്ട്‌ വാ.." അവിടെ ചെന്നപ്പോള്‍ കൂട്ടുകാരെല്ലാവരും ഉണ്ട്‌..
 "ഇന്ന്‌ അജയ്ണ്റ്റെ വക ചിലവാ..അവന്‌ സ്റ്റയ്പണ്റ്റ്‌ കിട്ടീ.." ആരോ പറഞ്ഞു. "ഞാനില്ല...നിങ്ങള്‍ പൊക്കോ.." എന്ന്‌ പറഞ്ഞ്‌ തിരിഞ്ഞു നടക്കുംബോള്‍...
"എന്താ.. തംബുരാന്‍ അടിയങ്ങളുടെ കയ്യില്‍ നിന്നും ഒന്നും വാങ്ങി കഴിക്കില്ലായിരിക്കും.." അജയണ്റ്റെ പരിഹാസം കലര്‍ന്ന ചോദ്യത്തിനു മറുപടിയൊന്നും പറയാതെ അവരോടൊപ്പം നടന്നു.
വൈകീട്ട്‌ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിടയില്‍ പറഞ്ഞു..
 "അയാള്‌ ചെറ്യേ പണിക്കൊന്നും പൂവ്വാറില്യാത്രേ...ആരേലും വിടാന്ന്‌ പറഞ്ഞിട്ണ്ട്‌... "
ക്ഷേത്രത്തില്‍ ചെന്ന്‌ കുളത്തില്‍ കുളിച്ച്‌..മണിയടിച്ച്‌ നടതുറന്നു..ഉപദേവന്‍മാരുടെ ക്ഷേത്രത്തില്‍ വിളക്ക്‌ വെച്ചു..കാവില്‍ വിളക്ക്‌ വെച്ചു.. ദീപാരാധന നടത്തി..
 "ശ്രീമതാ ..ശ്രീ മഹാ രാഞ്ജീ..ശ്രീമത്‌.. " സഹസ്രനാമംജപിച്ചു ധ്യാനിച്ചു.. നടയടച്ചു വീട്ടിലെത്തി...
അമ്മയുടെ രാമായണവായന കേള്‍ക്കുന്നുണ്ട്‌...കൈകാലുകള്‍ ശുദ്ധമാക്കി അകത്തു കയറി അമ്മ വായന മതിയാക്കി അടുക്കളയിലേക്ക്‌...
 രാമായണം കയ്യിലെടുത്ത്‌ ഭഗവാനെ ധ്യനിച്ച്‌ തുറന്നു...ആരണ്യകണ൦ത്തിലെ ലക്ഷ്മണോപദേശം.
."മായ കൊണ്ടല്ലോ വിശ്വമുണ്ടെന്നു തോനിക്കുന്നു.. "
ഭക്ഷണം കഴിക്കാറായപ്പോള്‍ വായന നിര്‍ത്തി.. ഭഗവല്‍ പ്രാര്‍ഥനയോടെ കിടന്നു...
 എനിക്ക്‌ അടുത്ത ദിവസവും ഈ ശരീരത്തെ നിയന്ത്രിക്കാനവണമേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ യാത്രയാരംബിക്കുകയായി എണ്റ്റെ മാത്രമായ ലോകത്തിലൂടെ...എനിക്കു തിരിച്ചു വരാനായില്ലെങ്കില്‍ ഈ ശരീരം നിശ്ചലം...
"ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടലുകള്‍ തീര്‍ക്കേണം...ഹരി നാരായണായ നമ.. " 

No comments:

Post a Comment