Friday, August 17, 2012

ഒര്‍മയിലെ ഓണക്കാലം...

  മനസില്‍ എന്നും മായാതെ നില്‍ക്കുന്ന ഓണം കുട്ടിക്കാലത്തേതാണ്‌.
അതിരാവിലെ എഴുന്നേറ്റ്‌ പൂക്കൂടയുമായ്‌ പൂവിറുക്കുവാനുള്ളയാത്ര.. മുക്കുറ്റിയും,തുംബയും,തെച്ചിയും,ചെംബരത്തീന്നു വേണ്ടാ കണ്ണില്‍ കണ്ട എല്ലാ പൂക്കളും പൂക്കൂടയില്‍ നിറച്ച്‌ തിരികെയെത്തുംബോഴേക്കും അമ്മ മുറ്റത്ത്‌ കളം മെഴുകിയിട്ടുണ്ടാകും ...
ചാണകം കൊണ്ട്‌ മെഴുകിയ കളത്തില്‍ രണ്ട്‌ തുംബ്ബ പൊട്ടിച്ചിട്ടുണ്ടായിരിക്കും.
കളം വെരുതെ ഇടാന്‍ പാടില്ല അതിനലാ അങ്ങിനെ ചെയ്യുന്നത്‌. അതുമല്ല കളത്തില്‍ ഒരു തുംബപൂവെങ്കിലും വേണം എന്നതും നിര്‍ബന്ധാ...
 മൂലകളമൊഴിച്ച്‌ ബാക്കിയെല്ലാ കളങ്ങളും വട്ടത്തിലാണു മെഴുകാറ്‌.
അടുത്ത പടി കൊണ്ടു വന്ന പൂക്കള്‍ ഉപയോഗിച്ച്‌ കളം അലങ്കരിക്കുകയാണ്‌ ഞാനിടുന്നത്‌ അനിയന്‌ ഇഷ്ടമാകില്ല..അവനിടുന്നത്‌ എനിക്കും..അങ്ങിനെ കളം അലങ്കോലമാക്കിയതിനുശേഷം...
പട്ടം പറത്താന്‍ ഇറങ്ങും .. എന്തെങ്കിലും കഴിച്ചിട്ടു പോയാമതി എന്ന്‌ അമ്മപറയും എന്തെങ്കിലും കഴിച്ചെന്നു വരുത്തി നേരെ ഗ്രൌണ്ടിലേക്ക്‌ പട്ടാം പറത്താന്‍ അപ്പോഴേക്കും അവിടം കൂട്ടുകാരെകൊണ്ട്‌ നിറഞ്ഞിരിക്കും...
പുതുമയുള്ളപട്ടങ്ങള്‍ പറത്താന്‍ മത്സരമാണ്‌...പട്ടത്തിണ്റ്റെ വാലരിയുക..ഏറ്റവും ഉയരത്തില്‍ പട്ടം പറത്തുക എന്നീ മത്സരങ്ങള്‍..സമയം പോകുന്നത്‌ അറിയില്ല... അതിനിടയില്‍ പട്ടം പൊട്ടിയാല്‍ അതു പിടിക്കാനുള്ള ഓട്ടമാണ്‌..പൊട്ടിയ പട്ടം പിടിക്കുന്നവനുള്ളതാണ്‌..അതിലുപരി അത്‌ ഓടി പിടിച്ചാല്‍ ലോകം കീഴടക്കിയ ജേതാവിനെ പോലെയായി..
വെയിലാകുംബോഴേക്കും തിരിച്ച്‌ വീട്ടിലേക്ക്‌..
 ഉച്ചക്ക്‌ മാവില്‍ ചോട്ടില്‍ കോട്ടി (ഗോലി) കളിക്കും.. കോട്ടി തന്നെ പലതരം കളികളുണ്ട്‌.. നിര,പെട്ടി,കുഴി എന്നീ പലകളികള്‍..
 വൈകീട്ട്‌ കോട്ടചാടി,കുറ്റിയും കോലും,ട്രങ്ക്‌..എന്നിങ്ങനെ..എത്രയെത്ര കളികള്‍ കളിച്ചിട്ടും കളിച്ചിട്ടും മതിവരാത്ത നമ്മുടെ സ്വന്തം കളികള്‍..
 ഉത്രാടത്തിന്‌ തുംബപൂവറുത്ത്‌ കിഴക്കേ ചരുമുറിയില്‍ കൂട്ടും..വാടാതിരിക്കാന്‍ അതില്‍ ഇടക്കിടക്ക്‌ വെള്ളം തെളിക്കും... അധികം തുംബപൂവിള്ളവീട്ടിലേ മാവേലി വരൂ എന്ന വിശ്വാസം..
 അന്ന്‌ വൈകീട്ട്‌ അഛന്‍ വരും.. എല്ലവര്‍ക്കും ഓണക്കോടിയുമായ്‌..രാത്രി കാക്കരപ്പന്‌(തൃക്കാക്കരപ്പന്‍) ഊട്ടാനുള്ള തയ്യറെടുപ്പുകള്‍ അഛണ്റ്റെ നേതൃത്തത്തിലാണ്‌..അഛന്‍ പറയുന്നതു പോലെ ഞങ്ങള്‍ ഭക്തിപൂവ്വം ചെയ്യും..
അഛന്‍ എല്ലാതവണയും മാവേലി വാണിരുന്ന കാലത്തെ കുറിച്ച്‌ ഓര്‍മിപ്പിക്കും.മാവേലി തംബുരാനോടുള്ള ബഹുമാനവും ആദരവും മനസില്‍ നിറയും..
ആദ്യം പൂജാ ദ്രവ്യങ്ങല്‍ തയ്യാറാക്കും..പുഷ്പങ്ങള്‍..തുളസി പ്രദാനം..ചന്ദനം,ദൂപം ,ദീപം,മുതലായവ..
മെഴുകിയ കളത്തില്‍ തീര്‍ഥം തളിച്ച്‌ ശുദ്ധിയാക്കി പീാം വക്കും..അതിലൊരു നാക്കിലവെച്ച്‌..കാക്കാക്കരപ്പനെ വച്ച്‌ പൂജിച്ച്‌..അണിഞ്ഞ്‌ (അണിയാനായി പച്ചരി അരച്ച്‌ ഉപയോഗിക്കുന്നു)അതിലേക്ക്‌ തുംബപൂനിറക്കുന്നു..അതിനുശേഷം അട നിവേദിക്കുന്നു.. ഒരു നാളികേരം ഉടച്ച്‌..ആണ്‍ മുറി വലത്തും പെണ്‍മുറി എടത്തുമായി വെച്ച്‌ അതില്‍ ഒരു തുംബയില ഇടുന്നു.. തുംബയിലയുടെ കിടപ്പു നോക്കി അഛന്‍ ലക്ഷ്ണം പറയും..
 പിന്നീട്‌ ഞങ്ങള്‍ കൂട്ടുകാരെല്ലാവരും ഉച്ചത്തില്‍ വിളിച്ചു പറയും..
 "ആര്‍ ആര്‍ പൂവ്വേ..പൂ...പൂ..പൂ.." മൂന്നു തവണ വിളിച്ചു പറഞ്ഞതിനു ശേഷം എല്ലാവരും അകത്തു കയറി വാതിലടക്കും...
 അപ്പോള്‍ കാക്കരപ്പന്‍ (മാവേലി) വന്ന്‌ പൂജയിലും നിവേദ്യത്തിലും സന്തുഷ്ടനായി അനുഗ്രഹിച്ച്‌ പോകും എല്ലാ വീട്ടിലും ഞങ്ങള്‍ കൂട്ടുകാര്‍ എല്ലവരും കൂടിയാണ്‌ കക്കരപ്പനെ ഊട്ടുന്നത്‌..
 എല്ലാ വീട്ടിലേയും ഊട്ടല്‍ കഴിഞ്ഞാല്‍ അതിണ്റ്റെ പ്രസാധമായ അടകഴിക്കാന്‍ എല്ലയിടത്തും ഞങ്ങള്‍ പോകും.. 
അന്നത്തെ രാത്രി ഭക്ഷണം അങ്ങിനെ കഴിയും.. ഉത്രാട രാത്രിയില്‍ ഉറക്കമില്ല..വീട്ടിലെല്ലാവരും സദ്യവട്ടങ്ങളുടെ തിരക്കിലും ഞങ്ങള്‍ കുട്ടികള്‍ തിരുവോണത്തിന്‌ നടത്തുന്ന കുമ്മാട്ടികുള്ള തയ്യാറെടുപ്പിലായിരിക്കും..
 തിരുവോണത്തിന്‌ അതിരാവിലെ ഗുരുവായൂരപ്പനെ ദര്‍ശിച്ച്‌..വീട്ടിലെത്തിയിട്ടാണ്‌ ഓണസദ്യ ..സദ്യക്കിടയില്‍ ഓരോകറിയെകുറിച്ചും അഛന്‍ പറയും..ചില കറികളുടെ ഉത്ഭവ കഥയും കേട്ടിരുന്ന്‌ കഴിച്ചിട്ടുള്ള ഓണസദ്യ മനസില്‍ മായാതെ നില്‍ക്കുന്നു..
 സദ്യക്കുശേഷം കുമ്മാട്ടി കെട്ടല്‍ തുടങ്ങും...പലവേഷം കെട്ടി ആട്ടവൂം പാട്ടുമായ്‌ എല്ലാവീട്ടിലും കയറി ഇറങ്ങും...സ്നേഹപൂര്‍വ്വം നല്‍കുന്ന ദക്ഷിണ സിനിമ കാണാനുള്ളത്താണ്‌.. അടുത്ത ദിവസം തൃശ്ശൂറ്‍ പോയി പുതിയ സിനിമ കാണും.തിക്കിലും തിരക്കും നിന്ന്‌ കൂട്ടൂകൂടി കണ്ടിട്ടൂള്ള സിനിമ ആസ്വധിച്ചതു പോലെ എനിക്കിതു വരെ ആസ്വധിക്കനായിട്ടില്ല..
 അതിനുശേഷം ഭക്ഷണവും കഴിച്ച്‌ തിരികെ വീട്ടിലേക്ക്‌.
. അങ്ങിനെ പോകുന്നു കുട്ടിക്കാലത്തെ ഓണം.. 

No comments:

Post a Comment