Wednesday, February 3, 2021

എന്റെ യാത്രാനുഭവങ്ങൾ 3

ഒരു അവധിക്കാലം

ചാരുകസേരയിലെ സുഖകരമായ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നത് കൂട്ടുകാരുടെ കോലാഹലമായിരിക്കും.

അകത്ത് വിദ്യമ്മായി, സുബിമ്മായി മുതൽ അമ്മയുടെ കൂട്ടുകാർ.

പുറത്ത് സന്ദീപ്, സജി തുടങ്ങിയ ഞങ്ങളുടെ സുഹൃത്തുക്കളും.

നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന പലഹാരങ്ങളുമായി ചായ കുടിച്ച് പിരിയും.

അതിനിടയിൽ ഇനിയുള്ള ദിവസങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യും.

ആദ്യ ദിവസം Ncc ട്രെയിനിങ്ങ് നടന്ന സ്ഥലത്ത് പോയി വെടിയുണ്ടകൾ പറക്കലായിരിക്കും.

അത് ചൂടാക്കി ഉള്ളിലെ ഈയം ശേഖരിക്കും. അത് വിറ്റാൽ ചിലവിനുള്ള പണമായി.

ഒരു ദിവസം സൈക്കിൾ വാടകയ്ക് എടുത്ത് 

അന്തിമഹാകാളൻ കാവ് ക്ഷേത്രം മുതൽ സജ്ഞീവനിയിലെ ഔഷദ ഉദ്യാനം വരെ കറക്കം തുടങ്ങുകയായി.. 

പുതിയ കാഴ്ചകൾ.. അറിവുകൾ .

ഒരു ദിവസം കമ്പനിയിൽ ഇരുമ്പ് ഉരുക്കുന്നതും അത് വ്യത്യസ്ത മോൾഡുകളിൽ നിറച്ച് ചീനച്ചട്ടി മുതൽ കത്തിവരെ നിർമ്മിക്കുന്നതും പിന്നെ ഡെസ് പാച്ച് ചെയ്യുന്നതും വരെയുള്ള കാര്യങ്ങൾ മനസിലാക്കും.

അച്ഛെൻറ ഓഫീസിൽ ചെന്നാൽ അവിടെ ഔസേപ്പുമാമനും ചേന്ദ്രേട്ടനും ഉണ്ടാകും. ഓസേപ്പേട്ടൻ എല്ലവർക്കും മിഠായി നൽകും, ചന്ദ്രേട്ടൻ കാന്റീനിൽ നിന്ന് ചായയും സുഖിയനും ഓർഡർ ചെയ്ത് തരും.

കൂട്ടുകാരുടെ അച്ഛന്മാരുടെ സെക്ഷനിലെത്തുമ്പോഴും ഇതുപോലെ സൽക്കാരമുണ്ടാകും..

തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടയിൽ മണിയേട്ടന്റെ കടയിൽ കയറി ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയുമെല്ലാം വാങ്ങി കഴിക്കും.

വേനൽക്കാലത്ത് പടിക്കെട്ടുകൾ ഇറങ്ങി വെള്ളം  കോരി എടുക്കാവുന്ന കിണറുണ്ടവിടെ.

ഗോവണിപ്പടി പോലെ കല്ലുകൾ വെട്ടിയുണ്ടാക്കിയ പടികൾ ഇറങ്ങി ചെന്നാൽ നല്ല തെളിമയുള്ള വെള്ളം കിട്ടും.

ഒരു ദിവസം മലകയറ്റമാണ് കാടും മലയും കയറിയുള്ള യാത്ര... 

മലയുടെ മുകളിലെ പാറക്കെട്ടിൽ കിടന്നുറങ്ങും ...

ചെറിയ ചൂടുണ്ടാകും.. 

പക്ഷെ ഒരു സുഖമാണ് ആ കിടത്തം

നല്ല ശുദ്ധവായു ശ്വസിച്ച് ഒരു ഭാഗത്ത് നെൽ പാടങ്ങൾ അതിനിടയിലൂടെ റെയിൽ പാളം... 

അതൂടെ കളിപ്പാട്ടം  പോകുന്നതു പോല ട്രെയിൻ പോകുന്നതും മനസ്സിലെ മായാ കാഴ്ചകയും നഷ്ടങ്ങളുമാണ്...

ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തെ ഓർമ്മകൾ...

അവധി കഴിഞ്ഞ് വിങ്ങുന്ന മനസ്സുമായാണ് തിരിച്ച് പോരുക.

 അച്ഛനെ പിന്നാലാക്കി ബസ്സ് നീങ്ങി തുടങ്ങുമ്പോൾ കണ്ണുനീർ കാഴ്ചയെ മൂടിയിരിക്കും.

No comments:

Post a Comment